മോസ്കോ: 2026 ഫിഫ ലോകകപ്പ് നോർത്ത് അമേരിക്കയിൽ. യുഎസ്എ-മെക്സിക്കോ-കാനഡ രാജ്യങ്ങൾ സംയുക്തമായിട്ടാണ് ലോകകപ്പിന് ആതിഥേയരാകുന്നത്. മോസ്കോയിൽ ഇന്നലെ ചേർന്ന 68-ാമത് ഫിഫ കോണ്‍ഗ്രസിലാണ് 2026 ലോകകപ്പ് വേദി തീരുമാനിച്ചത്.
ഫിഫ അസോസിയേഷൻ അംഗങ്ങൾ ഇന്നലെ നടത്തിയ വോട്ടെടുപ്പിലൂടെയാണ് വേദിയെ നിർണയിച്ചത്. യുഎസ്എ 1994ലും മെക്സിക്കോ 1986ലും ലോകകപ്പിന് ആതിഥേയരായി. കാനഡ ആദ്യമായാണ് വേദിയാകുന്നത്. ആദ്യമായാണ് ഫിഫ അസോസിയേഷൻ രാജ്യങ്ങളുടെ വോട്ടെടുപ്പിലൂടെ ആതിഥേയരെ നിർണയിക്കുന്നത്.
യുഎസ്എ, മെക്സിക്കോ, കാനഡ ലോകകപ്പ് ഇതുവരെയുള്ള ലോകകപ്പുകൾ വെച്ചുനോക്കുന്പോൾ ഏറ്റവും വലുതാകും. പങ്കെടുക്കുന്ന ടീമുകൾ 48 എണ്ണമാകും, ആകെ 80 മത്സരങ്ങൾ, മത്സര ദിനങ്ങൾ 34 ആകും.
2026 ലോകകപ്പിലെ 60 മത്സരങ്ങൾ യുഎസിലും മെക്സിക്കോയിലും കാനഡയിലും 10 മത്സരങ്ങൾ വീതവും നടക്കും.
2018, 2022 വേദികൾ അനുവദിക്കുന്നതിൽ അഴിമതി നടന്നുവെന്ന് വിവരങ്ങൾ പുറത്തുവന്നതിനാൽ ഇനി വേദിയനുവദിക്കുന്നതിൽ ഫിഫ കൂടുതൽ സുതാര്യമാകുമെന്ന് ഫിഫ ഉറപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് വോട്ടിംഗിലേക്കുമാറുകയായിരുന്നു. ഫിഫ കോണ്‍ഗ്രസിന്റെ സമാപനത്തിൽ ദേശീയ അസോസിയേഷനുകൾ രേഖപ്പെടുത്തിയ വോട്ട് പ്രസിദ്ധപ്പെടുത്തും.
ഫിഫ അസോസിയേഷൻ അംഗങ്ങൾ ഇന്നലെ നടത്തിയ വോട്ടെടുപ്പിലൂടെയാണ് വേദിയെ നിർണയിച്ചത്. യുഎസ്എ 1994ലും മെക്സിക്കോ 1986ലും ലോകകപ്പിന് ആതിഥേയരായി. കാനഡ ആദ്യമായാണ് വേദിയാകുന്നത്. ആദ്യമായാണ് ഫിഫ അസോസിയേഷൻ രാജ്യങ്ങളുടെ വോട്ടെടുപ്പിലൂടെ ആതിഥേയരെ നിർണയിക്കുന്നത്.
യുഎസ്എ, മെക്സിക്കോ, കാനഡ ലോകകപ്പ് ഇതുവരെയുള്ള ലോകകപ്പുകൾ വെച്ചുനോക്കുന്പോൾ ഏറ്റവും വലുതാകും. പങ്കെടുക്കുന്ന ടീമുകൾ 48 എണ്ണമാകും, ആകെ 80 മത്സരങ്ങൾ, മത്സര ദിനങ്ങൾ 34 ആകും.
2026 ലോകകപ്പിലെ 60 മത്സരങ്ങൾ യുഎസിലും മെക്സിക്കോയിലും കാനഡയിലും 10 മത്സരങ്ങൾ വീതവും നടക്കും.
2018, 2022 വേദികൾ അനുവദിക്കുന്നതിൽ അഴിമതി നടന്നുവെന്ന് വിവരങ്ങൾ പുറത്തുവന്നതിനാൽ ഇനി വേദിയനുവദിക്കുന്നതിൽ ഫിഫ കൂടുതൽ സുതാര്യമാകുമെന്ന് ഫിഫ ഉറപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് വോട്ടിംഗിലേക്കുമാറുകയായിരുന്നു. ഫിഫ കോണ്‍ഗ്രസിന്റെ സമാപനത്തിൽ ദേശീയ അസോസിയേഷനുകൾ രേഖപ്പെടുത്തിയ വോട്ട് പ്രസിദ്ധപ്പെടുത്തും.