നാലുവർഷം, മറ്റൊരു ലോകകപ്പിന് ലോകം സക്ഷിയാവുകയാണ്. വോൾഗാതീരത്ത് കാൽപ്പന്തുകളിയുടെ പെരുന്പറ മുഴങ്ങിക്കഴിഞ്ഞു. എന്നാൽ, ഇപ്പോഴും ബ്രസീലിയൻ ലോകകപ്പിലെ വർണക്കാഴ്ചകൾക്ക് ഇന്നിന്റെ തിളക്കം. ആ വർണപ്രപഞ്ചം നല്കിയ ഓർമകളിലൂടെ...
മഞ്ഞപ്പട്ടുടുത്ത് ബെം-വിന്ദോ(സ്വാഗതം) എന്ന് മന്ദസ്മിതത്തോടെ വിളിച്ചുപറയുന്നവരുടെ മുന്നിലേക്ക് വിമാനമിറങ്ങിയപ്പോൾ മുതൽ കാത്തിരുന്നത് കേട്ടറിഞ്ഞ ബ്രസീൽ ആയിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായ സംപൗളോ(സെന്റ് പോൾ എന്നതിന്റെ പോർച്ചുഗീസ് ഭാഷ്യമാണ് സംപൗളോ) ഗാരുല്യോസിന്റെ വിശാലമായ ആഗമനവാതിൽ മുതൽ ഫുട്ബോളിനെ മനസാ വരിച്ച രാജ്യത്തെക്കുറിച്ചുള്ള മനസിലെ ചിത്രങ്ങൾക്ക് ജീവൻ വയ്ക്കുകയായിരുന്നു. എവിടെയും ലോകകപ്പിനു സ്വാഗതമേകിക്കൊണ്ടുള്ള ബാനറുകളും കട്ടൗട്ടുകളും മാത്രം.
ചാൾസ് വില്യം മില്ലർ എന്ന ഇംഗ്ലീഷുകാരൻ ഫുട്ബോളിന്റെ വിത്ത് പാകിയ ഈ നഗരത്തിലൂടെ യാത്രചെയ്യുന്പോൾ ഓരോ കാഴ്ചയ്ക്കും കാൽപ്പന്തിന്റെ വർണഛായയാണ്. 1894ൽ ഇവിടെയെത്തി രണ്ടു പന്തുകൾ ബ്രസീലിനു നൽകുകയായിരുന്നു. അവർ ഫുട്ബോളിനെ സ്വീകരിച്ചത് കലാപരമായായിരുന്നു. അതോടെ ഫുട്ബോൾ ഒരു കലയും കളിക്കാർ കലാകാരന്മാരുമായി. റഷ്യൻ ലോകകപ്പിലും ഏറ്റവും സാധ്യത കല്പിക്കുന്ന ടീം ബ്രസീലാകുന്നത് ഈ ഫുട്ബോൾ വഴക്കംതന്നെയാണ്. പെലെയും ഗാരിഞ്ചയും വാവയും റൊണാൾഡോയും റൊണാൾഡീഞ്ഞോയും നെയ്മറുമൊക്കെ ഫുട്ബോൾ എന്ന കലയ്ക്ക് രചനാത്മകത പകർന്നു തന്നു. ജോഗോ ബൊനീറ്റോ (ബ്യൂട്ടിഫുൾ ഗെയിം) എന്ന പദത്തിന് അർഥം കൃത്യമായി മനസിലാക്കണമെങ്കിൽ കാനറികളുടെ നാട്ടിൽത്തന്നെ എത്തണം.
സംപൗളോ, ബ്രസീലിലേക്ക് ഫുട്ബോളിന്റെ കടന്നുവരവ് ഈ നഗരത്തിലൂടെയായിരുന്നു. സംപൗളോയുടെ ഹൃദയഭാഗത്ത് പക്കായേംബു എന്ന സ്ഥലത്ത് ബ്രസീലിയൻ ഫുട്ബോളിന്റെ ചരിത്രമുറങ്ങുന്ന മ്യൂസിയമുണ്ട്, സംപൗളോ മച്ചാഡോ ഡെ കർവാലോ എന്ന മ്യൂസിയം. 1958, 1962 ലോകകപ്പുകളിൽ ബ്രസീലിയൻ ടീമിനെ നയിച്ച പൗളോ മച്ചാഡോ ഡെ കർവാലോയോടുള്ള ആദരസൂചകമായാണ് മ്യൂസിയത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്.
