ഗ്രൂപ്പ് എയിൽ എ ക്ലാസ് ജയം കൊതിച്ച് എത്തിയ പിരമിഡിന്റെ നാട്ടുകാർ വിപ്ലവത്തിന്റെ നാട്ടിൽ പ്രഹരമേറ്റു വീണു. വിജയത്തിൽ കവിഞ്ഞുള്ളതൊന്നും അംഗീകരിക്കില്ലെന്ന് വാശിയുമായി സൂപ്പർ സ്ട്രൈക്കർ മുഹമ്മദ് സലയുടെ ചിറകിലേറി വന്ന ഈജിപ്തിന്റെ തോൽവി ആരാധകർക്ക് താങ്ങാനാവുന്നതല്ല. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ ഇജിപ്തിനെ റഷ്യൻ കുതിരകൾ മടക്കി അയച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കുശേഷം ലോകകപ്പിന്റെ ആദ്യ ഘട്ടം കടക്കാതെ പുറത്താകുന്ന രണ്ടാമത്തെ ആതിഥേയർ എന്ന നാണക്കേട് റഷ്യയെ കാത്തിരിക്കുന്നു എന്നായിരുന്നു ലോകകപ്പ് തുടങ്ങും മുൻപ് ഫുട്ബോൾ പണ്ഡിതരുടെ പ്രവചനം.
എന്നാൽ, കളി തുടങ്ങിയപ്പോൾ പല വന്പൻമാർക്കും അടിതെറ്റി പരുങ്ങി നിൽക്കുന്നു എന്നാൽ, രണ്ടാമത്തെ ആധികാരിക ജയത്തോടെ റഷ്യ പ്രീക്വാർട്ടറിൽ ഉറപ്പിച്ചു. ടൂർണമെന്റിൽ എത്തിയ ടീമുകളിൽ ഫിഫ പട്ടികയിലെ ഏറ്റവും അവസാനക്കാരും ആതിഥേയരായിരുന്നു. എഴുതിത്തള്ളിയവർക്കൊക്കെയുള്ള ചുട്ട മറുപടിയായി റഷ്യയുടെ രണ്ട് ജയങ്ങളും. ആദ്യ മത്സരത്തിൽ റഷ്യ സൗദി അറേബ്യയെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കായിരുന്നു തകർത്തത്.
ഗ്രൂപ്പ് എയിൽ രണ്ടാം തോൽവിയോടെ ഈജിപ്റ്റ് പുറത്തേക്കുള്ള വഴിയിലാണ്. പരുക്കിൽ നിന്നും മോചിതനായെത്തിയ സൂപ്പർതാരം മുഹമ്മദ് സല കളത്തിലിറങ്ങിയിട്ടും ഈജിപ്റ്റിനെ രക്ഷപ്പെടുത്താനായില്ല.
ആദ്യപകുതിയിൽ ഗോളൊന്നും നേടാതിരുന്ന ഇരുടീമുകളും ഇടവേളയ്ക്കു ശേഷം തിരിച്ചു വന്നത് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചായിരുന്നു. ഇടവിടാതെയുള്ള ആക്രമണങ്ങളായിരുന്നു രണ്ടാം പകുതിയിൽ കണ്ടത്.
കളിയിലെ താരം
റഷ്യയുടെ രണ്ടാം ഗോൾ നേടിയ ഡെനിസ് ചെറിസേവ് ആണ് ഫിഫ മാൻ ഓഫ് ദ മാച്ച് ആയത്. മത്സരത്തിൽ നാല് ഷോട്ടുകൾ ഈ മധ്യനിരത്താരം പായിച്ചു.
ഗോൾ വഴി
ഗോൾ 1. സെൽഫ് ഗോൾ (ഈജിപ്ത് ക്യാപ്റ്റൻ ഫാത്തിയുടെ വക), 47ാം മിനിറ്റ്. ബോക്സിൽ നിന്ന് റഷ്യയുടെ സോബ്നിൻ എടുത്ത ദുർബലമായ ഷോട്ടിനെ ക്ലിയർ ചെയ്യാൻ ശ്രമിച്ച ഫാത്തിക്ക് പിഴച്ചു. ഫാത്തിയുടെ കാലിൽ തട്ടി പന്ത് വലയിൽ.
ഗോൾ 2. ചെറിഷേവ് (റഷ്യ), 59-ാം മിനിറ്റ്. റഷ്യയുടെ ഈടുറ്റ പ്ലാനിംഗിലൂടെ ചെറിഷേവ് ലക്ഷ്യം കണ്ടു. അസിസ്റ്റ് ചെയ്തത് മാരിയോ ഫെർണാണ്ടസ്.
ഗോൾ 3: ആർടെം സ്യൂബ് (റഷ്യ), 62-ാം മിനിറ്റ്. ബോക്സിലേക്ക് ഉയർന്നു കിട്ടിയ പന്ത് നെഞ്ച് കൊണ്ട് നിയന്ത്രിച്ചെടുത്ത സ്യൂബയുടെ ഷോട്ട് വലയുടെ വലത് കോണിൽ. അസിസ്റ്റ് ചെയ്തത് കുടെപോവ്.
ഗോൾ 4: മുഹമ്മദ് സല (ഈജിപ്ത്, പെനാൽറ്റി), 73-ാം മിനിറ്റ്. സലയ്ക്കെതിരേ സോബിന്റെ ഫൗൾ വിഎആറിലൂടെ പരാഗ്വൻ റഫറി പെനാൽറ്റി നിശ്ചയിച്ചു. കിക്കെടുത്ത സലയ്ക്കു പിഴച്ചില്ല.
