ഇംഗ്ലണ്ട് - ടുണീഷ്യ
ഗ്രൂപ്പ്: എഫ്, വേദി: നിഷ്നി നോവ്ഗോറോഡ് സ്റ്റേഡിയം, സമയം: 11.30
ലോകകപ്പിനു മുന്‍പുള്ള സന്നാഹ മത്സരങ്ങളിൽ മികച്ച പ്രകടനത്തിനുശേഷമാണ് ഇംഗ്ലണ്ടും ടുണീഷ്യയും ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ടുണീഷ്യ പോർച്ചുഗൽ, തുർക്കി ടീമുകളെ സമനിലയിൽ തളച്ചു. അവസാന മത്സരത്തിൽ സ്പെയിനോട് പൊരുതി തോൽക്കുകയായിരുന്നു. ഇംഗ്ലണ്ടിന് സന്നാഹമത്സരത്തിൽ രണ്ടു ജയവും ഒരു സമനിലയുമായിരുന്നു. നേരത്തെ ലോകകപ്പിൽ ടുണീഷ്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയപ്പോൾ ജയം ഇംഗ്ലണ്ടിന്.
ഇംഗ്ലണ്ട്
ഫിഫ റാങ്ക്: 13
വിളിപ്പേര്: ത്രീ ലയണ്‍സ്
പരിശീലകൻ: ഗാരത് സൗത്ത്ഗേറ്റ്
നായകൻ ഹാരി കെയ്ന്റെ ഗോളടിയിൽ പ്രതീക്ഷകൾ. ടീമിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയ കളിക്കാർ. ഒരേ ലീഗിൽ കളിക്കുന്നതുകൊണ്ട് കളിക്കാർക്ക് അവരവരുടെ ശക്തി ദൗർബല്യങ്ങളറിയം. ടീമിൽ പരിചയസന്പന്നർ കുറവ്. 2014 ബ്രസീൽ ലോകകപ്പിലുണ്ടായിരുന്നു ഗാരി കാഹിൽ, ഫിൽ ജോണ്‍സ്, ജോർദാൻ ഹെൻഡേഴ്സണ്, റഹീം സ്റ്റെർലിംഗ്, ഡാനി വെൽബാക്ക് എന്നിവർ ഇത്തവണയുമുണ്ട്.
ടുണീഷ്യ
ഫിഫ റാങ്ക്: 21
വിളിപ്പേര്: ദ ഈഗിൾസ് ഓഫ് കാർത്തേജ്
പരിശീലകൻ: നാബിൽ മലൗൾ
2006 ലോകകപ്പിനുശേഷം ആദ്യമായി. നാബിൽ മലൗളിന്റെ ശിക്ഷണത്തിനു കീഴിൽ ടീം 10 കളിയിൽ ഒരു തോൽവി മാത്രമേ നേരിട്ടിട്ടുള്ളൂ. സന്നാഹ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിരുന്നു. പ്രധാനതാരം വഹാബി ഖാദിരി.
ബെൽജിയം-പാനമ
ഗ്രൂപ്പ് ജി വേദി: ഫിഷ്റ്റ് സ്റ്റേഡിയം, സമയം: 8.30
ലോകകപ്പിൽ കറുത്ത കുതിരയാകുമെന്ന് കരുതുന്ന ബെൽജിയം ഇന്ന് ലോകകപ്പിലെ പുതുമുഖങ്ങളായ പാനമയെ നേരിടും. ലോകകപ്പിലെ മറ്റൊരു പുതുമുഖമായ ഐസ്ലൻഡ് അർജന്റീനയ്ക്കെതിരേ പുറത്തെടുത്ത പ്രകടനം രണ്ടു ടീമിന്റെയും മനസിലുണ്ടാകും. ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന റൗണ്ടിൽ പത്ത് കളിയിൽ മൂന്നു ജയം മാത്രമാണ് പാനമ നേടിയത്. ബെൽജിയം യോഗ്യത റൗണ്ടിൽ അടിച്ചുകൂട്ടിയത് 43 ഗോൾ.
