സോച്ചി: യൂലൻ ലോപെടെഗിയെ സ്പാനിഷ് ടീം പരിശീലകന്റെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിനെക്കുറിച്ച് വാക്പോരിൽ ഏർപ്പെടാനോ വിമർശനങ്ങൾ നടത്താനോ സമയമില്ലെന്ന് പുതിയ പരിശീലകനായി സ്ഥാനമേറ്റ ഫെർണാണ്ടോ യെറൊ. ദേശീയ പരിശീലകനായിരിക്കേ റയൽ മാഡ്രിഡ് ക്ലബിന്റെ ചുമതലയേൽക്കാൻ ലോപെടെഗി കരാറിൽ ഒപ്പിട്ടതാണ് സ്പാനിഷ് എഫ്എയെ ചൊടിപ്പിച്ചത്.
സ്പെയിൻ റഷ്യയിൽ എത്തിയിരിക്കുന്നത് ലോകകപ്പ് പോരാട്ടത്തിനാണ്. ആ ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ടീമിലെ കളിക്കാരും ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണ്. അതിനാൽ ചർച്ച ചെയ്തും വാക്പോരിലേർപ്പെട്ടും സമയം നഷ്ടപ്പെടുത്താനില്ല- അന്പതുകാരനായ യെറൊ പറഞ്ഞു.
2016 യൂറോ ചാന്പ്യന്മാരായ പോർച്ചുഗലുമായി ഇന്ന് രാത്രി 11.30നാണ് സ്പെയിനിന്റെ ഗ്രൂപ്പ്ഘട്ട ആദ്യ പോരാട്ടം. ബി ഗ്രൂപ്പിലെ ശക്തരായ ഇരു ടീമുകളും നേരിട്ട് വരുന്ന മത്സരഫലം ഗ്രൂപ്പ് ചാന്പ്യന്മാരെ നിർണയിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
സ്പെയിനിന്റെയും റയൽ മാഡ്രിഡിന്റെയും മുൻ താരമാണ് യെറൊ. നൂറ് ശതമാനം കളത്തിൽ അർപ്പിക്കാനായാണ് ഞങ്ങൾ തയാറെടുക്കുന്നത്. ലോകം ഇപ്പോൾ ഞങ്ങളുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണെന്നും യെറൊ കൂട്ടിച്ചേർത്തു. തന്റെ മുന്നിലേക്ക് ഈ അവസരം എത്തിയപ്പോൾ വിട്ടുകളയാൻ സാധ്യമല്ലായിരുന്നെന്നും പോരാടാനുള്ള മനസാണ് അതിനുകാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിഘട്ടത്തെക്കുറിച്ച് ടീമിലെ മുതിർന്ന താരങ്ങളുമായി സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ ഉറപ്പായും സംസാരിച്ചിരിക്കും. ലോകത്തിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്ന ടീമിന് എല്ലാം വെല്ലുവിളിയാണ്. എന്നാൽ, ടീം അംഗങ്ങൾക്കുമേൽ സമ്മർദം വർധിച്ചിട്ടില്ലെന്നും യെറൊ കൂട്ടിച്ചേർത്തു.
ലോപെടെഗിയുടെ കീഴിൽ സ്പെയിൻ തോൽവി അറിയാതെ മുന്നേറുകയായിരുന്നു. 2016ൽ വിൻസെന്റ് ഡെൽബോസ്ക് വിരമിച്ച ഒഴിവിലാണ് ലോപെടെഗി സ്പാനിഷ് സംഘത്തിന്റെ പരിശീലകനായത്. തുടർന്ന് 20 മത്സരങ്ങൾ കളിച്ച സ്പെയിൻ 14 ജയം സ്വന്തമാക്കി, ആറ് മത്സരം സമനിലയിൽ കലാശിച്ചു.
സ്പെയിൻ റഷ്യയിൽ എത്തിയിരിക്കുന്നത് ലോകകപ്പ് പോരാട്ടത്തിനാണ്. ആ ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ടീമിലെ കളിക്കാരും ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണ്. അതിനാൽ ചർച്ച ചെയ്തും വാക്പോരിലേർപ്പെട്ടും സമയം നഷ്ടപ്പെടുത്താനില്ല- അന്പതുകാരനായ യെറൊ പറഞ്ഞു.
2016 യൂറോ ചാന്പ്യന്മാരായ പോർച്ചുഗലുമായി ഇന്ന് രാത്രി 11.30നാണ് സ്പെയിനിന്റെ ഗ്രൂപ്പ്ഘട്ട ആദ്യ പോരാട്ടം. ബി ഗ്രൂപ്പിലെ ശക്തരായ ഇരു ടീമുകളും നേരിട്ട് വരുന്ന മത്സരഫലം ഗ്രൂപ്പ് ചാന്പ്യന്മാരെ നിർണയിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
സ്പെയിനിന്റെയും റയൽ മാഡ്രിഡിന്റെയും മുൻ താരമാണ് യെറൊ. നൂറ് ശതമാനം കളത്തിൽ അർപ്പിക്കാനായാണ് ഞങ്ങൾ തയാറെടുക്കുന്നത്. ലോകം ഇപ്പോൾ ഞങ്ങളുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണെന്നും യെറൊ കൂട്ടിച്ചേർത്തു. തന്റെ മുന്നിലേക്ക് ഈ അവസരം എത്തിയപ്പോൾ വിട്ടുകളയാൻ സാധ്യമല്ലായിരുന്നെന്നും പോരാടാനുള്ള മനസാണ് അതിനുകാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിഘട്ടത്തെക്കുറിച്ച് ടീമിലെ മുതിർന്ന താരങ്ങളുമായി സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ ഉറപ്പായും സംസാരിച്ചിരിക്കും. ലോകത്തിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്ന ടീമിന് എല്ലാം വെല്ലുവിളിയാണ്. എന്നാൽ, ടീം അംഗങ്ങൾക്കുമേൽ സമ്മർദം വർധിച്ചിട്ടില്ലെന്നും യെറൊ കൂട്ടിച്ചേർത്തു.
ലോപെടെഗിയുടെ കീഴിൽ സ്പെയിൻ തോൽവി അറിയാതെ മുന്നേറുകയായിരുന്നു. 2016ൽ വിൻസെന്റ് ഡെൽബോസ്ക് വിരമിച്ച ഒഴിവിലാണ് ലോപെടെഗി സ്പാനിഷ് സംഘത്തിന്റെ പരിശീലകനായത്. തുടർന്ന് 20 മത്സരങ്ങൾ കളിച്ച സ്പെയിൻ 14 ജയം സ്വന്തമാക്കി, ആറ് മത്സരം സമനിലയിൽ കലാശിച്ചു.