തിരുവനന്തപുരം: സംസ്ഥാനത്തെ പതിമൂന്നു ജലമേളകളെയും കോർത്തിണക്കി സംഘടിപ്പിക്കുന്ന കേരള ബോട്ട് റേസ് ലീഗിന് ഓഗസ്റ്റ് 11ന് തുടക്കം കുറിക്കും.
ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരം മുതൽ കൊല്ലം പ്രസിഡന്റ്സ് ട്രോഫി വള്ളംകളി മത്സരം വരെ ഉൾപ്പെടുത്തിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ വീറും വാശിയും ജലമേളകളിലേക്കു കൊണ്ടുവരുന്പോൾ ഇതുവരെ കണ്ട വള്ളംകളി മത്സരങ്ങളുടെ രീതി ആകെ മാറുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരള ബോട്ട് റേസ് ലീഗ് ജലോത്സവങ്ങൾക്കും ടൂറിസം മേഖലയ്ക്കും ആവേശം വർധിക്കും. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ജലോത്സവങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കില്ല. നെഹ്റു ട്രോഫി വള്ളംകളി മത്സരം യോഗ്യതാ മത്സരമായി കണക്കാക്കിയാണ് തുടർ ലീഗ് മത്സരങ്ങൾ നടത്തുന്നത്. 20 ചുണ്ടൻ വള്ളങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒൻപത് എണ്ണത്തിനെ തുടർന്നുള്ള ലീഗ് മത്സരങ്ങളിൽ പങ്കെടുപ്പിക്കും. കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
വള്ളം കളി ലീഗ് നടക്കുന്ന ഓരോ സ്ഥലത്തും മത്സരത്തിനു മുമ്പായി പ്രാദേശിക വള്ളം കളി പ്രദർശനവും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി അന്താരാഷ്ട്ര- ദേശീയ തലങ്ങളിൽ പ്രചരണം നടത്തുമെന്നും ടൂറിസം കലണ്ടറിൽ വള്ളംകളികൾ ഉൾപ്പെടുത്തും. പ്രഫഷണൽ ടീമുകളുടെ രൂപീകരണത്തിലൂടെ ടീം അംഗങ്ങൾക്ക് സാമൂഹ്യ അംഗീകാരവും സാമ്പത്തിക പിൻബലവും നൽകുന്നതിന് അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരം മുതൽ കൊല്ലം പ്രസിഡന്റ്സ് ട്രോഫി വള്ളംകളി മത്സരം വരെ ഉൾപ്പെടുത്തിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ വീറും വാശിയും ജലമേളകളിലേക്കു കൊണ്ടുവരുന്പോൾ ഇതുവരെ കണ്ട വള്ളംകളി മത്സരങ്ങളുടെ രീതി ആകെ മാറുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരള ബോട്ട് റേസ് ലീഗ് ജലോത്സവങ്ങൾക്കും ടൂറിസം മേഖലയ്ക്കും ആവേശം വർധിക്കും. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ജലോത്സവങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കില്ല. നെഹ്റു ട്രോഫി വള്ളംകളി മത്സരം യോഗ്യതാ മത്സരമായി കണക്കാക്കിയാണ് തുടർ ലീഗ് മത്സരങ്ങൾ നടത്തുന്നത്. 20 ചുണ്ടൻ വള്ളങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒൻപത് എണ്ണത്തിനെ തുടർന്നുള്ള ലീഗ് മത്സരങ്ങളിൽ പങ്കെടുപ്പിക്കും. കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
വള്ളം കളി ലീഗ് നടക്കുന്ന ഓരോ സ്ഥലത്തും മത്സരത്തിനു മുമ്പായി പ്രാദേശിക വള്ളം കളി പ്രദർശനവും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി അന്താരാഷ്ട്ര- ദേശീയ തലങ്ങളിൽ പ്രചരണം നടത്തുമെന്നും ടൂറിസം കലണ്ടറിൽ വള്ളംകളികൾ ഉൾപ്പെടുത്തും. പ്രഫഷണൽ ടീമുകളുടെ രൂപീകരണത്തിലൂടെ ടീം അംഗങ്ങൾക്ക് സാമൂഹ്യ അംഗീകാരവും സാമ്പത്തിക പിൻബലവും നൽകുന്നതിന് അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.