കോസ്റ്റാറിക്കയ്ക്കെതിരേയുള്ള മത്സരത്തിലെ വിജയത്തിനുശേഷം നെയ്മർ എന്തിന് കരഞ്ഞുവെന്ന് ആരാധകർക്കുപോലും സംശയം. കരച്ചിൽ കാമറകൾ ഒപ്പിയെടുത്തു. സംഭവം ചർച്ചയായതോടെ എന്തിനാണ് മൈതാനത്ത് മുട്ടിൽനിന്ന് കരഞ്ഞതെന്ന വിശദ്ധീകരണമുമായി നെയ്മർ എത്തി.
ഞാൻ ഇവിടം വരെ എത്തിച്ചേർന്നത് എങ്ങനെയെന്ന് ആർക്കും അറിയില്ല. സന്തോഷത്തിന്റേതായിരുന്നു ആ കണ്ണീർ. എന്റെ ജീവിതത്തിൽ ഒന്നും അനായാസംനേടിയതല്ല! സ്വപ്നം തുടരുകയാണ്. സ്വപ്നമല്ല, ലക്ഷ്യം- സമൂഹമാധ്യമങ്ങളിൽ നെയ്മർ കുറിച്ചു.
ലോകത്തെ ഏറ്റവും വിലയേറിയ ഫുട്ബോൾ താരം കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് മത്സരത്തിൽ വ്യക്തമായിരുന്നു. കളത്തിൽ റഫറിയുമായി തർക്കത്തിലേർപ്പെട്ടുകൊണ്ടിരുന്നു. റഫറിയുടെ തീരുമാനങ്ങൾ ബ്രസീലിനെതിരാകുന്നതും താരത്തെ ചൊടിപ്പിച്ചു.
ആദ്യ പകുതിയുടെ ഇടവേളയ്ക്കു പിരിഞ്ഞപ്പോൾ ടണലിൽവച്ചും റഫറിയുമായി തർക്കത്തിലേർപ്പെട്ടു. ഇവർക്കു ചുറ്റും ബ്രസീലിന്റെ സഹായികൾ നിലയുറപ്പിച്ചെങ്കിലും ആരും നെയ്മറെ മാറ്റാൻ തയാറായില്ല. സഹതാരം മാഴ്സലോ ഇടപെട്ട് റഫറിയോട് മാപ്പ് പറഞ്ഞതിനുശേഷം നെയ്മറെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മത്സരത്തിൽ ബ്രസീലിന്റെ ഗോളുകളിൽ ഒന്ന് നെയ്മറുടേതായിരുന്നു.
ഞാൻ ഇവിടം വരെ എത്തിച്ചേർന്നത് എങ്ങനെയെന്ന് ആർക്കും അറിയില്ല. സന്തോഷത്തിന്റേതായിരുന്നു ആ കണ്ണീർ. എന്റെ ജീവിതത്തിൽ ഒന്നും അനായാസംനേടിയതല്ല! സ്വപ്നം തുടരുകയാണ്. സ്വപ്നമല്ല, ലക്ഷ്യം- സമൂഹമാധ്യമങ്ങളിൽ നെയ്മർ കുറിച്ചു.
ലോകത്തെ ഏറ്റവും വിലയേറിയ ഫുട്ബോൾ താരം കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് മത്സരത്തിൽ വ്യക്തമായിരുന്നു. കളത്തിൽ റഫറിയുമായി തർക്കത്തിലേർപ്പെട്ടുകൊണ്ടിരുന്നു. റഫറിയുടെ തീരുമാനങ്ങൾ ബ്രസീലിനെതിരാകുന്നതും താരത്തെ ചൊടിപ്പിച്ചു.
ആദ്യ പകുതിയുടെ ഇടവേളയ്ക്കു പിരിഞ്ഞപ്പോൾ ടണലിൽവച്ചും റഫറിയുമായി തർക്കത്തിലേർപ്പെട്ടു. ഇവർക്കു ചുറ്റും ബ്രസീലിന്റെ സഹായികൾ നിലയുറപ്പിച്ചെങ്കിലും ആരും നെയ്മറെ മാറ്റാൻ തയാറായില്ല. സഹതാരം മാഴ്സലോ ഇടപെട്ട് റഫറിയോട് മാപ്പ് പറഞ്ഞതിനുശേഷം നെയ്മറെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മത്സരത്തിൽ ബ്രസീലിന്റെ ഗോളുകളിൽ ഒന്ന് നെയ്മറുടേതായിരുന്നു.