ഉന്നതോദ്യോഗസ്ഥരും ഭരണാധികാരികളും സർക്കാർ ഉദ്യോഗസ്ഥരെക്കൊണ്ടു വീട്ടുവേലയും ദാസ്യവേലയും ചെയ്യിക്കുകയെന്നതു തികച്ചും നിന്ദ്യമായ കാര്യമാണ്. ചില ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയനേതാക്കൾക്കും ഇങ്ങനെയൊരു സ്വഭാവമുണ്ട്. ചുരുക്കം ചില കീഴുദ്യോഗസ്ഥർ ഇത്തരം ജോലികൾ ചെയ്തുകൊടുക്കുന്നതിൽ താത്പര്യമുള്ളവരായിരിക്കാം. എന്നാൽ ബഹുഭൂരിപക്ഷവും അങ്ങനെയുള്ളവരല്ല. നിവൃത്തികേടുകൊണ്ടുമാത്രം യജമാനന്മാരുടെ ദാസ്യവേലയ്ക്കു നിന്നുകൊടുക്കേണ്ടിവരുന്ന കീഴ്ജീവനക്കാരുണ്ട്. ഉള്ളിൽ മുറുമുറുപ്പോടെ സേവകജോലി ചെയ്യുന്ന അവർ പ്രതിഷേധിക്കാനോ ഒഴിഞ്ഞുമാറാനോ തയാറായെന്നുവരില്ല. ആ സാഹചര്യം മുതലെടുത്തു യജമാനന്മാർ സുഖിക്കുകയും ഈ പ്രവണത വളർത്തുകയും ചെയ്യുന്നു. ഉന്നതോദ്യോഗസ്ഥർക്കു ഭീമമായ ശന്പളവും പലതരം ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. തങ്ങളുടെ വീട്ടുജോലിക്ക് ആളെ വേണമെന്നുണ്ടെങ്കിൽ അവർ ശന്പളംകൊടുത്ത് ആളെ നിർത്തട്ടെ. അല്ലാതെ വിടുപണിക്കു സർക്കാർ ജീവനക്കാരെ ഉപയോഗിക്കുകയല്ല വേണ്ടത്.
ആംഡ് പോലീസ് ബറ്റാലിയൻ എഡിജിപിയുടെ വാഹനമോടിച്ചിരുന്ന പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകൾ മർദിച്ച കേസ് പോലീസിലെ കീഴുദ്യോഗസ്ഥർ നേരിടുന്ന തൊഴിൽ പീഡനങ്ങളിൽ ചിലതെങ്കിലും പുറത്തുകൊണ്ടുവന്നു. പല ഉന്നതോദ്യോഗസ്ഥരും തങ്ങളുടെ കീഴ്ജീവനക്കാരെ വീട്ടുപണിക്കും സ്വകാര്യ ആവശ്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്. ക്യാന്പ് ഫോളോവർമാരുടെ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണു നടത്തേണ്ടത്. പക്ഷേ, ആ ജോലിക്കും പിസിമാരെത്തന്നെ വേണമെന്നതാണ് ചില ഐപിഎസുകാരുടെ നിർബന്ധം. വ്യക്തമായ സേവന വേതന വ്യവസ്ഥകളില്ലാത്ത ക്യാന്പ് ഫോളോവർമാരുടെ കുടുംബാംഗങ്ങൾ ഒരിക്കൽ സംഘടിത സമരത്തിനൊരുങ്ങിയിരുന്നു.
പോലീസിൽ ഇത്തരം ജോലികൾക്കായി നിയോഗിക്കപ്പെട്ട ആറായിരത്തോളം ജീവനക്കാരുണ്ടെന്നു വർഷങ്ങൾക്കു മുന്പ് ഒരു ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു. ഇപ്പോൾ വീണ്ടും കണക്കെടുപ്പിന് ഉത്തരവിട്ടിരിക്കുന്നു. ഇങ്ങനെ ജോലിചെയ്യുന്ന പോലീസുകാരെ തിരിച്ചു ഫീൽഡിലേക്കു നിയോഗിച്ചാൽ സേനാംഗങ്ങളുടെ കുറവു കാര്യമായി അനുഭവിക്കുന്ന പോലീസ് വകുപ്പിനു കുറെ ആശ്വാസമാകും.
