മോസ്കോ: ലോകകപ്പ് ഫുട്ബോളിന് വിപ്ലവങ്ങളുടെ നാടായ റഷ്യയിൽ ഉജ്വല കിക്കോഫ്. റഷ്യൻ ആവേശം ചെങ്കടലായി അലയടിച്ച ദിനത്തിൽ സൗദി അറേബ്യ വറ്റിവരണ്ടു. ഉദ്ഘാടന മത്സരത്തിൽ റഷ്യ 5-0ന് സൗദിയെ തകർത്തെറിഞ്ഞു. മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ ഉന്മാദത്തിലാറാടിക്കുന്നതായിരുന്നു ആതിഥേയരുടെ പ്രകടനം. ഫലത്തിൽ 21-ാമത് ഫിഫ ലോകകപ്പിന്റെ കിക്കോഫ് ആതിഥേയർ മനോഹരമാക്കി. യൂറി ഗാസിൻസ്കി (12-ാം മിനിറ്റ്), ഡെനിസ് ചെർസ്യോവ് (43, 90+1-ാം മിനിറ്റ്), ആർതം ഡിയൂബ (71-ാം മിനിറ്റ്), അലക്സാണ്ടർ ഗോളോവിൻ (90+4-ാം മിനിറ്റ്) എന്നിവരാണ് സൗദികളുടെ വലയിൽ നിറയൊഴിച്ചത്.
വിപ്ലവങ്ങളും ലോകമഹായുദ്ധങ്ങളും കണ്ടുശീലിച്ച റഷ്യയുടെ മണ്ണിൽ സൗദികൾ പച്ചക്കൊടി പാറിക്കുമെന്ന് തോന്നിപ്പിക്കുന്നതായിരുന്നു മത്സരത്തിന്റെ തുടക്കം. ആദ്യ മിനിറ്റിൽത്തന്നെ സൗദിസംഘം റഷ്യൻ കോട്ടയുടെ ബലം പരീക്ഷിച്ചു. മുഹമ്മദ് അൽ ബറെയ്ക് നടത്തിയ മുന്നേറ്റം റഷ്യൻ ഭടന്മാർ ഫ്രീകിക്ക് വഴങ്ങി തടഞ്ഞു. തുടർച്ചയായ രണ്ടാമത്തെ ആക്രമണമായിരുന്നു സൗദികൾ നടത്തിയത്. ഇടവിടാതെയുള്ള ഗ്രീൻ ഫാൽക്കണുകളുടെ ആക്രമണത്തിന് ഗോളിലൂടെയായിരുന്നു സബോർനയ എന്ന വിളിപ്പേരുള്ള ആതിഥേയരുടെ മറുപടി. 12-ാം മിനിറ്റിൽ ഗാസിൻസ്കി സൗദിയുടെ വല കുലുക്കി. കളിഗതിക്ക് എതിരായുള്ള ഗോൾ ഗ്രീൻ ഫാൽക്കണുകളുടെ ചിറകൊടിച്ചു. ഒന്നു പിടഞ്ഞ സൗദിയെ തുടർന്ന് റഷ്യ മെരുക്കുന്നതായിരുന്നു കണ്ടത്. പതിയെപ്പതിയെ കളിയുടെ നിയന്ത്രണം റഷ്യ കൈക്കലാക്കി. ആദ്യ പകുതിക്ക് പിരിയും മുന്പ് സൗദിയുടെ ഇടനെഞ്ചിൽ ഒരു വെടികൂടി റഷ്യ പൊട്ടിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കളി പരുക്കൻ അടവുകൾക്കു വഴിമാറിയതോടെ റഫറിയുടെ വിസിലിനും വിശ്രമമുണ്ടായില്ല. ഇടയ്ക്ക് ഓരോ മുന്നേറ്റങ്ങൾ സൗദിയുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും റഷ്യയുടെ കോട്ടതകർക്കാനായില്ല. എന്നാൽ, 71-ാം മിനിറ്റിൽ ഡിയൂബയുടെ വകയായിരുന്നു സൗദിക്കുള്ള അടുത്ത പ്രഹരം. 3-0ന്റെ ജയത്തോടെ റഷ്യ മൈതാനം വിടുമെന്ന് തോന്നിപ്പിച്ചിടത്തുനിന്നായിരുന്നു രണ്ട് ഗോളുകൾകൂടി പിറന്നത്. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ചെൽസ്യോവ് തന്റെ രണ്ടാം ഗോളും നേടിയപ്പോൾ മൂന്ന് മിനിറ്റിനുശേഷം ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിലാക്കി റഷ്യൻ സൂപ്പർ താരമായ ഗോളോവിനും വലകുലുക്കി. അതോടെ റഷ്യൻ വിപ്ലവം പൂർണം.