ബ്രസീൽ, ഒരു മുത്തശിയെപ്പോലെയാണ്. മനസു മുഴുവൻ സ്നേഹമൊളിപ്പിച്ച് അവൾ നമ്മെ പരിലാളിക്കും. ജനങ്ങൾ സ്നേഹസന്പന്നരാണ്. എത്ര അപരിചിതരാണെങ്കിലും വളരെ അടുപ്പമുള്ളവരെപ്പോലെ പെരുമാറും. അവർ നമ്മെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വിളിക്കും. എത്ര പാവപ്പെട്ടവരും അതുചെയ്യും. ഏതു പ്രതികൂല സാഹചര്യത്തിലും അവർ ശുഭാപ്തി വിശ്വാസക്കാരാണ്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള രാജ്യം ഈശ്വരവിശ്വാസത്തിൽ മുന്നിലാണ്. ഈ വിശ്വാസമാണ് തങ്ങളെ നയിക്കുന്നതെന്ന് ബ്രസീലുകാർ പറയുന്നു.
പെലെയുടെ നഗരമായ സാന്തോസിൽനിന്ന് ഏതാണ്ട് 120 കിലോമീറ്റർ അകലെ സംപൗളോയിൽ ഇറ്റാക്വെരയിലെ പ്രശസ്തമായ കൊറിന്ത്യൻസ് അരീനയിലായിരുന്നു 2014 ലോകകപ്പിന്റെ ഉദ്ഘാടനമത്സരം. ഫുട്ബോളിനായി ജീവിതം മാറ്റിവച്ച ഇതിഹാസതാരം എഡ്സണ് അരാന്റസ് ഡോ നാസിമെന്റോ എന്ന പെലെയുടെ വസതിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത് സാന്തോസിനടുത്തുള്ള പ്രായഗ്രാൻഡെ എന്ന സ്ഥലത്തുനിന്നാണ്. പ്രായഗ്രാൻഡെയിൽനിന്ന് 17 കിലോമീറ്റർ അകലെയാണ് തുറമുഖനഗരമായ സാന്തോസ്. ഇവിടത്തെ ഏറ്റവും പ്രശസ്തമായ സാന്തോസ് ക്ലബ്ബിലേക്കാണ് ആദ്യം പോയത്. പെലെയുടെ കാല്പാടുകൾ പതിഞ്ഞ സാന്തോസ് ക്ലബ്ബിലെത്തുന്പോൾ വളരെ ആകാംക്ഷയായിരുന്നു. ചരിത്രത്തിന്റെ ഏടുകളിൽ പെലെ പിന്നിട്ട വഴികൾ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. എന്നാൽ, പെലെയുടെ നടവഴികളിൽ പട്ടുമെത്ത വിരിക്കാൻ സാന്തോസ് ക്ലബ്ബുണ്ടായിരുന്നു.
ലോകത്തിനുമുന്നിൽ സാന്തോസ് ക്ലബ് സംഭാവന നല്കിയ ഇതിഹാസതാരങ്ങളുടെ നേട്ടങ്ങളുടെ മുദ്രകളായിരുന്നു അതിനുള്ളിലെവിടെയും. പെലെയും കുട്ടീഞ്ഞോയും റൊബീഞ്ഞോയും നെയ്മറുമൊക്കെ ഇവിടെ നിറഞ്ഞുനിൽക്കുകയാണ്. അവർ ക്ലബ്ബിനു നൽകിയ സംഭാവനകളുടെ ചിത്രങ്ങളും ലിഖിതങ്ങളും ട്രോഫികളും കീർത്തിമുദ്രകളുമൊക്കെ യാതൊരു കേടുപാടും കൂടാതെ സൂക്ഷിച്ചിട്ടുണ്ട്. പെലെയെ വളർത്തിയതും ലോകത്തിന്റെ നെറുകയിലെത്തിച്ചതും ഈ ക്ലബ്ബാണ്. സാന്തോസ് ക്ലബ്ബിലായിരിക്കുന്പോൾ പെലെ താമസിച്ച വസതിയുണ്ട്, സാന്തോസിൽനിന്ന് ഏതാണ്ട് 25 കിലോമീറ്റർ മാറി ഗരൂജ എന്ന അതിമനോഹരമായ സ്ഥലത്താണ് പെലെയുടെ രമ്യഹർമ്യം. സാന്തോസിൽനിന്ന് ഏതാണ്ട് അര മണിക്കൂർ യാത്രയുണ്ട് ഗരൂജയിലേക്ക്. പെലെ നിർമിച്ച ഒന്നിലധികം വീടുകൾ ഇവിടെയുണ്ട്. കൂറ്റൻ മതിലിനപ്പുറത്തായാണ് പെലെ താമസിക്കുന്ന വീട്.
