മോസ്കോ: ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽനിന്നും ഫിഫ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന മുൻ പ്രസിഡന്റ് സെപ് ബ്ലാറ്റർ റഷ്യയിലെത്തി. സെന്റ് റെജിസ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് അദ്ദേഹത്തിന്റെ താമസം. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ഏറ്റവും അടുത്ത സുഹൃത്തെന്ന വിശേഷണവും ബ്ലാറ്ററിനുണ്ട്.
ഹോട്ടലിനു മുന്നിൽ വച്ച് മാധ്യമ പ്രവർത്തകർ വളഞ്ഞെങ്കിലും അവരുടെ ചോദ്യങ്ങളോടു പ്രതികരിക്കാൻ ബ്ലാറ്റർ തയാറായില്ല. കളിയെക്കുറിച്ചു സംസാരിക്കാനല്ല, കളി ആസ്വദിക്കാൻ മാത്രമാണ് താൻ വന്നിരിക്കുന്നതെന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.
2021 വരെയാണ് ബ്ലാറ്ററുടെ വിലക്കിന്റെ കാലാവധി. പുടിന്റെ പ്രത്യേക ക്ഷണം അനുസരിച്ചാണ് അദ്ദേഹം ലോകകപ്പ് കാണാൻ എത്തിയിരിക്കുന്നത്. 2010ൽ റഷ്യക്ക് ലോകകപ്പ് വേദി അനുവദിച്ചുകിട്ടുന്പോൾ ബ്ലാറ്ററായിരുന്നു ഫിഫ പ്രസിഡന്റ്.
ഹോട്ടലിനു മുന്നിൽ വച്ച് മാധ്യമ പ്രവർത്തകർ വളഞ്ഞെങ്കിലും അവരുടെ ചോദ്യങ്ങളോടു പ്രതികരിക്കാൻ ബ്ലാറ്റർ തയാറായില്ല. കളിയെക്കുറിച്ചു സംസാരിക്കാനല്ല, കളി ആസ്വദിക്കാൻ മാത്രമാണ് താൻ വന്നിരിക്കുന്നതെന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.
2021 വരെയാണ് ബ്ലാറ്ററുടെ വിലക്കിന്റെ കാലാവധി. പുടിന്റെ പ്രത്യേക ക്ഷണം അനുസരിച്ചാണ് അദ്ദേഹം ലോകകപ്പ് കാണാൻ എത്തിയിരിക്കുന്നത്. 2010ൽ റഷ്യക്ക് ലോകകപ്പ് വേദി അനുവദിച്ചുകിട്ടുന്പോൾ ബ്ലാറ്ററായിരുന്നു ഫിഫ പ്രസിഡന്റ്.