കസാൻ: ഗ്രൂപ്പ് സിയിൽ അത്യന്തം വാശിയേറിയ പോരാട്ടത്തിൽ ലേ ബ്ലൂസ് എന്ന ഓമനപ്പേരുള്ള ഫ്രാൻസ് 2-1ന് ഓസ്ട്രേലിയയെ കീഴടക്കി. ഗോൾ നിർണയിക്കാൻ വീഡിയോ അസിസ്റ്റൻസ് റഫറിയുടെ സേവനം ഉപയോഗിച്ച ആദ്യ മത്സരമായിരുന്നു ഫ്രാൻസ്-ഓസ്ട്രേലിയ പോരാട്ടം. പോൾ പോഗ്ബ നേടിയ ഗോളിലാണ് ഫ്രഞ്ച് പട ഓസ്ട്രേലിയയെ തോൽപ്പിച്ചത്.
ഗോൾ നിർണയിച്ചത് വിഎആർ
ഈ ലോകകപ്പിലെ പുതിയ സാങ്കേതിക വിദ്യയായ വീഡിയോ അസിസ്റ്റൻസ് റഫറിയുടെ സേവനം ഉപയോഗിച്ച് ഗോൾ നിർണയിച്ച ആദ്യ മത്സരമായിരുന്നു ഇത്. 55-ാം മിനിറ്റിൽ പോഗ്ബ നൽകിയ പന്തുമായി കുതിച്ച ഗ്രീസ്മാനെ ജോഷ് റിസ്ഡണ് ബോക്സിനുള്ളിൽവച്ചു ഫൗൾ ചെയ്തു. റഫറി ആന്ദ്രെസ് ചുൻഹ കളി തുടരാൻ ആവശ്യപ്പെട്ടു. ഇതിനൊപ്പം ഫൗൾ നടന്നത് ബോക്സിനുള്ളിൽവച്ചായിരുന്നോയെന്നറിയാൻ വിഎആറിനു വിട്ടിരുന്നു. തീരുമാനം ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി വിധിയായിരുന്നു, റിസ്ഡനു മഞ്ഞക്കാർഡും.
ഗോൾ വഴി
ഗോൾ 1: ആൻത്വാൻ ഗ്രീസ്മാൻ (ഫ്രാൻസ്). 58-ാം മിനിറ്റിൽ ആൻത്വാൻ ഗ്രീസ്മാൻ പെനാൽറ്റിയിലൂടെ വലകുലുക്കി. ഗ്രീസ്മാനെ ജോഷ് റിസ്ഡണ് ബോക്സിനുള്ളിൽവച്ചു ഫൗൾ ചെയ്തിന് വിഎആറിലൂടെയാണ് പെനാൽറ്റി വിധിച്ചത്.
ഗോൾ 2: മൈൽ ജെഡിനാക് (ഓസ്ട്രേലിയ). 62-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിനുള്ളിൽവച്ച് സാമുവൽ ഉംറ്റിറ്റിയുടെ ഹാൻഡ് ബോളിനു പെനാൽറ്റി. മൈൽ ജെഡിനാക് പന്ത് വലയിലാക്കി.
ഗോൾ 2: പോൾ പോഗ്ബ (ഫ്രാൻസ്).
80-ാം മിനിറ്റിൽ പോഗ്ബ ഒലിവർ ഗിരുവിന്റെ പാസിൽനിന്ന് വലകുലുക്കി.
ഗോൾ നിർണയിച്ചത് വിഎആർ
ഈ ലോകകപ്പിലെ പുതിയ സാങ്കേതിക വിദ്യയായ വീഡിയോ അസിസ്റ്റൻസ് റഫറിയുടെ സേവനം ഉപയോഗിച്ച് ഗോൾ നിർണയിച്ച ആദ്യ മത്സരമായിരുന്നു ഇത്. 55-ാം മിനിറ്റിൽ പോഗ്ബ നൽകിയ പന്തുമായി കുതിച്ച ഗ്രീസ്മാനെ ജോഷ് റിസ്ഡണ് ബോക്സിനുള്ളിൽവച്ചു ഫൗൾ ചെയ്തു. റഫറി ആന്ദ്രെസ് ചുൻഹ കളി തുടരാൻ ആവശ്യപ്പെട്ടു. ഇതിനൊപ്പം ഫൗൾ നടന്നത് ബോക്സിനുള്ളിൽവച്ചായിരുന്നോയെന്നറിയാൻ വിഎആറിനു വിട്ടിരുന്നു. തീരുമാനം ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി വിധിയായിരുന്നു, റിസ്ഡനു മഞ്ഞക്കാർഡും.
ഗോൾ വഴി
ഗോൾ 1: ആൻത്വാൻ ഗ്രീസ്മാൻ (ഫ്രാൻസ്). 58-ാം മിനിറ്റിൽ ആൻത്വാൻ ഗ്രീസ്മാൻ പെനാൽറ്റിയിലൂടെ വലകുലുക്കി. ഗ്രീസ്മാനെ ജോഷ് റിസ്ഡണ് ബോക്സിനുള്ളിൽവച്ചു ഫൗൾ ചെയ്തിന് വിഎആറിലൂടെയാണ് പെനാൽറ്റി വിധിച്ചത്.
ഗോൾ 2: മൈൽ ജെഡിനാക് (ഓസ്ട്രേലിയ). 62-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിനുള്ളിൽവച്ച് സാമുവൽ ഉംറ്റിറ്റിയുടെ ഹാൻഡ് ബോളിനു പെനാൽറ്റി. മൈൽ ജെഡിനാക് പന്ത് വലയിലാക്കി.
ഗോൾ 2: പോൾ പോഗ്ബ (ഫ്രാൻസ്).
80-ാം മിനിറ്റിൽ പോഗ്ബ ഒലിവർ ഗിരുവിന്റെ പാസിൽനിന്ന് വലകുലുക്കി.