നാട്ടിൽ സംഘർഷാന്തരീക്ഷമുള്ളപ്പോഴും മറ്റും പോലീസിൽ ആവശ്യത്തിനു സേനാംഗങ്ങളില്ലാതെ വരുന്നതു വലിയ പ്രശ്നമാകാറുണ്ട്. അതേസമയം ഉന്നതോദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും, എന്തിന് മുൻ മന്ത്രിമാരുടെപോലും വീടുകളിൽ സേവനമനുഷ്ഠിക്കുന്നതു നൂറു കണക്കിനു പോലീസുകാരാണ്. അധികാരം വിട്ടൊഴിഞ്ഞാലും പാറാവും സേവകരും വേണമെന്നു നിർബന്ധമുള്ളവരാണു ചില പോലീസ് ഏമാന്മാരും രാഷ്ട്രീയക്കാരും. ചില മുൻ ന്യായാധിപന്മാരും പോലീസുകാരുടെ സേവനം ഉപയോഗിക്കുന്നു.
എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദിച്ചെന്ന ആരോപണം കോളിളക്കമുണ്ടാക്കി. എഡിജിപിയെ തത്സ്ഥാനത്തുനിന്നു മാറ്റി. പുതിയ നിയമനം നൽകിയിട്ടുമില്ല. പ്രഭാതസവാരിക്കു എഡിജിപിയുടെ മകളുമായിപോയ പോലീസ് ജീപ്പിന്റെ ഡ്രൈവർക്ക് വഴിയിൽ വച്ചുണ്ടായ തർക്കത്തെത്തുടർന്നു യുവതിയിൽനിന്നു മൊബൈൽ ഫോൺകൊണ്ടു കഴുത്തിൽ ഇടിയേറ്റെന്നാണു പരാതി. ഏതായാലും എഡിജിപിയെ ജോലിയിൽനിന്നു മാറ്റാൻ സർക്കാർ പെട്ടെന്നുതന്നെ തീരുമാനിച്ചു. ഈ സംഭവത്തെത്തുടർന്നു ഇത്തരത്തിലുള്ള പല പരാതികളും ഉയർന്നുവരുന്നുണ്ട്. ഡോഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥന്റെ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്നതിനു നിയോഗിക്കപ്പെട്ടുവെന്നതാണ് ഒരു പരാതി.
അടുക്കള മാലിന്യം നീക്കാൻ വീട്ടിൽ നിയോഗിക്കപ്പെട്ട പോലീസുകാരൻ അതിനു തയാറാകാതെ വന്നപ്പോൾ എആർക്യാന്പിലേക്കു സ്ഥലം മാറ്റപ്പെട്ടു. മാടന്പി സംസ്കാരം കാട്ടുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം.
വിരമിച്ച ഐപിഎസുകാരുടെ വീടുകളിൽപോലും മൂന്നും നാലും പോലീസുകാരെ സഹായികളായി നിയമിക്കാറുണ്ടത്രേ. മുന്പും ഇതൊക്കെയുണ്ടായിരുന്നല്ലോ എന്നു പറഞ്ഞു സർക്കാർ ഒഴിഞ്ഞുമാറരുത്. ഉന്നതോദ്യോഗസ്ഥരുടെ വീടുകളിൽ ജോലിക്കു നിൽക്കുന്നവരുടെ പട്ടിക തയാറാക്കി സർക്കാരിനു നൽകുമെന്നു സംസ്ഥാന പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. ഇവരെയെല്ലാം തിരികെ വിളിക്കുമെന്നും അദ്ദേഹം പറയുന്നു. അതുണ്ടാകട്ടെ.
പട്ടാളത്തിലും ഇത്തരം ദാസ്യവേല ഉണ്ട്. ഉന്നത സൈനിക ഓഫീസർമാർക്കുവേണ്ടി വീട്ടുജോലി ചെയ്യാൻ താഴ്ന്ന റാങ്കിലുള്ള പട്ടാളക്കാരെ ഉപയോഗിക്കാറുണ്ട്. ഇതിനെതിരേ പോരാടിയ ചിലർക്കു ജോലി നഷ്ടപ്പെട്ടു. കർശനമായ അച്ചടക്കം ആവശ്യമുള്ള സേനയിൽ ഇത്തരം ജോലികളിൽ നിയോഗിക്കപ്പെടുന്നവർക്ക് അനുസരിക്കുകയല്ലാതെ ഗത്യന്തരമില്ല.