ബെൽജിയം
ഫിഫ റാങ്ക് 3
വിളിപ്പേര്: ദ റെഡ് ഡെവിൾസ്
ബെൽജിയം ഫുട്ബോളിന്റെ സുവർണ തലമുറയെന്നു വിശേഷിപ്പിക്കുന്ന സംഘം. കഴിഞ്ഞ ലോകകപ്പിൽ കളിച്ച പലരും ഇക്കുറിയും. യൂറോപ്പിലെ പ്രധാന ക്ലബ്ബുകളിൽ കളിക്കുന്നവരാണെല്ലാവരും. റൊമേലു ലൂക്കാക്കു, കെവിൻ ഡി ബ്രുയിൻ, എഡൻ ഹാസർഡ് എന്നിങ്ങനെ മികച്ച കളിക്കാർ ഏതു മേഖലയിലും ധാരാളം. കഴിഞ്ഞ ഒന്‍പത് കളിയിൽ 13 ഗോൾ ലുക്കാക്കു നേടി. എന്നാൽ, വലിയ ടൂർണമെന്റുകളിൽ എപ്പോഴും കാലിടറുന്ന സ്വഭാവം.
പാനമ
ഫിഫ റാങ്ക് 55
വിളിപ്പേര്: ദ കനാൽ മെൻ
ലോകകപ്പിൽ ആദ്യം. ടീമിൽ പരിചയസന്പന്നരായ കളിക്കാരുണ്ട്. ലോകകപ്പിലെ പുതുമുഖങ്ങളായ ഐസ് ലൻഡ് അർജന്റീനയ്ക്കെതിരേ പുറത്തെടുത്ത പോരാട്ടം പാനമയുടെ മനസിലുണ്ടാകും. ടീമിലെ പ്രധാന സ്ട്രൈക്കർമാരും ഗോൾ നേട്ടത്തിൽ ഒന്നാം സ്ഥാനം പങ്കിടുന്ന ബ്ലാസ് പെരസും ലൂയിസ് തെജാഡയും 37ഉം 36 ഉം വയസുള്ളവരാണ്.
ഗ്രൂപ്പ്: എഫ്, വേദി: നിഷ്നി നോവ്ഗോറോഡ് സ്റ്റേഡിയം, സമയം: 11.30
ലോകകപ്പിനു മുന്‍പുള്ള സന്നാഹ മത്സരങ്ങളിൽ മികച്ച പ്രകടനത്തിനുശേഷമാണ് ഇംഗ്ലണ്ടും ടുണീഷ്യയും ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ടുണീഷ്യ പോർച്ചുഗൽ, തുർക്കി ടീമുകളെ സമനിലയിൽ തളച്ചു. അവസാന മത്സരത്തിൽ സ്പെയിനോട് പൊരുതി തോൽക്കുകയായിരുന്നു. ഇംഗ്ലണ്ടിന് സന്നാഹമത്സരത്തിൽ രണ്ടു ജയവും ഒരു സമനിലയുമായിരുന്നു. നേരത്തെ ലോകകപ്പിൽ ടുണീഷ്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയപ്പോൾ ജയം ഇംഗ്ലണ്ടിന്.
ഇംഗ്ലണ്ട്
ഫിഫ റാങ്ക്: 13
വിളിപ്പേര്: ത്രീ ലയണ്‍സ്
പരിശീലകൻ: ഗാരത് സൗത്ത്ഗേറ്റ്
നായകൻ ഹാരി കെയ്ന്റെ ഗോളടിയിൽ പ്രതീക്ഷകൾ. ടീമിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയ കളിക്കാർ. ഒരേ ലീഗിൽ കളിക്കുന്നതുകൊണ്ട് കളിക്കാർക്ക് അവരവരുടെ ശക്തി ദൗർബല്യങ്ങളറിയം. ടീമിൽ പരിചയസന്പന്നർ കുറവ്. 2014 ബ്രസീൽ ലോകകപ്പിലുണ്ടായിരുന്നു ഗാരി കാഹിൽ, ഫിൽ ജോണ്‍സ്, ജോർദാൻ ഹെൻഡേഴ്സണ്, റഹീം സ്റ്റെർലിംഗ്, ഡാനി വെൽബാക്ക് എന്നിവർ ഇത്തവണയുമുണ്ട്.
