കരിങ്കടല്‍ തീരത്തു സ്ഥിതിചെയ്യുന്ന റഷ്യയുടെ ഹെല്‍ത്ത് റിസോര്‍ട്ടായ സോച്ചിയുടെ വിരിമാറില്‍ കാളക്കൂറ്റന്മാരായ സ്പെയിനിന്റെ രക്തം ഊറ്റി പറങ്കിത്തലവന്‍ റൊണാള്‍ഡോ ലോകത്തോട് വിളിച്ചുപറഞ്ഞു, ഇത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഡാ... എന്ന്... ഒരു താരത്തിന് എന്തുകൊണ്ട് ആരാധകര്‍ ഉണ്ടാകുന്നു, സിആര്‍7 എന്തുകൊണ്ട് ഒരു ദേശത്തിന്റെ വികാരമാകുന്നു എന്നതിനൊക്കെയുള്ള ഉത്തരമായിരുന്നു ഫിഷ്റ്റ് സ്റ്റേഡിയത്തില്‍ കണ്ടത്. മത്സരം റൊണാള്‍ഡോയും സ്പെയിനും തമ്മിലായിരുന്നു എന്നതാണു വാസ്തവം. 90 മിനിറ്റും നാല് മിനിറ്റ് ഇഞ്ചുറി ടൈമും അവസാനിച്ചപ്പോള്‍ റൊണാള്‍ഡോ 3, സ്പെയിന് 3.
പോര്‍ച്ചുഗല്‍ നായകന് ടീമിന്റെ രക്ഷകനായി മാറിയ കഥ മിക്കപ്പോഴും ഫുട്ബോളില്‍ ഉണ്ടാകുമെങ്കിലും സോച്ചിയിലെ പോരാട്ടം അതുക്കുംമേലെയായിരുന്നു. അതാവട്ടെ പ്രതീക്ഷയോടെ കാത്തിരുന്ന ലോകമെമ്പാടുമുള്ള ആരാധകര്ക്കുവേണ്ടതെല്ലാം സമ്മാനിക്കുകയും ചെയ്തു. ഒറ്റ മല്‍സരത്തില്‍ പിറന്നത് മനോഹരമായ ആറു ഗോളുകളും.
സെര്‍ജിയോ റാമോസും ജെറാര്‍ഡ് പിക്വെയും യോര്‍ഡി ആല്‍ബയും നാച്ചോയും അടങ്ങുന്ന വിഖ്യാത സ്പാനിഷ് പ്രതിരോധത്തെയും അവരുടെ ലോകോത്തര ഗോളി ഡേവിഡ് ഡി ഹിയയെയും റൊണാൾഡോ മറികടന്നത് മൂന്നു വട്ടം. ആദ്യം റൊണാള്‍ഡോയിലൂടെ മുന്നില്‍കടന്ന പോര്‍ച്ചുഗലിനെ ഡിയേഗോ കോസ്റ്റയുടെ മനോഹര ഗോളിലൂടെ സ്പെയിന് ഒപ്പം പിടിച്ചു.
സ്പാനിഷ് ഗോളി ഡേവിഡ് ഹിയെയ്ക്ക് കൈചോര്ന്നപ്പോള് റൊണാള്‍ഡോയുടെ അക്കൗണ്ടിലൂടെ സ്പെയിന് വീണ്ടും മുന്നില്‍. എന്നാല്‍, തന്ത്രപരമായ ഒരു ഫ്രീകിക്കിന്റെ അവസാനം കോസ്റ്റയുടെ ഫിനിഷിംഗിലൂടെ സ്പെയിന് വീണ്ടും ഒപ്പം. തുടര്‍ന്ന് നാച്ചോയുടെ വെടിയുണ്ട ഗോളില്‍ സ്പെയിന് മുന്നില്‍. എന്നാല്‍, തന്റെ ക്ലാസ് വെളിപ്പെടുത്തിയുള്ളൊരു അത്യുജ്വല ഫ്രീകിക്കിലൂടെ റോണോ വീണ്ടും വലകുലുക്കിയതോടെ സ്പെയിന് സമനിലയിൽ.