ഐപിഎസും ഐഎഎസുമൊക്കെ കിട്ടിക്കഴിഞ്ഞാൽ തങ്ങൾക്ക് എന്തും ചെയ്യാൻ അധികാരമുണ്ടെന്നൊരു തോന്നൽ ചിലർക്കെങ്കിലുമുണ്ട്. അവരുടെ ആ തെറ്റിദ്ധാരണ സർക്കാർ മാറ്റണം. ഉദ്യോഗസ്ഥർ കേരളത്തിന്റെ തനിമ മനസിലാക്കി പെരുമാറണമെന്ന് ഇപ്പോഴത്തെ വിവാദവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ജന്മിമനോഭാവം മാറുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
രാഷ്ട്രീയ മേലാളന്മാരുടെ ദാസ്യവേല ചെയ്യേണ്ടിവരുന്ന പോലീസുകാരുടെ ദയനീയസ്ഥിതിയെക്കുറിച്ചു പോലീസ് സംഘടനകൾ അജ്ഞത നടിക്കുന്നതാണ് അദ്ഭുതം. സംസ്ഥാന സമ്മേളനത്തിനു രക്തസാക്ഷിമണ്ഡപം ഉയർത്താൻ ആവേശം കാട്ടുന്ന പോലീസ് ഉദ്യോഗസ്ഥർ സഹപ്രവർത്തകരുടെ അഭിമാനം ഉയർത്താൻകൂടി ഉത്സാഹിക്കണം. ദാസ്യവൃത്തി ചെയ്യിക്കുന്ന ഉദ്യോഗസ്ഥർക്കു പോലീസ് ആക്ട് പ്രകാരം ആറുമാസത്തെ തടവുശിക്ഷ ലഭിക്കാം. ഐപിഎസുകാർക്ക് ഇതെല്ലാം അറിയാമെന്നിരിക്കേ കീഴുദ്യോഗസ്ഥരെ നികൃഷ്ടജോലികൾക്കു നിയോഗിക്കുന്നതു തങ്ങളെ ശിക്ഷിക്കാൻ ആരും വരില്ലെന്ന ഉറപ്പുകൊണ്ടാകണം.
പോലീസിൽ മാത്രമല്ല, സർക്കാർ സർവീസിലെ പല ഉന്നതോദ്യോഗസ്ഥരും നിയമവിരുദ്ധ ആനുകൂല്യങ്ങൾ അനുഭവിക്കുന്നുണ്ട്. അത് അവസാനിപ്പിക്കണമെങ്കിൽ ഇച്ഛാശക്തിയുള്ള ഭരണനേതൃത്വമുണ്ടാകണം. എത്ര വലിയ ഉദ്യോഗസ്ഥനോ നേതാവോ ആയിരുന്നാലും നിയമവിരുദ്ധ ആനുകൂല്യങ്ങൾ അനുഭവിക്കാനോ നിയമവിരുദ്ധമായി പെരുമാറാനോ ഇടയാവരുത്. ഉദ്യോഗത്തിന്റെയോ അധികാരത്തിന്റെയോ അടിസ്ഥാനത്തിൽ ചിലർക്ക് പ്രത്യേക അവകാശങ്ങളുണ്ടാവും.അവ പക്ഷേ, ആരെയും ചൂഷണം ചെയ്യാനോ പീഡിപ്പിക്കാനോ ഉള്ളതല്ല.
ആംഡ് പോലീസ് ബറ്റാലിയൻ എഡിജിപിയുടെ വാഹനമോടിച്ചിരുന്ന പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകൾ മർദിച്ച കേസ് പോലീസിലെ കീഴുദ്യോഗസ്ഥർ നേരിടുന്ന തൊഴിൽ പീഡനങ്ങളിൽ ചിലതെങ്കിലും പുറത്തുകൊണ്ടുവന്നു. പല ഉന്നതോദ്യോഗസ്ഥരും തങ്ങളുടെ കീഴ്ജീവനക്കാരെ വീട്ടുപണിക്കും സ്വകാര്യ ആവശ്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്. ക്യാന്പ് ഫോളോവർമാരുടെ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണു നടത്തേണ്ടത്. പക്ഷേ, ആ ജോലിക്കും പിസിമാരെത്തന്നെ വേണമെന്നതാണ് ചില ഐപിഎസുകാരുടെ നിർബന്ധം. വ്യക്തമായ സേവന വേതന വ്യവസ്ഥകളില്ലാത്ത ക്യാന്പ് ഫോളോവർമാരുടെ കുടുംബാംഗങ്ങൾ ഒരിക്കൽ സംഘടിത സമരത്തിനൊരുങ്ങിയിരുന്നു.