ശൈലി പ്രതിരോധം
പ്രതിരോധത്തിന് മുൻതൂക്കം നല്കുന്ന ശൈലികളാണ് റഷ്യയും സൗദി അറേബ്യയും പരീക്ഷിച്ചത്. 4-2-3-1 ശൈലിയിലെ പ്രതിരോധത്തിലൂന്നിയുള്ള കളിയായിരുന്നു റഷ്യ കാഴ്ചവച്ചത്. നാല് പ്രതിരോധനിരക്കാർക്കൊപ്പം രണ്ട് ഹോൾഡിംഗ് മിഡ്ഫീൽഡർമാരെ പ്രതിരോധിക്കാനും ഒപ്പം ആക്രമണത്തിനായും റഷ്യൻ പരിശീലകൻ സ്റ്റാനിസ്ലാവ് ചെർചെ നിയോഗിച്ചു. ഫാൾസ് 9 ആയി ഫെഡർ സ്മോളോവിനെ ഒറ്റ സ്ട്രൈക്കറാക്കി. തൊട്ടുപിന്നിലണിനിരന്നത് ഗോളോവിൻ, സമോളോവ്, ഡസഗോവ് എന്നിവർ. ഡസഗോവിനെ 70-ാം മിനിറ്റിൽ പിൻവലിച്ച് ഡിയൂബയെ ഇറക്കി.
4-1-4-1 പ്രതിരോധ ശൈലിയായിരുന്നു സൗദി പരിശീലകൻ ഹുവാൻ അന്റോണിയോ പിസി പരീക്ഷിച്ചത്. നെഗറ്റീവ് ഫുട്ബോൾ എന്നറിയപ്പെടുന്ന ഈ ശൈലിയിൽ അഞ്ച് കളിക്കാരെ ആവശ്യമെങ്കിൽ പ്രതിരോധിക്കാനും ആക്രമിക്കാനും ഉപയോഗിക്കാം.
ഗോൾ വന്ന വഴി
ഗോൾ 1 12-ാം മിനിറ്റിൽ സെന്റർ ബോക്സിൽനിന്ന് റഷ്യയുടെ യൂറി ഗാസിൻസ്കിയുടെ ഉജ്വല ഹെഡർ. പന്ത് വലയുടെ ഇടത് മൂലയിൽ.
ഗോൾ 2 43-ാം മിനിറ്റിൽ റഷ്യൻ താരം ഡെനിസ് ചെർസ്യോവിന്റെ ഇടങ്കാൽ ഷോട്ട് വലയുടെ ഇടത് മേൽത്തട്ടിൽ.
ഗോൾ 3 71-ാം മിനിറ്റ്, ആർതം ഡിയൂബ ബോക്സിന്റെ മധ്യത്തിൽനിന്ന് തൊടുത്ത ഹെഡർ വലയിൽ. ഗോളോവിന്റേതായിരുന്നു ക്രോസ്.
