ഗ്രൂപ്പ് ഡിയിൽ ഇന്നലെ നടന്ന മത്സരത്തിൽ നൈജീരിയ 2-0ന് ഐസ്ലൻഡിനെ കീഴടക്കിയത് അർജന്റീന ക്യാന്പിലും ആശ്വാസം പകർന്നു. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ കടക്കാൻ ഇതോടെ അർജന്റീന, നൈജീരിയ, ഐസ്ലൻഡ് ടീമുകൾക്ക് സാധ്യത തെളിഞ്ഞു.
രണ്ട് കളിയിൽനിന്ന് ആറ് പോയിന്റുള്ള ക്രൊയേഷ്യ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. മൂന്ന് പോയിന്റുള്ള നൈജീരിയ രണ്ടാം സ്ഥാനത്താണ്. ഒരു പോയിന്റ് വീതമാണ് ഐസ്ലൻഡിനും അർജന്റീനയ്ക്കുമുള്ളത്. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ നൈജീരിയയെ കീഴടക്കുകയും ക്രൊയേഷ്യ-ഐസ്ലൻഡ് പോരാട്ടം സമനിലയിലോ ഐസ്ലൻഡിന്റെ തോൽവിയിലോ കലാശിക്കുകയും ചെയ്താൽ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിൽ കടക്കാം.
അടുത്ത ചൊവ്വാഴ്ച രാത്രി 11.30നാണ് അർജന്റീന - നൈജീരിയ മത്സരം. അതേസമയത്തു തന്നെയാണ് ക്രൊയേഷ്യ - ഐസ്ലൻഡ് മത്സരവും. അടുത്ത മത്സരത്തിൽ ക്രൊയേഷ്യ പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചനകൾ.
2014 ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് ലോകകപ്പില്‍ 647 മിനിറ്റ് കളിച്ചിട്ടും ലയണല്‍ മെസി ഗോള്‍ നേടിയിട്ടില്ല. 2018ല്‍ രണ്ടു മത്സരം കഴിഞ്ഞു. 2014ല്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നൈജീരിയയ്ക്കെതിരേ ഇഞ്ചുറി ടൈമിലാണ് ലോകകപ്പില്‍ മെസിയുടെ അവസാന ഗോള്‍.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ 1958നുശേഷം അര്‍ജന്റീനയുടെ ഏറ്റവും വലിയ തോല്‍വിയാണ് ക്രൊയേഷ്യയോടു നേരിട്ട 3-0. 1958ല്‍ ചെക്കോസ്ലോവാക്യയോട് 6-1ന് തോറ്റു. ആ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലേ പുറത്തായി. 1962, 2002 ലോകകപ്പുകളിലും അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു.
ബാഴ്സലോണയ്ക്കുവേണ്ടി മെസി എല്ലാ ടൂര്‍ണമെന്റിലും ശരാശരി 93.3 മിനിറ്റിലും ഗോള്‍ നേടിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഈ ശരാശരി മൂന്നിരട്ടിയാണ്. റഷ്യയില്‍ 12 ഷോട്ട് ഉതിര്‍ത്തെങ്കിലും ഗോളില്ല. ക്രൊയേഷ്യക്കെതിരേ ഒരു ഷോട്ട് മാത്രം. ക്രൊയേഷ്യയുടെ പെനാല്‍റ്റി ഏരിയയില്‍ ആക്രമിച്ചുകൊണ്ട് രണ്ട് ടച്ച് മാത്രം.
പതിനൊന്നു ലോകകപ്പകൾക്കുശേഷമാണ് അര്‍ജന്റീന ഗ്രൂപ്പിലെ രണ്ടു മത്സരത്തിലും ജയിക്കാതെ പോകുന്നത്. 1974 ലോകകപ്പില്‍ ആദ്യ മത്സരങ്ങളില്‍ പോളണ്ടിനോട് 3-2ന് തോറ്റു. അടുത്ത മത്സരത്തില്‍ ഇറ്റലിയുമായി 1-1ന്റെ സമനിലയുമായിരുന്നു. രണ്ടു മത്സരവും സ്റ്റട്ഗാര്ടിലായിരുന്നു. അതിനുശേഷമുള്ള എല്ലാ ലോകകപ്പുകളിലും ആദ്യ രണ്ടു മത്സരങ്ങളിലും അര്‍ജന്റീനയ്ക്ക് ഒരു ജയമെങ്കിലും നേടാനായിട്ടുണ്ട്.
