മോസ്കോ: ലോകകപ്പ് സാധ്യതയിൽ മുൻപന്തിയിലുണ്ടായിരുന്ന വന്പന്മാർ റഷ്യൻ മൈതാനങ്ങളിൽ കിതയ്ക്കുന്നതാണ് ആദ്യ റൗണ്ട് പോരാട്ടങ്ങളുടെ അവസാനത്തോടടുക്കുന്പോൾ കണ്ടത്. ഫുട്ബോൾ ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു മെക്സിക്കോയുടെ മുന്നിൽ ജർമൻ പട കൊന്പുകുത്തിയത്.
സ്പെയിൻ പോർച്ചുഗലുമായി സമനിലയിൽ പിരിഞ്ഞതും ഐസ്ലൻഡ് അർജന്റീനയെ സമനിലയിൽ കുടുക്കിയതും ശേഷമായിരുന്നു ജർമനിയുടെ വൻ വീഴ്ച ലോകം കണ്ടത്. തൊട്ടുപിന്നാലെ ബ്രസീലിനെ സ്വിറ്റ്സർലൻഡും സമനിലയിൽ കുടുക്കി. യുവനിരയുമായി എത്തി കപ്പടിക്കാനൊരുങ്ങുന്ന ഫ്രാൻസ് ഓസ്ട്രേലിയയ്ക്കെതിരേ ജയം നേടിയെങ്കിലും കടലാസിലെ കരുത്ത് കളത്തിൽ കണ്ടില്ല. രണ്ട് തവണ ലോകകിരീടം നേടിയ പാരന്പര്യമുള്ള ഉറുഗ്വെയുടെ ജയവും തിളക്കമുള്ളതായിരുന്നില്ല. സുവർണ നിരയുമായെത്തിയ ക്രൊയേഷ്യ രണ്ട് ഗോളിന്റെ ജയം നേടിയെങ്കിലും ഭാഗ്യത്തിന്റെ അകന്പടിയുണ്ടായിരുന്നു.
അതിനിടെ കുഞ്ഞന്മാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന റഷ്യയും ഇറാനും ഡെന്മാർക്കും സെർബിയയുമെല്ലാം തങ്ങളുടെ ഗ്രൂപ്പുകളിൽ ജയം സ്വന്തമാക്കി വന്പന്മാരെ പ്രതിരോധത്തിലാക്കിയിട്ടുമുണ്ട്.
സ്പെയിൻ പോർച്ചുഗലുമായി സമനിലയിൽ പിരിഞ്ഞതും ഐസ്ലൻഡ് അർജന്റീനയെ സമനിലയിൽ കുടുക്കിയതും ശേഷമായിരുന്നു ജർമനിയുടെ വൻ വീഴ്ച ലോകം കണ്ടത്. തൊട്ടുപിന്നാലെ ബ്രസീലിനെ സ്വിറ്റ്സർലൻഡും സമനിലയിൽ കുടുക്കി. യുവനിരയുമായി എത്തി കപ്പടിക്കാനൊരുങ്ങുന്ന ഫ്രാൻസ് ഓസ്ട്രേലിയയ്ക്കെതിരേ ജയം നേടിയെങ്കിലും കടലാസിലെ കരുത്ത് കളത്തിൽ കണ്ടില്ല. രണ്ട് തവണ ലോകകിരീടം നേടിയ പാരന്പര്യമുള്ള ഉറുഗ്വെയുടെ ജയവും തിളക്കമുള്ളതായിരുന്നില്ല. സുവർണ നിരയുമായെത്തിയ ക്രൊയേഷ്യ രണ്ട് ഗോളിന്റെ ജയം നേടിയെങ്കിലും ഭാഗ്യത്തിന്റെ അകന്പടിയുണ്ടായിരുന്നു.
അതിനിടെ കുഞ്ഞന്മാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന റഷ്യയും ഇറാനും ഡെന്മാർക്കും സെർബിയയുമെല്ലാം തങ്ങളുടെ ഗ്രൂപ്പുകളിൽ ജയം സ്വന്തമാക്കി വന്പന്മാരെ പ്രതിരോധത്തിലാക്കിയിട്ടുമുണ്ട്.