പോലീസിൽ ഇത്തരം ജോലികൾക്കായി നിയോഗിക്കപ്പെട്ട ആറായിരത്തോളം ജീവനക്കാരുണ്ടെന്നു വർഷങ്ങൾക്കു മുന്പ് ഒരു ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു. ഇപ്പോൾ വീണ്ടും കണക്കെടുപ്പിന് ഉത്തരവിട്ടിരിക്കുന്നു. ഇങ്ങനെ ജോലിചെയ്യുന്ന പോലീസുകാരെ തിരിച്ചു ഫീൽഡിലേക്കു നിയോഗിച്ചാൽ സേനാംഗങ്ങളുടെ കുറവു കാര്യമായി അനുഭവിക്കുന്ന പോലീസ് വകുപ്പിനു കുറെ ആശ്വാസമാകും.
നാട്ടിൽ സംഘർഷാന്തരീക്ഷമുള്ളപ്പോഴും മറ്റും പോലീസിൽ ആവശ്യത്തിനു സേനാംഗങ്ങളില്ലാതെ വരുന്നതു വലിയ പ്രശ്നമാകാറുണ്ട്. അതേസമയം ഉന്നതോദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും, എന്തിന് മുൻ മന്ത്രിമാരുടെപോലും വീടുകളിൽ സേവനമനുഷ്ഠിക്കുന്നതു നൂറു കണക്കിനു പോലീസുകാരാണ്. അധികാരം വിട്ടൊഴിഞ്ഞാലും പാറാവും സേവകരും വേണമെന്നു നിർബന്ധമുള്ളവരാണു ചില പോലീസ് ഏമാന്മാരും രാഷ്ട്രീയക്കാരും. ചില മുൻ ന്യായാധിപന്മാരും പോലീസുകാരുടെ സേവനം ഉപയോഗിക്കുന്നു.
എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദിച്ചെന്ന ആരോപണം കോളിളക്കമുണ്ടാക്കി. എഡിജിപിയെ തത്സ്ഥാനത്തുനിന്നു മാറ്റി. പുതിയ നിയമനം നൽകിയിട്ടുമില്ല. പ്രഭാതസവാരിക്കു എഡിജിപിയുടെ മകളുമായിപോയ പോലീസ് ജീപ്പിന്റെ ഡ്രൈവർക്ക് വഴിയിൽ വച്ചുണ്ടായ തർക്കത്തെത്തുടർന്നു യുവതിയിൽനിന്നു മൊബൈൽ ഫോൺകൊണ്ടു കഴുത്തിൽ ഇടിയേറ്റെന്നാണു പരാതി. ഏതായാലും എഡിജിപിയെ ജോലിയിൽനിന്നു മാറ്റാൻ സർക്കാർ പെട്ടെന്നുതന്നെ തീരുമാനിച്ചു. ഈ സംഭവത്തെത്തുടർന്നു ഇത്തരത്തിലുള്ള പല പരാതികളും ഉയർന്നുവരുന്നുണ്ട്. ഡോഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥന്റെ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്നതിനു നിയോഗിക്കപ്പെട്ടുവെന്നതാണ് ഒരു പരാതി.
അടുക്കള മാലിന്യം നീക്കാൻ വീട്ടിൽ നിയോഗിക്കപ്പെട്ട പോലീസുകാരൻ അതിനു തയാറാകാതെ വന്നപ്പോൾ എആർക്യാന്പിലേക്കു സ്ഥലം മാറ്റപ്പെട്ടു. മാടന്പി സംസ്കാരം കാട്ടുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം.
വിരമിച്ച ഐപിഎസുകാരുടെ വീടുകളിൽപോലും മൂന്നും നാലും പോലീസുകാരെ സഹായികളായി നിയമിക്കാറുണ്ടത്രേ. മുന്പും ഇതൊക്കെയുണ്ടായിരുന്നല്ലോ എന്നു പറഞ്ഞു സർക്കാർ ഒഴിഞ്ഞുമാറരുത്. ഉന്നതോദ്യോഗസ്ഥരുടെ വീടുകളിൽ ജോലിക്കു നിൽക്കുന്നവരുടെ പട്ടിക തയാറാക്കി സർക്കാരിനു നൽകുമെന്നു സംസ്ഥാന പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. ഇവരെയെല്ലാം തിരികെ വിളിക്കുമെന്നും അദ്ദേഹം പറയുന്നു. അതുണ്ടാകട്ടെ.