ടുണീഷ്യ
ഫിഫ റാങ്ക്: 21
വിളിപ്പേര്: ദ ഈഗിൾസ് ഓഫ് കാർത്തേജ്
പരിശീലകൻ: നാബിൽ മലൗൾ
2006 ലോകകപ്പിനുശേഷം ആദ്യമായി. നാബിൽ മലൗളിന്റെ ശിക്ഷണത്തിനു കീഴിൽ ടീം 10 കളിയിൽ ഒരു തോൽവി മാത്രമേ നേരിട്ടിട്ടുള്ളൂ. സന്നാഹ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിരുന്നു. പ്രധാനതാരം വഹാബി ഖാദിരി.
ബെൽജിയം-പാനമ
ഗ്രൂപ്പ് ജി വേദി: ഫിഷ്റ്റ് സ്റ്റേഡിയം, സമയം: 8.30
ലോകകപ്പിൽ കറുത്ത കുതിരയാകുമെന്ന് കരുതുന്ന ബെൽജിയം ഇന്ന് ലോകകപ്പിലെ പുതുമുഖങ്ങളായ പാനമയെ നേരിടും. ലോകകപ്പിലെ മറ്റൊരു പുതുമുഖമായ ഐസ്ലൻഡ് അർജന്റീനയ്ക്കെതിരേ പുറത്തെടുത്ത പ്രകടനം രണ്ടു ടീമിന്റെയും മനസിലുണ്ടാകും. ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന റൗണ്ടിൽ പത്ത് കളിയിൽ മൂന്നു ജയം മാത്രമാണ് പാനമ നേടിയത്. ബെൽജിയം യോഗ്യത റൗണ്ടിൽ അടിച്ചുകൂട്ടിയത് 43 ഗോൾ.
ബെൽജിയം
ഫിഫ റാങ്ക് 3
വിളിപ്പേര്: ദ റെഡ് ഡെവിൾസ്
ബെൽജിയം ഫുട്ബോളിന്റെ സുവർണ തലമുറയെന്നു വിശേഷിപ്പിക്കുന്ന സംഘം. കഴിഞ്ഞ ലോകകപ്പിൽ കളിച്ച പലരും ഇക്കുറിയും. യൂറോപ്പിലെ പ്രധാന ക്ലബ്ബുകളിൽ കളിക്കുന്നവരാണെല്ലാവരും. റൊമേലു ലൂക്കാക്കു, കെവിൻ ഡി ബ്രുയിൻ, എഡൻ ഹാസർഡ് എന്നിങ്ങനെ മികച്ച കളിക്കാർ ഏതു മേഖലയിലും ധാരാളം. കഴിഞ്ഞ ഒന്‍പത് കളിയിൽ 13 ഗോൾ ലുക്കാക്കു നേടി. എന്നാൽ, വലിയ ടൂർണമെന്റുകളിൽ എപ്പോഴും കാലിടറുന്ന സ്വഭാവം.
പാനമ
ഫിഫ റാങ്ക് 55
വിളിപ്പേര്: ദ കനാൽ മെൻ
ലോകകപ്പിൽ ആദ്യം. ടീമിൽ പരിചയസന്പന്നരായ കളിക്കാരുണ്ട്. ലോകകപ്പിലെ പുതുമുഖങ്ങളായ ഐസ് ലൻഡ് അർജന്റീനയ്ക്കെതിരേ പുറത്തെടുത്ത പോരാട്ടം പാനമയുടെ മനസിലുണ്ടാകും. ടീമിലെ പ്രധാന സ്ട്രൈക്കർമാരും ഗോൾ നേട്ടത്തിൽ ഒന്നാം സ്ഥാനം പങ്കിടുന്ന ബ്ലാസ് പെരസും ലൂയിസ് തെജാഡയും 37ഉം 36 ഉം വയസുള്ളവരാണ്.