ഗോൾ 4 90+1-ാം മിനിറ്റ്, ഡെനിസ് ചെർസ്യോവ് ബോക്സിന്റെ ഇടതു വശത്തുനിന്ന് തൊടുത്ത ഇടങ്കാൽ ഷോട്ട് വലയുടെ വലുതു മേൽത്തട്ടിൽ. ആർതം ഡിയൂബയുടെ ഹെഡർ പാസായിരുന്നു ഗോൾ വഴിതുറന്നത്.
ഗോൾ 5 90+4 മിനിറ്റ്, അലക്സാണ്ടർ ഗോളോവിന്റെ ബോക്സിനു പുറത്തുനിന്നുള്ള വലംകാൽ ഫ്രീകിക്ക് വലയുടെ വലത് മൂലയിൽ.
വിപ്ലവങ്ങളും ലോകമഹായുദ്ധങ്ങളും കണ്ടുശീലിച്ച റഷ്യയുടെ മണ്ണിൽ സൗദികൾ പച്ചക്കൊടി പാറിക്കുമെന്ന് തോന്നിപ്പിക്കുന്നതായിരുന്നു മത്സരത്തിന്റെ തുടക്കം. ആദ്യ മിനിറ്റിൽത്തന്നെ സൗദിസംഘം റഷ്യൻ കോട്ടയുടെ ബലം പരീക്ഷിച്ചു. മുഹമ്മദ് അൽ ബറെയ്ക് നടത്തിയ മുന്നേറ്റം റഷ്യൻ ഭടന്മാർ ഫ്രീകിക്ക് വഴങ്ങി തടഞ്ഞു. തുടർച്ചയായ രണ്ടാമത്തെ ആക്രമണമായിരുന്നു സൗദികൾ നടത്തിയത്. ഇടവിടാതെയുള്ള ഗ്രീൻ ഫാൽക്കണുകളുടെ ആക്രമണത്തിന് ഗോളിലൂടെയായിരുന്നു സബോർനയ എന്ന വിളിപ്പേരുള്ള ആതിഥേയരുടെ മറുപടി. 12-ാം മിനിറ്റിൽ ഗാസിൻസ്കി സൗദിയുടെ വല കുലുക്കി. കളിഗതിക്ക് എതിരായുള്ള ഗോൾ ഗ്രീൻ ഫാൽക്കണുകളുടെ ചിറകൊടിച്ചു. ഒന്നു പിടഞ്ഞ സൗദിയെ തുടർന്ന് റഷ്യ മെരുക്കുന്നതായിരുന്നു കണ്ടത്. പതിയെപ്പതിയെ കളിയുടെ നിയന്ത്രണം റഷ്യ കൈക്കലാക്കി. ആദ്യ പകുതിക്ക് പിരിയും മുന്പ് സൗദിയുടെ ഇടനെഞ്ചിൽ ഒരു വെടികൂടി റഷ്യ പൊട്ടിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കളി പരുക്കൻ അടവുകൾക്കു വഴിമാറിയതോടെ റഫറിയുടെ വിസിലിനും വിശ്രമമുണ്ടായില്ല. ഇടയ്ക്ക് ഓരോ മുന്നേറ്റങ്ങൾ സൗദിയുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും റഷ്യയുടെ കോട്ടതകർക്കാനായില്ല. എന്നാൽ, 71-ാം മിനിറ്റിൽ ഡിയൂബയുടെ വകയായിരുന്നു സൗദിക്കുള്ള അടുത്ത പ്രഹരം. 3-0ന്റെ ജയത്തോടെ റഷ്യ മൈതാനം വിടുമെന്ന് തോന്നിപ്പിച്ചിടത്തുനിന്നായിരുന്നു രണ്ട് ഗോളുകൾകൂടി പിറന്നത്. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ചെൽസ്യോവ് തന്റെ രണ്ടാം ഗോളും നേടിയപ്പോൾ മൂന്ന് മിനിറ്റിനുശേഷം ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിലാക്കി റഷ്യൻ സൂപ്പർ താരമായ ഗോളോവിനും വലകുലുക്കി. അതോടെ റഷ്യൻ വിപ്ലവം പൂർണം.
