എകാതെറിന്‍ബര്‍ഗ്: ഗ്രൂപ്പ് എയില്‍ ഉറുഗ്വെഏകപക്ഷീയമായ ഒരു ഗോളിന് ഈജിപ്തിനെ തോല്‍പ്പിച്ചു. 89-ാം മിനിറ്റില്‍ ഹൊസെ ഹിമെനെസിന്റെ ഹെഡറിലാണ് ഉറുഗ്വെ ജയിച്ചത്. സൂപ്പര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സല ഇല്ലാതെയാണ് ഈജിപ്ത് ഇറങ്ങിയത്. 1970 ലോകകപ്പിനുശേഷം ആദ്യമായാണ് ഉറുഗ്വെ ആദ്യ മത്സരത്തില്‍ ജയിക്കുന്നത്. കാര്‍ലോസ് സാഞ്ചസിന്റെ ഫ്രീകിക്കില്‍നിന്നാണ് ഗോള്‍.
താരം ഗോഡിൻ
ഉറുഗ്വെന്‍ നായകനും പ്രതിരോധതാരവുമായ ഡിയേഗോ ഗോഡിനാണ് കളിയിലെ താരം. നാലു ടാക്കിള്‍, അഞ്ച് ക്ലിയറന്‍സ്, എട്ട് ഇന്റര്‍സെപ്ഷന്‍, ഒരു ബ്ലോക്ക്- ഇത്രയുമാണ് നായകന് നേടിയത്. 18 തവണ ഈജിപ്ഷ്യന്‍ കളിക്കാരനില്‍നിന്ന് പന്ത് പിടിച്ചെടുത്ത ഗോഡിൻ 68 പാസുകൾ നല്കി.
താരം ഗോഡിൻ
ഉറുഗ്വെന്‍ നായകനും പ്രതിരോധതാരവുമായ ഡിയേഗോ ഗോഡിനാണ് കളിയിലെ താരം. നാലു ടാക്കിള്‍, അഞ്ച് ക്ലിയറന്‍സ്, എട്ട് ഇന്റര്‍സെപ്ഷന്‍, ഒരു ബ്ലോക്ക്- ഇത്രയുമാണ് നായകന് നേടിയത്. 18 തവണ ഈജിപ്ഷ്യന്‍ കളിക്കാരനില്‍നിന്ന് പന്ത് പിടിച്ചെടുത്ത ഗോഡിൻ 68 പാസുകൾ നല്കി.