തലകുനിച്ച് യെറൊ
തോല്‍വിയോളം പോന്ന സമനിലയായിരുന്നു സ്പെയിന് വഴങ്ങിയത്. ഫിഫ റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍ എങ്കിലും ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന സംഘമാണ് പത്താം റാങ്കുകാരായ സ്പെയിന്. യൂലന്‍ ലോപെടെഗിയുടെ പുറത്താകലും ഫെര്‍ണാണ്ടോ യെറൊയുടെ പരിശീലക സ്ഥാനത്തേക്കുള്ള വരവും എല്ലാം സ്പെയിനിനെ ലോകകപ്പിനു തൊട്ടുമുമ്പ് ആശങ്കപ്പെടുത്തിയിരുന്നു. ആ ആശങ്കയ്ക്കെല്ലാം കളത്തിലെ പ്രകടനത്തിലൂടെ മറുപടി നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു സെര്‍ജ്യോ റാമോസും സംഘവും. എന്നാല്‍, റൊണാള്‍ഡോയുടെ പ്രകടനത്തില്‍ അതെല്ലാം മുങ്ങിപോയി.
യെറൊ നടത്തിയ മൂന്ന് സബ്സ്റ്റിറ്റ്യൂഷനുകളും കളത്തില്‍ ഫലം കണ്ടില്ല. 70-ാം മിനിറ്റില്‍ ആന്ദ്രെ ഇനിയെസ്റ്റയെ യെറൊ പിന്‍വലിച്ചു. ഇനിയെസ്റ്റ കളത്തില്‍ മങ്ങിയിരുന്നു എന്നതു വാസ്തവം. 77-ാം മിനിറ്റില്‍ കോസ്റ്റയെ പിന്‍വലിച്ചത് അപ്രതീക്ഷിതമായിരുന്നു.
രണ്ട് ഗോളടിച്ച കോസ്റ്റയെ പിന്‍വലിച്ച് യുവതാരം ഇയാഗോ ആസ്പസിനെ ഇറക്കുകയായിരുന്നു. 86-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയെ പിന്‍വലിച്ച് ലൂകാസ് വാസ്ക്വസിനെയും യെറൊ പരീക്ഷിച്ചു.
ഗോൾ വഴി
ഗോള്‍ 1: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നാലാം മിനിറ്റില്‍ സ്പെയിന് താരം നാച്ചോ ഫെര്‍ണാണ്ടസ് റൊണാള്‍ഡോയെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനല്‍റ്റി അദ്ദേഹം തന്നെ വലയിലാക്കി.
ഗോള്‍ 2: ഡിയേഗോ കോസ്റ്റ. 24-ാം മിനിറ്റില്‍ കോസ്റ്റയുടെ സിംഗിള്‍മാന്‍ ഷോ. രണ്ട്പേരെ വെട്ടിച്ച് കോസ്റ്റ പന്ത് വലയുടെ ഇടത് മൂലയില്‍ ഭദ്രമാക്കി.
ഗോള്‍ 3: റൊണാള്‍ഡോ. 44-ാം മിനിറ്റ്, ബോക്സിനു പുറത്തുനിന്ന് റൊണാള്‍ഡോയുടെ വെടിയുണ്ടകണക്കുള്ള ഷോട്ട്. പതിനേഴു മീറ്റര്‍ അകലെ നിന്നും ചീറിപ്പാഞ്ഞെത്തിയ പന്ത് സ്പാനിഷ് ഗോളി ഡി ഹിയയുടെ കൈ ചോര്‍ന്ന് വലയില്‍. പോര്‍ച്ചുഗല്‍ 2, സ്പെയിന് -1
ഗോള്‍ 4: കോസ്റ്റ. 55-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് സഹതാരം തട്ടി നല്‍കിയശേഷം സ്പെയിനിന്റെ ഡേവിഡ് സില്‍വ ബോക്സിനുള്ളിലേക്ക് നീട്ടിയെടുക്കുന്നു. ബുസ്കെറ്റ്സ് ക്രോസ് ഹെഡറിലൂടെ പന്ത് ക്ലോസ് റേഞ്ചില്നിന്ന കോസ്റ്റയ്ക്ക് പാകത്തിനു നല്കി. കോസ്റ്റയുടെ ഷോട്ട് വലയില്‍. മത്സരത്തിലെ ടീം ഗോളെന്ന വിശേഷണം ഈ ഗോളിനു സ്വന്തം. പോര്‍ച്ചുഗല്‍ -2, സ്പെയിന് -2.
ഗോള്‍ 5: നാച്ചോ. 58-ാം മിനിറ്റില്‍ ബോക്സിനുള്ളിലെ ഇരു ടീമംഗങ്ങളുടെയും പോരാട്ടത്തിനുശേഷം പന്ത് പുറത്തേക്ക്. ബോക്സിനു പുറത്തുനിന്ന് നാച്ചോയുടെ തകര്‍പ്പന്‍ പാരലല്‍ വോളി പോസ്റ്റിലിടിച്ച് വലയില്‍.