ശൈലി പ്രതിരോധം
പ്രതിരോധത്തിന് മുൻതൂക്കം നല്കുന്ന ശൈലികളാണ് റഷ്യയും സൗദി അറേബ്യയും പരീക്ഷിച്ചത്. 4-2-3-1 ശൈലിയിലെ പ്രതിരോധത്തിലൂന്നിയുള്ള കളിയായിരുന്നു റഷ്യ കാഴ്ചവച്ചത്. നാല് പ്രതിരോധനിരക്കാർക്കൊപ്പം രണ്ട് ഹോൾഡിംഗ് മിഡ്ഫീൽഡർമാരെ പ്രതിരോധിക്കാനും ഒപ്പം ആക്രമണത്തിനായും റഷ്യൻ പരിശീലകൻ സ്റ്റാനിസ്ലാവ് ചെർചെ നിയോഗിച്ചു. ഫാൾസ് 9 ആയി ഫെഡർ സ്മോളോവിനെ ഒറ്റ സ്ട്രൈക്കറാക്കി. തൊട്ടുപിന്നിലണിനിരന്നത് ഗോളോവിൻ, സമോളോവ്, ഡസഗോവ് എന്നിവർ. ഡസഗോവിനെ 70-ാം മിനിറ്റിൽ പിൻവലിച്ച് ഡിയൂബയെ ഇറക്കി.
4-1-4-1 പ്രതിരോധ ശൈലിയായിരുന്നു സൗദി പരിശീലകൻ ഹുവാൻ അന്റോണിയോ പിസി പരീക്ഷിച്ചത്. നെഗറ്റീവ് ഫുട്ബോൾ എന്നറിയപ്പെടുന്ന ഈ ശൈലിയിൽ അഞ്ച് കളിക്കാരെ ആവശ്യമെങ്കിൽ പ്രതിരോധിക്കാനും ആക്രമിക്കാനും ഉപയോഗിക്കാം.
ഗോൾ വന്ന വഴി
ഗോൾ 1 12-ാം മിനിറ്റിൽ സെന്റർ ബോക്സിൽനിന്ന് റഷ്യയുടെ യൂറി ഗാസിൻസ്കിയുടെ ഉജ്വല ഹെഡർ. പന്ത് വലയുടെ ഇടത് മൂലയിൽ.
ഗോൾ 2 43-ാം മിനിറ്റിൽ റഷ്യൻ താരം ഡെനിസ് ചെർസ്യോവിന്റെ ഇടങ്കാൽ ഷോട്ട് വലയുടെ ഇടത് മേൽത്തട്ടിൽ.
ഗോൾ 3 71-ാം മിനിറ്റ്, ആർതം ഡിയൂബ ബോക്സിന്റെ മധ്യത്തിൽനിന്ന് തൊടുത്ത ഹെഡർ വലയിൽ. ഗോളോവിന്റേതായിരുന്നു ക്രോസ്.
ഗോൾ 4 90+1-ാം മിനിറ്റ്, ഡെനിസ് ചെർസ്യോവ് ബോക്സിന്റെ ഇടതു വശത്തുനിന്ന് തൊടുത്ത ഇടങ്കാൽ ഷോട്ട് വലയുടെ വലുതു മേൽത്തട്ടിൽ. ആർതം ഡിയൂബയുടെ ഹെഡർ പാസായിരുന്നു ഗോൾ വഴിതുറന്നത്.
ഗോൾ 5 90+4 മിനിറ്റ്, അലക്സാണ്ടർ ഗോളോവിന്റെ ബോക്സിനു പുറത്തുനിന്നുള്ള വലംകാൽ ഫ്രീകിക്ക് വലയുടെ വലത് മൂലയിൽ.