ഇരുപതു വര്‍ഷത്തിനുശേഷം ആദ്യമായാണ് ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലെത്തുന്നത്. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ ക്രൊയേഷ്യന്‍ താരമാണ് മോഡ്രിച്ച്. 1998 ലോകകപ്പില്‍ ടോപ് സ്കോററായ ഡാവോര്‍ സുക്കര്‍ 2014 ല്‍ ഇവാന് പെരിസിച്ച് എന്നിവർ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
രണ്ട് കളിയിൽനിന്ന് ആറ് പോയിന്റുള്ള ക്രൊയേഷ്യ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. മൂന്ന് പോയിന്റുള്ള നൈജീരിയ രണ്ടാം സ്ഥാനത്താണ്. ഒരു പോയിന്റ് വീതമാണ് ഐസ്ലൻഡിനും അർജന്റീനയ്ക്കുമുള്ളത്. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ നൈജീരിയയെ കീഴടക്കുകയും ക്രൊയേഷ്യ-ഐസ്ലൻഡ് പോരാട്ടം സമനിലയിലോ ഐസ്ലൻഡിന്റെ തോൽവിയിലോ കലാശിക്കുകയും ചെയ്താൽ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിൽ കടക്കാം.
അടുത്ത ചൊവ്വാഴ്ച രാത്രി 11.30നാണ് അർജന്റീന - നൈജീരിയ മത്സരം. അതേസമയത്തു തന്നെയാണ് ക്രൊയേഷ്യ - ഐസ്ലൻഡ് മത്സരവും. അടുത്ത മത്സരത്തിൽ ക്രൊയേഷ്യ പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചനകൾ.
2014 ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് ലോകകപ്പില്‍ 647 മിനിറ്റ് കളിച്ചിട്ടും ലയണല്‍ മെസി ഗോള്‍ നേടിയിട്ടില്ല. 2018ല്‍ രണ്ടു മത്സരം കഴിഞ്ഞു. 2014ല്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നൈജീരിയയ്ക്കെതിരേ ഇഞ്ചുറി ടൈമിലാണ് ലോകകപ്പില്‍ മെസിയുടെ അവസാന ഗോള്‍.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ 1958നുശേഷം അര്‍ജന്റീനയുടെ ഏറ്റവും വലിയ തോല്‍വിയാണ് ക്രൊയേഷ്യയോടു നേരിട്ട 3-0. 1958ല്‍ ചെക്കോസ്ലോവാക്യയോട് 6-1ന് തോറ്റു. ആ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലേ പുറത്തായി. 1962, 2002 ലോകകപ്പുകളിലും അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു.
ബാഴ്സലോണയ്ക്കുവേണ്ടി മെസി എല്ലാ ടൂര്‍ണമെന്റിലും ശരാശരി 93.3 മിനിറ്റിലും ഗോള്‍ നേടിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഈ ശരാശരി മൂന്നിരട്ടിയാണ്. റഷ്യയില്‍ 12 ഷോട്ട് ഉതിര്‍ത്തെങ്കിലും ഗോളില്ല. ക്രൊയേഷ്യക്കെതിരേ ഒരു ഷോട്ട് മാത്രം. ക്രൊയേഷ്യയുടെ പെനാല്‍റ്റി ഏരിയയില്‍ ആക്രമിച്ചുകൊണ്ട് രണ്ട് ടച്ച് മാത്രം.
പതിനൊന്നു ലോകകപ്പകൾക്കുശേഷമാണ് അര്‍ജന്റീന ഗ്രൂപ്പിലെ രണ്ടു മത്സരത്തിലും ജയിക്കാതെ പോകുന്നത്. 1974 ലോകകപ്പില്‍ ആദ്യ മത്സരങ്ങളില്‍ പോളണ്ടിനോട് 3-2ന് തോറ്റു. അടുത്ത മത്സരത്തില്‍ ഇറ്റലിയുമായി 1-1ന്റെ സമനിലയുമായിരുന്നു. രണ്ടു മത്സരവും സ്റ്റട്ഗാര്ടിലായിരുന്നു. അതിനുശേഷമുള്ള എല്ലാ ലോകകപ്പുകളിലും ആദ്യ രണ്ടു മത്സരങ്ങളിലും അര്‍ജന്റീനയ്ക്ക് ഒരു ജയമെങ്കിലും നേടാനായിട്ടുണ്ട്.
ഇരുപതു വര്‍ഷത്തിനുശേഷം ആദ്യമായാണ് ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലെത്തുന്നത്. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ ക്രൊയേഷ്യന്‍ താരമാണ് മോഡ്രിച്ച്. 1998 ലോകകപ്പില്‍ ടോപ് സ്കോററായ ഡാവോര്‍ സുക്കര്‍ 2014 ല്‍ ഇവാന് പെരിസിച്ച് എന്നിവർ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.