ഇറാന്റെ പ്രതിരോധക്കോട്ടയിൽ തട്ടി ഡിയേഗോ കോസ്റ്റയുടെ പേരിൽ കുറിക്കപ്പെട്ട ഒരേയൊരു ഗോളിന് മുൻ ചാന്പ്യന്മാരായ സ്പെയിൻ ജയിച്ചു കയറി(1-0). പോർച്ചുഗലിനെതിരെ എന്ന പോലെ ഈ മത്സരത്തിലും സന്പൂർണ ആധിപത്യം പുലർത്തിയിട്ടും ഗോൾ നേടുന്നതിലുള്ള ദൗർബല്യം പ്രകടമാക്കുന്നതായിരുന്നു സ്പെയിനിന്റെ കളി.
ഒന്നിലധികം സൂപ്പർ താരങ്ങളുമായിറങ്ങിയ സ്പാനിഷ് ടീമിൽ ഡിയേഗോ കോസ്റ്റ ഗോൾ നേടിയതിനെക്കാൾ ആരാധകരെ തൃപ്തിപ്പെടുത്തിയത് ആന്ദ്രെ ഇനിയെസ്റ്റയുടെ ഫോമിലേക്കുള്ള തിരിച്ചു വരവായിരുന്നു. പോർച്ചുഗലിനെതിരായ മത്സരത്തിൽ മങ്ങിപ്പോയ ഇനിയെസ്റ്റ ഈ കളിയിൽ ഇറാൻ പ്രതിരോധത്തെ പലവട്ടം കീറിമുറിച്ച് തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു തെളിയിച്ചു. ഇനിയെസ്റ്റയുടെ തന്ത്രപരമായ മുന്നേറ്റത്തിനൊടുവിലെ പാസിൽ നിന്നായിരുന്നു കോസ്റ്റയുടെ ഗോൾ.
ഒന്നാം പകുതിയിൽ സ്പെയിൻ നടത്തിയ പ്രകടനം ആകെ വിരസത നിറഞ്ഞതായിരുന്നു. അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോളടി മറന്നായിരുന്നു അവരുടെ കളി. കാർവഹാൽ, ഡേവിഡ് സിൽവ, ഇസ്ക്കോ കൂട്ടുകെട്ടിൽ സ്പെയിൻ രണ്ടാംപകുതിയിൽ ആഞ്ഞടിച്ചപ്പോഴും ഇറാൻ കലുങ്ങാതെ നിന്നു. എന്നാൽ, ഒരു ഗോളിനു പിന്നിലായപ്പോൾ മേൽക്കൈയ്ക്കു ശ്രമിക്കാതെ ഒരുഗോളെങ്കിലും തിരിച്ചടിച്ച് സമനില പിടിക്കണമെന്ന വാശിയിലായിരുന്നു ഇറാൻ. ഒരു കോർണർ കിക്കിന്റെ ബാക്കിപത്രമായി ഒരു ഗോൾ പിറന്നെങ്കിലും വിഎആർ ഇറാനു പാരയാവുകയും ചെയ്തു. 62-ാം മിനിറ്റിൽ ഇറാൻ സമനില പിടിച്ചെന്ന് തോന്നിപ്പിച്ച ഗോൾ. അമീറി എടുത്ത ഫ്രീ കിക്ക് വലചലിപ്പിച്ചപ്പോൾ ഇറാൻ താരങ്ങൾ ആവേശക്കൊടുമുടിയിൽ എത്തിയെങ്കിലും ഗോൾ ഓഫ്സൈഡാണെന്ന് ഉറുഗ്വേക്കാരൻ റഫറി ആൻഡ്രേ കുനാ വിഎആറിലൂടെ കണ്ടെത്തി.
ആദ്യ മത്സരത്തിൽ മൊറോക്കോയെ തോൽപ്പിച്ച ഇറാന് മൂന്നു പോയിന്റുണ്ട്. എന്നാലിപ്പോൾ സ്പെയിനിന്റെ മുന്നിൽ അടിതെറ്റിയതോടെ മൂന്നാം സ്ഥാനത്തേക്ക് ഇറാൻ പിന്തള്ളപ്പെട്ടു. നാലു പോയിന്റ് നേടിയ പോർച്ചുഗലിനോടാണ് ഗ്രൂപ്പ് ബിയിൽ ഇറാന്റെ അവസാന മത്സരം. മൊറോക്കോയാണ് സ്പെയിനിന്റെ അടുത്ത എതിരാളി.
