മോസ്കോ: റഷ്യ ലോകകപ്പിലെ മരണഗ്രൂപ്പെന്ന് വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് ഡിയിൽ ഇന്ന് സൂപ്പർ പോരാട്ടം. ഇന്ത്യൻ സമയം രാത്രി 11.30ന് നിഷ്നി നോവ്ഗോറോഡിൽ അർജന്റീനയും ക്രൊയേഷ്യയും നേർക്കുനേർ ഇറങ്ങും. മറ്റ് മത്സരങ്ങളിൽ ഗ്രൂപ്പ് സിയിൽ ഡെൻമാർക്ക് ഓസ്ട്രേലിയയെയും ഫ്രാൻസ് പെറുവിനെയും നേരിടും.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ലോകകപ്പിലെ പുതുമുഖങ്ങളായ ഐസ്ലൻഡിനോട് സമനില വഴങ്ങിയ അർജന്റീനയ്ക്ക് ഇത് ജീവൻമരണപോരാട്ടമാണ്. നൈജീരിയയെ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയ ക്രൊയേഷ്യ ആത്മവിശ്വാസത്തോടെയാണ് ഗ്രൂപ്പിലെ വൻ മത്സരത്തിന് ഇറങ്ങുന്നത്. 20 വർഷത്തിനുശേഷമാണ് ക്രൊയേഷ്യ ആദ്യ മത്സരത്തിൽ ജയിച്ച് ആശ്വാസ മൂഡിൽ കളത്തിലെത്തുന്നത്. അവസാന മത്സരം ഉയർത്തുന്ന സമ്മർദം ഇല്ലാതാക്കാൻ ഇന്ന് അർജന്റീനയ്ക്ക് ജയം കൂടിയേതീരൂ. മറുവശത്തുള്ള ലൂക്ക മോഡ്രിച്ചിനും സംഘത്തിനും തങ്ങളുടെ താരസന്പത്തിനൊത്ത പ്രകടനം നൈജീരിയയ്ക്കെതിരേ നടത്താനായില്ല.
ഗ്രൂപ്പ് സിയിൽ ആദ്യ മത്സരം ജയിച്ച ഫ്രാൻസും ഡെന്മാർക്കും ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിക്കാനാണ് ഇറങ്ങുന്നത്.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ലോകകപ്പിലെ പുതുമുഖങ്ങളായ ഐസ്ലൻഡിനോട് സമനില വഴങ്ങിയ അർജന്റീനയ്ക്ക് ഇത് ജീവൻമരണപോരാട്ടമാണ്. നൈജീരിയയെ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയ ക്രൊയേഷ്യ ആത്മവിശ്വാസത്തോടെയാണ് ഗ്രൂപ്പിലെ വൻ മത്സരത്തിന് ഇറങ്ങുന്നത്. 20 വർഷത്തിനുശേഷമാണ് ക്രൊയേഷ്യ ആദ്യ മത്സരത്തിൽ ജയിച്ച് ആശ്വാസ മൂഡിൽ കളത്തിലെത്തുന്നത്. അവസാന മത്സരം ഉയർത്തുന്ന സമ്മർദം ഇല്ലാതാക്കാൻ ഇന്ന് അർജന്റീനയ്ക്ക് ജയം കൂടിയേതീരൂ. മറുവശത്തുള്ള ലൂക്ക മോഡ്രിച്ചിനും സംഘത്തിനും തങ്ങളുടെ താരസന്പത്തിനൊത്ത പ്രകടനം നൈജീരിയയ്ക്കെതിരേ നടത്താനായില്ല.
ഗ്രൂപ്പ് സിയിൽ ആദ്യ മത്സരം ജയിച്ച ഫ്രാൻസും ഡെന്മാർക്കും ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിക്കാനാണ് ഇറങ്ങുന്നത്.