കളിയിലെ കണക്ക്
റഷ്യ ഈജിപ്ത്
11 ഫൗൾസ് 10
1 മഞ്ഞക്കാർഡ് 1
6 ഓഫ് സൈഡ് 5
7 കോർണർ 4
49% പന്തടക്കം 51%
11 ഗോൾ ഷോട്ട് 13
ജോസ് കുന്പിളുവേലിൽ
ദക്ഷിണാഫ്രിക്കയ്ക്കുശേഷം ലോകകപ്പിന്റെ ആദ്യ ഘട്ടം കടക്കാതെ പുറത്താകുന്ന രണ്ടാമത്തെ ആതിഥേയർ എന്ന നാണക്കേട് റഷ്യയെ കാത്തിരിക്കുന്നു എന്നായിരുന്നു ലോകകപ്പ് തുടങ്ങും മുൻപ് ഫുട്ബോൾ പണ്ഡിതരുടെ പ്രവചനം.
എന്നാൽ, കളി തുടങ്ങിയപ്പോൾ പല വന്പൻമാർക്കും അടിതെറ്റി പരുങ്ങി നിൽക്കുന്നു എന്നാൽ, രണ്ടാമത്തെ ആധികാരിക ജയത്തോടെ റഷ്യ പ്രീക്വാർട്ടറിൽ ഉറപ്പിച്ചു. ടൂർണമെന്റിൽ എത്തിയ ടീമുകളിൽ ഫിഫ പട്ടികയിലെ ഏറ്റവും അവസാനക്കാരും ആതിഥേയരായിരുന്നു. എഴുതിത്തള്ളിയവർക്കൊക്കെയുള്ള ചുട്ട മറുപടിയായി റഷ്യയുടെ രണ്ട് ജയങ്ങളും. ആദ്യ മത്സരത്തിൽ റഷ്യ സൗദി അറേബ്യയെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കായിരുന്നു തകർത്തത്.
ഗ്രൂപ്പ് എയിൽ രണ്ടാം തോൽവിയോടെ ഈജിപ്റ്റ് പുറത്തേക്കുള്ള വഴിയിലാണ്. പരുക്കിൽ നിന്നും മോചിതനായെത്തിയ സൂപ്പർതാരം മുഹമ്മദ് സല കളത്തിലിറങ്ങിയിട്ടും ഈജിപ്റ്റിനെ രക്ഷപ്പെടുത്താനായില്ല.
ആദ്യപകുതിയിൽ ഗോളൊന്നും നേടാതിരുന്ന ഇരുടീമുകളും ഇടവേളയ്ക്കു ശേഷം തിരിച്ചു വന്നത് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചായിരുന്നു. ഇടവിടാതെയുള്ള ആക്രമണങ്ങളായിരുന്നു രണ്ടാം പകുതിയിൽ കണ്ടത്.
കളിയിലെ താരം
റഷ്യയുടെ രണ്ടാം ഗോൾ നേടിയ ഡെനിസ് ചെറിസേവ് ആണ് ഫിഫ മാൻ ഓഫ് ദ മാച്ച് ആയത്. മത്സരത്തിൽ നാല് ഷോട്ടുകൾ ഈ മധ്യനിരത്താരം പായിച്ചു.
ഗോൾ വഴി
ഗോൾ 1. സെൽഫ് ഗോൾ (ഈജിപ്ത് ക്യാപ്റ്റൻ ഫാത്തിയുടെ വക), 47ാം മിനിറ്റ്. ബോക്സിൽ നിന്ന് റഷ്യയുടെ സോബ്നിൻ എടുത്ത ദുർബലമായ ഷോട്ടിനെ ക്ലിയർ ചെയ്യാൻ ശ്രമിച്ച ഫാത്തിക്ക് പിഴച്ചു. ഫാത്തിയുടെ കാലിൽ തട്ടി പന്ത് വലയിൽ.
ഗോൾ 2. ചെറിഷേവ് (റഷ്യ), 59-ാം മിനിറ്റ്. റഷ്യയുടെ ഈടുറ്റ പ്ലാനിംഗിലൂടെ ചെറിഷേവ് ലക്ഷ്യം കണ്ടു. അസിസ്റ്റ് ചെയ്തത് മാരിയോ ഫെർണാണ്ടസ്.
ഗോൾ 3: ആർടെം സ്യൂബ് (റഷ്യ), 62-ാം മിനിറ്റ്. ബോക്സിലേക്ക് ഉയർന്നു കിട്ടിയ പന്ത് നെഞ്ച് കൊണ്ട് നിയന്ത്രിച്ചെടുത്ത സ്യൂബയുടെ ഷോട്ട് വലയുടെ വലത് കോണിൽ. അസിസ്റ്റ് ചെയ്തത് കുടെപോവ്.
ഗോൾ 4: മുഹമ്മദ് സല (ഈജിപ്ത്, പെനാൽറ്റി), 73-ാം മിനിറ്റ്. സലയ്ക്കെതിരേ സോബിന്റെ ഫൗൾ വിഎആറിലൂടെ പരാഗ്വൻ റഫറി പെനാൽറ്റി നിശ്ചയിച്ചു. കിക്കെടുത്ത സലയ്ക്കു പിഴച്ചില്ല.
കളിയിലെ കണക്ക്
റഷ്യ ഈജിപ്ത്
11 ഫൗൾസ് 10
1 മഞ്ഞക്കാർഡ് 1
6 ഓഫ് സൈഡ് 5
7 കോർണർ 4
49% പന്തടക്കം 51%
11 ഗോൾ ഷോട്ട് 13
ജോസ് കുന്പിളുവേലിൽ