പ്രതിരോധത്തിൽ ഇറാന്റെ വൻമതിൽ
സ്പെയിനിനെ ഇറാൻ പൂട്ടിയത് ആറ് പേരെ പ്രതിരോധത്തിനുപയോഗിച്ചായിരുന്നു. മത്സരത്തിൽ സ്പെയിൻ ഇറാൻ പകുതിയിലേക്ക് കടന്നപ്പോഴൊക്കെ ആറ് പേർ മൈതാനത്ത് നെടുനീളത്തിൽ പ്രതിരോധമതിൽ കെട്ടി. അതിൽതട്ടി സ്പാനിഷ് മുന്നേറ്റങ്ങൾ നിഷ്പ്രഭമായി. സ്പാനിഷ് ആക്രമണത്തെ എന്തുവിലകൊടുത്തും പ്രതിരോധിച്ചുനിന്ന ഇറാൻ പ്രത്യാക്രമണങ്ങളിലും മികച്ചുനിന്നു.
കളിയിലെ കേമൻ
സ്പെയിനിന്റെ മധ്യനിരക്കാരൻ ഇസ്കോ ആണ് കളിയിലെ താരം. കള ത്തിൽ മറ്റാരേക്കാളും കൂടുതൽ പന്ത് കൈയ്യാളിയ ഇസ് കോ 138 തവണ പന്തിൽ സ്പർശിച്ചു. ഒപ്പം 92% കൃത്യതയു ള്ള പാസുകളും എട്ട് ക്രോസുകളും ഇസ്കോ നടത്തി.
ഗോൾ വഴി
ഗോൾ 1. ഡിയേഗോ കോസ്റ്റ (സ്പെയിൻ) 54ാം മിനിറ്റ്.
സെക്കൻഡ് പോസ്റ്റിലേക്ക് ഇനിയെസ്റ്റ നൽകിയ പാസ് പിടിച്ചെടുത്തെങ്കിലും കോസ്റ്റയ്ക്കു നിയന്ത്രിക്കാനായില്ല. ഇറാൻ പ്രതിരോധ താരം റസായിയെൻ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്പോൾ കോസ്റ്റയുടെ കാലിൽ തട്ടി പന്ത് വലയിൽ.
കളിയിലെ കണക്ക്
സ്പെയിൻ ഇറാൻ
68% പന്തടക്കം 32%
6 കോർണർ 2
17 ഷോട്ട്സ് 5
3 ഗോൾ ഷോട്ട് 0
14 ഫൗൾസ് 14
0 മഞ്ഞക്കാർഡ് 2
1 ഓഫ് സൈഡ് 2
ജോസ് കുന്പിളുവേലിൽ
ഒന്നിലധികം സൂപ്പർ താരങ്ങളുമായിറങ്ങിയ സ്പാനിഷ് ടീമിൽ ഡിയേഗോ കോസ്റ്റ ഗോൾ നേടിയതിനെക്കാൾ ആരാധകരെ തൃപ്തിപ്പെടുത്തിയത് ആന്ദ്രെ ഇനിയെസ്റ്റയുടെ ഫോമിലേക്കുള്ള തിരിച്ചു വരവായിരുന്നു. പോർച്ചുഗലിനെതിരായ മത്സരത്തിൽ മങ്ങിപ്പോയ ഇനിയെസ്റ്റ ഈ കളിയിൽ ഇറാൻ പ്രതിരോധത്തെ പലവട്ടം കീറിമുറിച്ച് തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു തെളിയിച്ചു. ഇനിയെസ്റ്റയുടെ തന്ത്രപരമായ മുന്നേറ്റത്തിനൊടുവിലെ പാസിൽ നിന്നായിരുന്നു കോസ്റ്റയുടെ ഗോൾ.