ഗോള്‍ 6: റൊണാള്‍ഡോ. മഴവില്‍ അഴകിലുള്ളൊരു ഫ്രീകിക്കിലൂടെ റൊണാള്‍ഡോയുടെ ഗോള്‍. റൊണാള്‍ഡോയെ ഫൗള്‍ ചെയ്തതിനായിരുന്നു സ്പെയിനിനെതിരായ ഫ്രീകിക്ക് റഫറി വിധിച്ചത്.
ജോസ് കുമ്പിളുവേലില്‍
പോര്‍ച്ചുഗല്‍ നായകന് ടീമിന്റെ രക്ഷകനായി മാറിയ കഥ മിക്കപ്പോഴും ഫുട്ബോളില്‍ ഉണ്ടാകുമെങ്കിലും സോച്ചിയിലെ പോരാട്ടം അതുക്കുംമേലെയായിരുന്നു. അതാവട്ടെ പ്രതീക്ഷയോടെ കാത്തിരുന്ന ലോകമെമ്പാടുമുള്ള ആരാധകര്ക്കുവേണ്ടതെല്ലാം സമ്മാനിക്കുകയും ചെയ്തു. ഒറ്റ മല്‍സരത്തില്‍ പിറന്നത് മനോഹരമായ ആറു ഗോളുകളും.
സെര്‍ജിയോ റാമോസും ജെറാര്‍ഡ് പിക്വെയും യോര്‍ഡി ആല്‍ബയും നാച്ചോയും അടങ്ങുന്ന വിഖ്യാത സ്പാനിഷ് പ്രതിരോധത്തെയും അവരുടെ ലോകോത്തര ഗോളി ഡേവിഡ് ഡി ഹിയയെയും റൊണാൾഡോ മറികടന്നത് മൂന്നു വട്ടം. ആദ്യം റൊണാള്‍ഡോയിലൂടെ മുന്നില്‍കടന്ന പോര്‍ച്ചുഗലിനെ ഡിയേഗോ കോസ്റ്റയുടെ മനോഹര ഗോളിലൂടെ സ്പെയിന് ഒപ്പം പിടിച്ചു.
സ്പാനിഷ് ഗോളി ഡേവിഡ് ഹിയെയ്ക്ക് കൈചോര്ന്നപ്പോള് റൊണാള്‍ഡോയുടെ അക്കൗണ്ടിലൂടെ സ്പെയിന് വീണ്ടും മുന്നില്‍. എന്നാല്‍, തന്ത്രപരമായ ഒരു ഫ്രീകിക്കിന്റെ അവസാനം കോസ്റ്റയുടെ ഫിനിഷിംഗിലൂടെ സ്പെയിന് വീണ്ടും ഒപ്പം. തുടര്‍ന്ന് നാച്ചോയുടെ വെടിയുണ്ട ഗോളില്‍ സ്പെയിന് മുന്നില്‍. എന്നാല്‍, തന്റെ ക്ലാസ് വെളിപ്പെടുത്തിയുള്ളൊരു അത്യുജ്വല ഫ്രീകിക്കിലൂടെ റോണോ വീണ്ടും വലകുലുക്കിയതോടെ സ്പെയിന് സമനിലയിൽ.
തലകുനിച്ച് യെറൊ
തോല്‍വിയോളം പോന്ന സമനിലയായിരുന്നു സ്പെയിന് വഴങ്ങിയത്. ഫിഫ റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍ എങ്കിലും ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന സംഘമാണ് പത്താം റാങ്കുകാരായ സ്പെയിന്. യൂലന്‍ ലോപെടെഗിയുടെ പുറത്താകലും ഫെര്‍ണാണ്ടോ യെറൊയുടെ പരിശീലക സ്ഥാനത്തേക്കുള്ള വരവും എല്ലാം സ്പെയിനിനെ ലോകകപ്പിനു തൊട്ടുമുമ്പ് ആശങ്കപ്പെടുത്തിയിരുന്നു. ആ ആശങ്കയ്ക്കെല്ലാം കളത്തിലെ പ്രകടനത്തിലൂടെ മറുപടി നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു സെര്‍ജ്യോ റാമോസും സംഘവും. എന്നാല്‍, റൊണാള്‍ഡോയുടെ പ്രകടനത്തില്‍ അതെല്ലാം മുങ്ങിപോയി.