പട്ടാളത്തിലും ഇത്തരം ദാസ്യവേല ഉണ്ട്. ഉന്നത സൈനിക ഓഫീസർമാർക്കുവേണ്ടി വീട്ടുജോലി ചെയ്യാൻ താഴ്ന്ന റാങ്കിലുള്ള പട്ടാളക്കാരെ ഉപയോഗിക്കാറുണ്ട്. ഇതിനെതിരേ പോരാടിയ ചിലർക്കു ജോലി നഷ്ടപ്പെട്ടു. കർശനമായ അച്ചടക്കം ആവശ്യമുള്ള സേനയിൽ ഇത്തരം ജോലികളിൽ നിയോഗിക്കപ്പെടുന്നവർക്ക് അനുസരിക്കുകയല്ലാതെ ഗത്യന്തരമില്ല.
ഐപിഎസും ഐഎഎസുമൊക്കെ കിട്ടിക്കഴിഞ്ഞാൽ തങ്ങൾക്ക് എന്തും ചെയ്യാൻ അധികാരമുണ്ടെന്നൊരു തോന്നൽ ചിലർക്കെങ്കിലുമുണ്ട്. അവരുടെ ആ തെറ്റിദ്ധാരണ സർക്കാർ മാറ്റണം. ഉദ്യോഗസ്ഥർ കേരളത്തിന്റെ തനിമ മനസിലാക്കി പെരുമാറണമെന്ന് ഇപ്പോഴത്തെ വിവാദവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ജന്മിമനോഭാവം മാറുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
രാഷ്ട്രീയ മേലാളന്മാരുടെ ദാസ്യവേല ചെയ്യേണ്ടിവരുന്ന പോലീസുകാരുടെ ദയനീയസ്ഥിതിയെക്കുറിച്ചു പോലീസ് സംഘടനകൾ അജ്ഞത നടിക്കുന്നതാണ് അദ്ഭുതം. സംസ്ഥാന സമ്മേളനത്തിനു രക്തസാക്ഷിമണ്ഡപം ഉയർത്താൻ ആവേശം കാട്ടുന്ന പോലീസ് ഉദ്യോഗസ്ഥർ സഹപ്രവർത്തകരുടെ അഭിമാനം ഉയർത്താൻകൂടി ഉത്സാഹിക്കണം. ദാസ്യവൃത്തി ചെയ്യിക്കുന്ന ഉദ്യോഗസ്ഥർക്കു പോലീസ് ആക്ട് പ്രകാരം ആറുമാസത്തെ തടവുശിക്ഷ ലഭിക്കാം. ഐപിഎസുകാർക്ക് ഇതെല്ലാം അറിയാമെന്നിരിക്കേ കീഴുദ്യോഗസ്ഥരെ നികൃഷ്ടജോലികൾക്കു നിയോഗിക്കുന്നതു തങ്ങളെ ശിക്ഷിക്കാൻ ആരും വരില്ലെന്ന ഉറപ്പുകൊണ്ടാകണം.
പോലീസിൽ മാത്രമല്ല, സർക്കാർ സർവീസിലെ പല ഉന്നതോദ്യോഗസ്ഥരും നിയമവിരുദ്ധ ആനുകൂല്യങ്ങൾ അനുഭവിക്കുന്നുണ്ട്. അത് അവസാനിപ്പിക്കണമെങ്കിൽ ഇച്ഛാശക്തിയുള്ള ഭരണനേതൃത്വമുണ്ടാകണം. എത്ര വലിയ ഉദ്യോഗസ്ഥനോ നേതാവോ ആയിരുന്നാലും നിയമവിരുദ്ധ ആനുകൂല്യങ്ങൾ അനുഭവിക്കാനോ നിയമവിരുദ്ധമായി പെരുമാറാനോ ഇടയാവരുത്. ഉദ്യോഗത്തിന്റെയോ അധികാരത്തിന്റെയോ അടിസ്ഥാനത്തിൽ ചിലർക്ക് പ്രത്യേക അവകാശങ്ങളുണ്ടാവും.അവ പക്ഷേ, ആരെയും ചൂഷണം ചെയ്യാനോ പീഡിപ്പിക്കാനോ ഉള്ളതല്ല.