ഒന്നാം പകുതിയിൽ സ്പെയിൻ നടത്തിയ പ്രകടനം ആകെ വിരസത നിറഞ്ഞതായിരുന്നു. അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോളടി മറന്നായിരുന്നു അവരുടെ കളി. കാർവഹാൽ, ഡേവിഡ് സിൽവ, ഇസ്ക്കോ കൂട്ടുകെട്ടിൽ സ്പെയിൻ രണ്ടാംപകുതിയിൽ ആഞ്ഞടിച്ചപ്പോഴും ഇറാൻ കലുങ്ങാതെ നിന്നു. എന്നാൽ, ഒരു ഗോളിനു പിന്നിലായപ്പോൾ മേൽക്കൈയ്ക്കു ശ്രമിക്കാതെ ഒരുഗോളെങ്കിലും തിരിച്ചടിച്ച് സമനില പിടിക്കണമെന്ന വാശിയിലായിരുന്നു ഇറാൻ. ഒരു കോർണർ കിക്കിന്റെ ബാക്കിപത്രമായി ഒരു ഗോൾ പിറന്നെങ്കിലും വിഎആർ ഇറാനു പാരയാവുകയും ചെയ്തു. 62-ാം മിനിറ്റിൽ ഇറാൻ സമനില പിടിച്ചെന്ന് തോന്നിപ്പിച്ച ഗോൾ. അമീറി എടുത്ത ഫ്രീ കിക്ക് വലചലിപ്പിച്ചപ്പോൾ ഇറാൻ താരങ്ങൾ ആവേശക്കൊടുമുടിയിൽ എത്തിയെങ്കിലും ഗോൾ ഓഫ്സൈഡാണെന്ന് ഉറുഗ്വേക്കാരൻ റഫറി ആൻഡ്രേ കുനാ വിഎആറിലൂടെ കണ്ടെത്തി.
ആദ്യ മത്സരത്തിൽ മൊറോക്കോയെ തോൽപ്പിച്ച ഇറാന് മൂന്നു പോയിന്റുണ്ട്. എന്നാലിപ്പോൾ സ്പെയിനിന്റെ മുന്നിൽ അടിതെറ്റിയതോടെ മൂന്നാം സ്ഥാനത്തേക്ക് ഇറാൻ പിന്തള്ളപ്പെട്ടു. നാലു പോയിന്റ് നേടിയ പോർച്ചുഗലിനോടാണ് ഗ്രൂപ്പ് ബിയിൽ ഇറാന്റെ അവസാന മത്സരം. മൊറോക്കോയാണ് സ്പെയിനിന്റെ അടുത്ത എതിരാളി.
പ്രതിരോധത്തിൽ ഇറാന്റെ വൻമതിൽ
സ്പെയിനിനെ ഇറാൻ പൂട്ടിയത് ആറ് പേരെ പ്രതിരോധത്തിനുപയോഗിച്ചായിരുന്നു. മത്സരത്തിൽ സ്പെയിൻ ഇറാൻ പകുതിയിലേക്ക് കടന്നപ്പോഴൊക്കെ ആറ് പേർ മൈതാനത്ത് നെടുനീളത്തിൽ പ്രതിരോധമതിൽ കെട്ടി. അതിൽതട്ടി സ്പാനിഷ് മുന്നേറ്റങ്ങൾ നിഷ്പ്രഭമായി. സ്പാനിഷ് ആക്രമണത്തെ എന്തുവിലകൊടുത്തും പ്രതിരോധിച്ചുനിന്ന ഇറാൻ പ്രത്യാക്രമണങ്ങളിലും മികച്ചുനിന്നു.
കളിയിലെ കേമൻ
സ്പെയിനിന്റെ മധ്യനിരക്കാരൻ ഇസ്കോ ആണ് കളിയിലെ താരം. കള ത്തിൽ മറ്റാരേക്കാളും കൂടുതൽ പന്ത് കൈയ്യാളിയ ഇസ് കോ 138 തവണ പന്തിൽ സ്പർശിച്ചു. ഒപ്പം 92% കൃത്യതയു ള്ള പാസുകളും എട്ട് ക്രോസുകളും ഇസ്കോ നടത്തി.
ഗോൾ വഴി
ഗോൾ 1. ഡിയേഗോ കോസ്റ്റ (സ്പെയിൻ) 54ാം മിനിറ്റ്.
സെക്കൻഡ് പോസ്റ്റിലേക്ക് ഇനിയെസ്റ്റ നൽകിയ പാസ് പിടിച്ചെടുത്തെങ്കിലും കോസ്റ്റയ്ക്കു നിയന്ത്രിക്കാനായില്ല. ഇറാൻ പ്രതിരോധ താരം റസായിയെൻ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്പോൾ കോസ്റ്റയുടെ കാലിൽ തട്ടി പന്ത് വലയിൽ.
കളിയിലെ കണക്ക്
സ്പെയിൻ ഇറാൻ
68% പന്തടക്കം 32%
6 കോർണർ 2
17 ഷോട്ട്സ് 5
3 ഗോൾ ഷോട്ട് 0
14 ഫൗൾസ് 14
0 മഞ്ഞക്കാർഡ് 2
1 ഓഫ് സൈഡ് 2
ജോസ് കുന്പിളുവേലിൽ