യെറൊ നടത്തിയ മൂന്ന് സബ്സ്റ്റിറ്റ്യൂഷനുകളും കളത്തില്‍ ഫലം കണ്ടില്ല. 70-ാം മിനിറ്റില്‍ ആന്ദ്രെ ഇനിയെസ്റ്റയെ യെറൊ പിന്‍വലിച്ചു. ഇനിയെസ്റ്റ കളത്തില്‍ മങ്ങിയിരുന്നു എന്നതു വാസ്തവം. 77-ാം മിനിറ്റില്‍ കോസ്റ്റയെ പിന്‍വലിച്ചത് അപ്രതീക്ഷിതമായിരുന്നു.
രണ്ട് ഗോളടിച്ച കോസ്റ്റയെ പിന്‍വലിച്ച് യുവതാരം ഇയാഗോ ആസ്പസിനെ ഇറക്കുകയായിരുന്നു. 86-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയെ പിന്‍വലിച്ച് ലൂകാസ് വാസ്ക്വസിനെയും യെറൊ പരീക്ഷിച്ചു.
ഗോൾ വഴി
ഗോള്‍ 1: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നാലാം മിനിറ്റില്‍ സ്പെയിന് താരം നാച്ചോ ഫെര്‍ണാണ്ടസ് റൊണാള്‍ഡോയെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനല്‍റ്റി അദ്ദേഹം തന്നെ വലയിലാക്കി.
ഗോള്‍ 2: ഡിയേഗോ കോസ്റ്റ. 24-ാം മിനിറ്റില്‍ കോസ്റ്റയുടെ സിംഗിള്‍മാന്‍ ഷോ. രണ്ട്പേരെ വെട്ടിച്ച് കോസ്റ്റ പന്ത് വലയുടെ ഇടത് മൂലയില്‍ ഭദ്രമാക്കി.
ഗോള്‍ 3: റൊണാള്‍ഡോ. 44-ാം മിനിറ്റ്, ബോക്സിനു പുറത്തുനിന്ന് റൊണാള്‍ഡോയുടെ വെടിയുണ്ടകണക്കുള്ള ഷോട്ട്. പതിനേഴു മീറ്റര്‍ അകലെ നിന്നും ചീറിപ്പാഞ്ഞെത്തിയ പന്ത് സ്പാനിഷ് ഗോളി ഡി ഹിയയുടെ കൈ ചോര്‍ന്ന് വലയില്‍. പോര്‍ച്ചുഗല്‍ 2, സ്പെയിന് -1
ഗോള്‍ 4: കോസ്റ്റ. 55-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് സഹതാരം തട്ടി നല്‍കിയശേഷം സ്പെയിനിന്റെ ഡേവിഡ് സില്‍വ ബോക്സിനുള്ളിലേക്ക് നീട്ടിയെടുക്കുന്നു. ബുസ്കെറ്റ്സ് ക്രോസ് ഹെഡറിലൂടെ പന്ത് ക്ലോസ് റേഞ്ചില്നിന്ന കോസ്റ്റയ്ക്ക് പാകത്തിനു നല്കി. കോസ്റ്റയുടെ ഷോട്ട് വലയില്‍. മത്സരത്തിലെ ടീം ഗോളെന്ന വിശേഷണം ഈ ഗോളിനു സ്വന്തം. പോര്‍ച്ചുഗല്‍ -2, സ്പെയിന് -2.
ഗോള്‍ 5: നാച്ചോ. 58-ാം മിനിറ്റില്‍ ബോക്സിനുള്ളിലെ ഇരു ടീമംഗങ്ങളുടെയും പോരാട്ടത്തിനുശേഷം പന്ത് പുറത്തേക്ക്. ബോക്സിനു പുറത്തുനിന്ന് നാച്ചോയുടെ തകര്‍പ്പന്‍ പാരലല്‍ വോളി പോസ്റ്റിലിടിച്ച് വലയില്‍.
ഗോള്‍ 6: റൊണാള്‍ഡോ. മഴവില്‍ അഴകിലുള്ളൊരു ഫ്രീകിക്കിലൂടെ റൊണാള്‍ഡോയുടെ ഗോള്‍. റൊണാള്‍ഡോയെ ഫൗള്‍ ചെയ്തതിനായിരുന്നു സ്പെയിനിനെതിരായ ഫ്രീകിക്ക് റഫറി വിധിച്ചത്.
ജോസ് കുമ്പിളുവേലില്‍