ബംഗളൂരു: അഫ്ഗാനിസ്ഥാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ന് പുതിയ അധ്യായം കുറിക്കും. കന്നി ടെസ്റ്റ് ക്രിക്കറ്റിനായി അഫ്ഗാനിസ്ഥാൻ ലോക ഒന്നാം നന്പർ ടീമായ ഇന്ത്യക്കെതിരേ ഇന്നിറങ്ങും. ബംഗളൂരുവിലാണ് മത്സരം. ഒരു ടെസ്റ്റ് മാത്രമാണുള്ളത്.
ലോകം മുഴുവൻ ഫിഫ ലോകകപ്പിന്റെ പിന്നാലെ പോകുന്പോൾ ടെസ് ക്രിക്കറ്റിൽ പിച്ചവയ്ക്കാനിറങ്ങുകയാണ് റഷീദ് ഖാനും കൂട്ടരും. ടെസ്റ്റിലെ ഒന്നാം നന്പറുകളായ ഇന്ത്യയെ വിറപ്പിക്കാനാണ് പുതുമുഖങ്ങളായ അഫ്ഗാനിസ്ഥാൻ ലക്ഷ്യമിടുന്നത്. ഇന്ത്യയെക്കാൾ മികച്ച സ്പിന്നർമാർ തങ്ങൾക്കാണെന്ന് അഫ്ഗാനിസ്ഥാൻ നായകൻ അസ്ഖർ സ്റ്റാനിക്സായി പറഞ്ഞിരുന്നു. പരന്പരയിൽ ഒരു മത്സരം മാത്രമുള്ളത്.
യുദ്ധങ്ങൾ നശിപ്പിച്ച അഫ്ഗാനിസ്ഥാനിൽ അഭിയാർഥികളായി മാറിയ ക്രിക്കറ്റ് കളിക്കാർ പുതിയ വസന്തം തേടുകയാണ്. അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് വളർച്ചയ്ക്കായി ബിസിസിഐ വലിയ സംഭാവനകൾ നടത്തുന്നുണ്ട്. ട്വന്റി 20, ഏകദിനം എന്നിവയിൽ റഷീദ് ഖാൻ, മുജീബ് സദ്രാൻ, മുഹമ്മദ് ഷഹ്സാദ് എന്നിവർക്ക് ടെസ്റ്റിൽ മികവ് കാണിക്കാനുള്ള അവസരം കൂടിയാണ് ലഭിച്ചിരിക്കുന്നത്.
വിരാട് കോഹ് ലിക്കു പകരം അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ എന്നിവരും ടീമിലില്ല.
ലോകം മുഴുവൻ ഫിഫ ലോകകപ്പിന്റെ പിന്നാലെ പോകുന്പോൾ ടെസ് ക്രിക്കറ്റിൽ പിച്ചവയ്ക്കാനിറങ്ങുകയാണ് റഷീദ് ഖാനും കൂട്ടരും. ടെസ്റ്റിലെ ഒന്നാം നന്പറുകളായ ഇന്ത്യയെ വിറപ്പിക്കാനാണ് പുതുമുഖങ്ങളായ അഫ്ഗാനിസ്ഥാൻ ലക്ഷ്യമിടുന്നത്. ഇന്ത്യയെക്കാൾ മികച്ച സ്പിന്നർമാർ തങ്ങൾക്കാണെന്ന് അഫ്ഗാനിസ്ഥാൻ നായകൻ അസ്ഖർ സ്റ്റാനിക്സായി പറഞ്ഞിരുന്നു. പരന്പരയിൽ ഒരു മത്സരം മാത്രമുള്ളത്.
യുദ്ധങ്ങൾ നശിപ്പിച്ച അഫ്ഗാനിസ്ഥാനിൽ അഭിയാർഥികളായി മാറിയ ക്രിക്കറ്റ് കളിക്കാർ പുതിയ വസന്തം തേടുകയാണ്. അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് വളർച്ചയ്ക്കായി ബിസിസിഐ വലിയ സംഭാവനകൾ നടത്തുന്നുണ്ട്. ട്വന്റി 20, ഏകദിനം എന്നിവയിൽ റഷീദ് ഖാൻ, മുജീബ് സദ്രാൻ, മുഹമ്മദ് ഷഹ്സാദ് എന്നിവർക്ക് ടെസ്റ്റിൽ മികവ് കാണിക്കാനുള്ള അവസരം കൂടിയാണ് ലഭിച്ചിരിക്കുന്നത്.
വിരാട് കോഹ് ലിക്കു പകരം അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ എന്നിവരും ടീമിലില്ല.