സോച്ചി: ക്ലീൻഷേവിലിറങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ... ആ പതിവ് ഈ ലോകകപ്പിൽ തെറ്റിയിരിക്കുകയാണ്. താടി മുഴുവൻ വടിക്കാത്തത് ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയാണ് റൊണാൾഡോയെ പതിവ് തെറ്റിക്കാൻ പ്രേരിപ്പിച്ചത്.
ആദ്യം താടി വടിക്കാതിരുന്നത് സഹതാരം റിക്കാർഡോ ക്വരസ്മോയുമായുള്ള ഒരു തമാശയ്ക്കാണെന്നു റൊണാൾഡോ പറഞ്ഞു. സ്പെയിനെതിരേയുള്ള മത്സരത്തിനു മുന്പ് താൻ ഷേവ് ചെയ്യാൻ കയറി. അപ്പോൾ സഹകളിക്കാരോട് പറഞ്ഞു കീഴ്ത്താടിയിലെ രോമം വടിക്കില്ല. സ്പെയിനെതിരേ ഗോൾ നേടിയാൽ അത് ടൂർണമെന്റിന്റെ അവസാനമേ കളയൂ എന്നും റൊണാൾഡോ സഹതാരങ്ങളോട് പറഞ്ഞു.
ക്രിസ്റ്റ്യാനോയ്ക്ക് ഞാൻ വച്ചതുപോലുള്ള താടിയാണ് വേണ്ടത്- പോർച്ചുഗൽ താരമായ സെഡ്രിക് സോറസ് പറഞ്ഞു. ക്രിസ്റ്റ്യാനോ ഇത് വടിച്ചുകളയില്ലെന്നാണ് പ്രതീക്ഷയെന്നും മെസിയുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും സോറസ് പറഞ്ഞു. ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം താനാണെന്ന് മെസിയുടെ ഒരു പരസ്യം സൂചി പ്പിച്ച് റോണോ താടി തടവി ആഗ്യം കാണിച്ചിരുന്നു. 85അന്താരാഷ്ട്ര മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുള്ള യൂറോപ്യൻ കളിക്കാരനെന്ന റിക്കാർഡ് റൊണാൾഡോയ്ക്ക് സ്വന്തം. ഹംഗറിയുടെ ഇതിഹാസം ഫ്രാങ്ക് പുഷ്കാസിന്റെ (84 ഗോൾ) റിക്കാർഡ് പഴങ്കഥയായി.ഇറാൻ ഇതിഹാസം അലി ഡായി (109 ഗോൾ) മാത്രമാണ് ഇനി റൊണാൾഡോയ്ക്കു മുന്നിലുള്ളത്. 152 കളിയിൽ 85 ഗോളാണ് പോർച്ചുഗീസ് ക്യാപ്റ്റനുള്ളത്.
ആദ്യം താടി വടിക്കാതിരുന്നത് സഹതാരം റിക്കാർഡോ ക്വരസ്മോയുമായുള്ള ഒരു തമാശയ്ക്കാണെന്നു റൊണാൾഡോ പറഞ്ഞു. സ്പെയിനെതിരേയുള്ള മത്സരത്തിനു മുന്പ് താൻ ഷേവ് ചെയ്യാൻ കയറി. അപ്പോൾ സഹകളിക്കാരോട് പറഞ്ഞു കീഴ്ത്താടിയിലെ രോമം വടിക്കില്ല. സ്പെയിനെതിരേ ഗോൾ നേടിയാൽ അത് ടൂർണമെന്റിന്റെ അവസാനമേ കളയൂ എന്നും റൊണാൾഡോ സഹതാരങ്ങളോട് പറഞ്ഞു.
ക്രിസ്റ്റ്യാനോയ്ക്ക് ഞാൻ വച്ചതുപോലുള്ള താടിയാണ് വേണ്ടത്- പോർച്ചുഗൽ താരമായ സെഡ്രിക് സോറസ് പറഞ്ഞു. ക്രിസ്റ്റ്യാനോ ഇത് വടിച്ചുകളയില്ലെന്നാണ് പ്രതീക്ഷയെന്നും മെസിയുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും സോറസ് പറഞ്ഞു. ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം താനാണെന്ന് മെസിയുടെ ഒരു പരസ്യം സൂചി പ്പിച്ച് റോണോ താടി തടവി ആഗ്യം കാണിച്ചിരുന്നു. 85അന്താരാഷ്ട്ര മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുള്ള യൂറോപ്യൻ കളിക്കാരനെന്ന റിക്കാർഡ് റൊണാൾഡോയ്ക്ക് സ്വന്തം. ഹംഗറിയുടെ ഇതിഹാസം ഫ്രാങ്ക് പുഷ്കാസിന്റെ (84 ഗോൾ) റിക്കാർഡ് പഴങ്കഥയായി.ഇറാൻ ഇതിഹാസം അലി ഡായി (109 ഗോൾ) മാത്രമാണ് ഇനി റൊണാൾഡോയ്ക്കു മുന്നിലുള്ളത്. 152 കളിയിൽ 85 ഗോളാണ് പോർച്ചുഗീസ് ക്യാപ്റ്റനുള്ളത്.