മോസ്കോ: മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ ഗ്രൂപ്പ് എയിൽ ആതിഥേയരായ റഷ്യ സൗദി അറേബ്യയയുമായി ഏറ്റുമുട്ടുന്നതോടെ 21-ാം പതിപ്പ് ഫിഫ ലോകകപ്പിന് തിരശീല ഉയരും. ഈ സൗദിയും റഷ്യയുമാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നവരിൽ ഫിഫ റാങ്കിൽ ഏറ്റവും പിന്നിലുള്ളത്. 70-ാ റാങ്കിലുള്ള റഷ്യ ആതിഥേയരെന്ന നിലയിൽ നേരിട്ടാണ് യോഗ്യത നേടിയത്. 67-ാം സ്ഥാനത്താണ് ഏഷ്യൻ പ്രതിനിധികളായ സൗദി.
കഴിഞ്ഞ ഏഴു മത്സരങ്ങളിൽ ഒരു ജയം പോലുമില്ലാത്ത റഷ്യക്ക് ഇന്ന് ജയിച്ചാൽ മാത്രമേ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്താനാകൂ. ലോകകപ്പിന്റെ ചരിത്രത്തിൽ ഒരു തവണ മാത്രമേ ആതിഥേയർ ഗ്രൂപ്പ് ഘട്ടം കടക്കാതെ പോയിട്ടുള്ളൂ, 2010 ദക്ഷിണാഫ്രിക്കയ്ക്ക്. 12 വർഷത്തിനുശേഷം ലോകകപ്പിനു യോഗ്യത നേടിയ സൗദി കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ്.
രണ്ടു വ്യത്യസ്ത തന്ത്രങ്ങൾ പുലർത്തുന്ന റഷ്യയുടെ പരിശീലകൻ സ്റ്റാനിസ്ലാവ് ചെർചെസോവ് സൗദിയുടെ ഹുവാൻ അന്റോണിയോ പിസി എന്നിവരുടെ പോരാട്ടം കൂടിയാകും. 2016 കോപ്പ അമേരിക്കയിൽ ചിലിയെ ജേതാക്കളാക്കിയതിന്റെ ആത്മവിശ്വാസം പിസിക്കുണ്ട്. വേഗമേറിയ ആക്രമണം, എതിർ പോസ്റ്റിൽ തുടർച്ചയായി സമ്മർദം ചെലുത്തുക എന്നെല്ലാം പിസിയുടെ തന്ത്രങ്ങളാണ്. ചെർചെസോവാണെങ്കിൽ പ്രതിരോധത്തിലൂന്നിയ കളിക്കാണ് താത്പര്യം.
പരിക്ക് തലവേദന
ടീമിലെ പ്രധാന കളിക്കാരുടെ പരിക്ക് റഷ്യയുടെ ലോകകപ്പ് ഒരുക്കങ്ങൾക്കു തലവേദനയായി. ടീമിലെ പ്രധാന കളിക്കാരായ ഫോർവേഡ് അലക്സാണ്ടർ കോകോറിൻ പ്രതിരോധത്തിലെ ജോർജി ഡഷികിയ, വിക്ടർ വാസിൻ എന്നിവർക്ക് ഈ വർഷത്തിന്റെ തുടക്കത്തിൽ കാൽമുട്ടിനു ഗുരുതര പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവരുടെ പുറത്താകലിനെത്തുടർന്ന് ചെർചെസോവിന് ടീമിൽ അഴിച്ചുപണിവേണ്ടിവന്നു. ഫ്യോഡോർ സ്മോളോവിനെ മുന്നിൽനിർത്തിയുള്ള തന്ത്രമാണ് ഒരുക്കിയിരിക്കുന്നത്. പ്രതിരോധത്തിലും മാറ്റങ്ങൾ വരുത്തി.
കഴിഞ്ഞ ഏഴു മത്സരങ്ങളിൽ ഒരു ജയം പോലുമില്ലാത്ത റഷ്യക്ക് ഇന്ന് ജയിച്ചാൽ മാത്രമേ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്താനാകൂ. ലോകകപ്പിന്റെ ചരിത്രത്തിൽ ഒരു തവണ മാത്രമേ ആതിഥേയർ ഗ്രൂപ്പ് ഘട്ടം കടക്കാതെ പോയിട്ടുള്ളൂ, 2010 ദക്ഷിണാഫ്രിക്കയ്ക്ക്. 12 വർഷത്തിനുശേഷം ലോകകപ്പിനു യോഗ്യത നേടിയ സൗദി കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ്.
രണ്ടു വ്യത്യസ്ത തന്ത്രങ്ങൾ പുലർത്തുന്ന റഷ്യയുടെ പരിശീലകൻ സ്റ്റാനിസ്ലാവ് ചെർചെസോവ് സൗദിയുടെ ഹുവാൻ അന്റോണിയോ പിസി എന്നിവരുടെ പോരാട്ടം കൂടിയാകും. 2016 കോപ്പ അമേരിക്കയിൽ ചിലിയെ ജേതാക്കളാക്കിയതിന്റെ ആത്മവിശ്വാസം പിസിക്കുണ്ട്. വേഗമേറിയ ആക്രമണം, എതിർ പോസ്റ്റിൽ തുടർച്ചയായി സമ്മർദം ചെലുത്തുക എന്നെല്ലാം പിസിയുടെ തന്ത്രങ്ങളാണ്. ചെർചെസോവാണെങ്കിൽ പ്രതിരോധത്തിലൂന്നിയ കളിക്കാണ് താത്പര്യം.
പരിക്ക് തലവേദന
ടീമിലെ പ്രധാന കളിക്കാരുടെ പരിക്ക് റഷ്യയുടെ ലോകകപ്പ് ഒരുക്കങ്ങൾക്കു തലവേദനയായി. ടീമിലെ പ്രധാന കളിക്കാരായ ഫോർവേഡ് അലക്സാണ്ടർ കോകോറിൻ പ്രതിരോധത്തിലെ ജോർജി ഡഷികിയ, വിക്ടർ വാസിൻ എന്നിവർക്ക് ഈ വർഷത്തിന്റെ തുടക്കത്തിൽ കാൽമുട്ടിനു ഗുരുതര പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവരുടെ പുറത്താകലിനെത്തുടർന്ന് ചെർചെസോവിന് ടീമിൽ അഴിച്ചുപണിവേണ്ടിവന്നു. ഫ്യോഡോർ സ്മോളോവിനെ മുന്നിൽനിർത്തിയുള്ള തന്ത്രമാണ് ഒരുക്കിയിരിക്കുന്നത്. പ്രതിരോധത്തിലും മാറ്റങ്ങൾ വരുത്തി.