നാലു ലോകകപ്പിലും ഗോള്‍- സ്പെയിനെതിരേ ഗോള്‍ നേടിയതോടെ നാലു ലോകകപ്പുകളിൽ ഗോള്‍ നേടുന്ന നാലാമത്തെ താരം. ബ്രസീലിന്റെ പെലെ (1958-70), വെസ്റ്റ് ജര്‍മനിയുടെ ഉവേ സീലര്‍ (1958-70), ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ (2002-14) എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.
എട്ട് പ്രധാന ടൂര്‍ണമെന്റിലും ഗോള്‍ നേടുന്ന ആദ്യ കളിക്കാരന് (2004, 2008, 2012, 2016 യൂറോ കപ്പ്, 2006, 2010, 2014, 2018 ലോകകപ്പ്).
ലോകകപ്പില്‍ സ്പെയിനെതിരേ ഹാട്രിക് നേടുന്ന ആദ്യ താരം. ഒരു യൂറോപ്യന്‍ കളിക്കാരന്റെ അന്താരാഷ്ട്ര ഗോള്‍ പട്ടികയില്‍ 84 ഗോളുമായി ഹംഗറിയുടെ ഫ്രാങ്ക് പുഷ്കാസിനൊപ്പം ഒന്നാമത്. 1945 മുതല്‍ 1956 വരെയുള്ള കാലത്താണ് പുഷ്കാസ് ഹംഗറിക്കുവേണ്ടി കളിച്ചത്. എല്ലാ ഭൂഖണ്ഡങ്ങളിലുമായി ഇനി റൊണാള്‍ഡോയ്ക്കു മുന്നിലുള്ളത് ഇറാന് ഇതിഹാസ താരം അലി ഡായിയാണ്. 1993 മുതല്‍ 2006വരെ കളിച്ച ഡായിയുടെ പേരില്‍ 109 അന്താരാഷ്ട്ര ഗോളാണുള്ളത്.
33 വയസും 130 ദിവസവും പ്രായമുള്ള റൊണാള്‍ഡോ ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും കൂടുതല്‍ പ്രായമുള്ള കളിക്കാരനായി. ഹോളണ്ടിന്റെ റോബ് റെന്‍സെന്‍ബ്രിങ്ക് ഇറാനെതിരേ 1978 ലോകകപ്പില്‍ ഹാട്രിക് നേടിയപ്പോള്‍ 30 വയസും 335 ദിവസവുമായിരുന്നു.
കരിയര്‍ ഹാട്രിക് 51 എണ്ണം, പോര്‍ച്ചുഗലിനുവേണ്ടി ആറ്. ഒരു പ്രധാന ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിനുവേണ്ടി താരത്തിന്റെ മൂന്നാമത്തെ നേരിട്ടുള്ള ഫ്രീകിക്ക് ഗോള്‍. 45-ാമത്തെ ഉദ്യമത്തിലാണ് ഗോള്‍.
പോര്‍ച്ചുഗലിന്റെ വേഗത്തിലുള്ള രണ്ടാമത്തെ ഗോള്‍ പെനാല്‍റ്റിയിലൂടെ നാലാം മിനിറ്റില്‍. ലോകകപ്പ് ചരിത്രത്തില്‍ പോര്‍ച്ചുഗലിന്റെ വേഗമേറിയ രണ്ടാമത്തെ ഗോളാണിത്. 1966 ലോകകപ്പില്‍ ആദ്യമിനിറ്റില്‍ ഹൊസെ അഗസ്റ്റോ നേടിയ ഗോളാണ് റിക്കാര്‍ഡ്.
എകാതെറിന്‍ബര്‍ഗ്: ഗ്രൂപ്പ് എയില്‍ ഉറുഗ്വെഏകപക്ഷീയമായ ഒരു ഗോളിന് ഈജിപ്തിനെ തോല്‍പ്പിച്ചു.
എട്ട് പ്രധാന ടൂര്‍ണമെന്റിലും ഗോള്‍ നേടുന്ന ആദ്യ കളിക്കാരന് (2004, 2008, 2012, 2016 യൂറോ കപ്പ്, 2006, 2010, 2014, 2018 ലോകകപ്പ്).
ലോകകപ്പില്‍ സ്പെയിനെതിരേ ഹാട്രിക് നേടുന്ന ആദ്യ താരം. ഒരു യൂറോപ്യന്‍ കളിക്കാരന്റെ അന്താരാഷ്ട്ര ഗോള്‍ പട്ടികയില്‍ 84 ഗോളുമായി ഹംഗറിയുടെ ഫ്രാങ്ക് പുഷ്കാസിനൊപ്പം ഒന്നാമത്. 1945 മുതല്‍ 1956 വരെയുള്ള കാലത്താണ് പുഷ്കാസ് ഹംഗറിക്കുവേണ്ടി കളിച്ചത്. എല്ലാ ഭൂഖണ്ഡങ്ങളിലുമായി ഇനി റൊണാള്‍ഡോയ്ക്കു മുന്നിലുള്ളത് ഇറാന് ഇതിഹാസ താരം അലി ഡായിയാണ്. 1993 മുതല്‍ 2006വരെ കളിച്ച ഡായിയുടെ പേരില്‍ 109 അന്താരാഷ്ട്ര ഗോളാണുള്ളത്.
33 വയസും 130 ദിവസവും പ്രായമുള്ള റൊണാള്‍ഡോ ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും കൂടുതല്‍ പ്രായമുള്ള കളിക്കാരനായി. ഹോളണ്ടിന്റെ റോബ് റെന്‍സെന്‍ബ്രിങ്ക് ഇറാനെതിരേ 1978 ലോകകപ്പില്‍ ഹാട്രിക് നേടിയപ്പോള്‍ 30 വയസും 335 ദിവസവുമായിരുന്നു.
കരിയര്‍ ഹാട്രിക് 51 എണ്ണം, പോര്‍ച്ചുഗലിനുവേണ്ടി ആറ്. ഒരു പ്രധാന ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിനുവേണ്ടി താരത്തിന്റെ മൂന്നാമത്തെ നേരിട്ടുള്ള ഫ്രീകിക്ക് ഗോള്‍. 45-ാമത്തെ ഉദ്യമത്തിലാണ് ഗോള്‍.
പോര്‍ച്ചുഗലിന്റെ വേഗത്തിലുള്ള രണ്ടാമത്തെ ഗോള്‍ പെനാല്‍റ്റിയിലൂടെ നാലാം മിനിറ്റില്‍. ലോകകപ്പ് ചരിത്രത്തില്‍ പോര്‍ച്ചുഗലിന്റെ വേഗമേറിയ രണ്ടാമത്തെ ഗോളാണിത്. 1966 ലോകകപ്പില്‍ ആദ്യമിനിറ്റില്‍ ഹൊസെ അഗസ്റ്റോ നേടിയ ഗോളാണ് റിക്കാര്‍ഡ്.
എകാതെറിന്‍ബര്‍ഗ്: ഗ്രൂപ്പ് എയില്‍ ഉറുഗ്വെഏകപക്ഷീയമായ ഒരു ഗോളിന് ഈജിപ്തിനെ തോല്‍പ്പിച്ചു.