ജനുവരിനദി എന്നാണ് റിയോ ഡി ഷാനെറോയുടെ അർഥം. 1502 ജനുവരിയിൽ പോർച്ചുഗീസ് യാത്രികനായ കപ്പിത്താൻ ഗാസ്പർ ഡെ ലെമോസ് കണ്ടുപിടിച്ചതിനാലാണ് ഈ സ്ഥലത്തിന് റിയോ ഡി ജനെയ്റോ എന്ന പേരു വന്നത്. സംപൗളോയിൽനിന്ന് എട്ടു മണിക്കൂറോളം യാത്രചെയ്താലേ റിയോ നഗരത്തിലെത്താൻ സാധിക്കൂ. ഫവേലകളുടെ വലിയ നിരതന്നെ റിയോയുടെ പ്രത്യേകതയാണ്. ഏതാണ്ട് മുംബൈയിലെ ചേരികൾക്കു സമാനം. റിയോയിലെ പാവപ്പെട്ടവരേറെയും താമസിക്കുന്നത് ഇവിടെയാണ്. ധാരാളം മയക്കുമരുന്നുമാഫിയ കിരീടം വയ്ക്കാതെ വാഴുന്ന ഇടംകൂടിയാണ് റിയോ. ഒപ്പം, ബീച്ചുകളുടെ നഗരവുമാണ്. ലോകത്തെ ഏറ്റവും വലിയ ബീച്ചായ കോപ്പകബാന ഇവിടെയാണ്. നാലു കിലോമീറ്ററാണ് ഇതിന്റെ ദൂരം. ലോകകപ്പ് കാലമായതുകൊണ്ടുതന്നെ ആരാധകരുടെ ആഘോഷം മുഴുവൻ അവിടെയായിരുന്നു.
ഫുട്ബോളിനൊപ്പം ബ്രസീലിനെ ലോകത്തിനു മുന്നിൽ വ്യത്യസ്തമാക്കുന്ന മറ്റൊന്നാണ് ആമസോണ്‍, ഭൂമിയുടെ ഓക്സിജൻ സിലിണ്ടർ. പിരാനയും അനാക്കോണ്ടയും ജാഗ്വാറും നിറഞ്ഞ ആമസോണ്‍. ബ്രസീലിന്റെ വടക്കൻ പ്രവിശ്യയായ മനൗസിൽനിന്ന് ബോട്ടുമാർഗം റിയോ നെഗ്രോ (കറുത്ത നദി)യിലൂടെ ഏതാണ്ട് രണ്ടര കിലോമീറ്റർ കഴിഞ്ഞാൽ പ്രകൃതിയൊരുക്കിയ അപൂർവ രസക്കൂട്ടാണ് കാത്തിരിക്കുന്നത്, രണ്ടുനദികളുടെ സംഗമം. ബ്രസീലിന്റെ സംസ്കാരം സങ്കരവംശീയതയുടേതെന്നു പറയുന്നതുപോലെ നദികളും ആ പ്രത്യേകത കാണിക്കുകയാണിവിടെ. ഒരിക്കലും കോപിക്കാത്ത റിയോ നെഗ്രോ, ആമസോണ്‍ നദിയുമായി ഇണചേരുന്ന സംഗമസ്ഥാനം. കറുത്ത നിറമുള്ള നെഗ്രോ നദി മണ്ണിന്റെ നിറമുള്ള ആമസോണ്‍ അഥവാ റിയോ സോളിമോസുമായി സംഗമിക്കുന്നു. മത്സ്യങ്ങളുടെ സന്പന്നതായണ് ആമസോണ്‍ നദിയുടെ വലിയ പ്രത്യേകത.
ബ്രസീൽ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ഗാരിഞ്ചയുടെ വസതിയിലെത്തിയ ആദ്യ ഇന്ത്യൻ പത്രപ്രവർത്തകനാകാനുള്ള ഭാഗ്യവും ലഭിച്ചു. ബ്യൂട്ടിഫുൾ ഗെയിം അതിന്റെ പുഷ്കലമായ ചരിത്രത്തിലേക്ക് ഡ്രിബിൾ ചെയ്തു മുന്നേറിയ ഒരു അസാമാന്യ പ്രതിഭയായിരുന്നു മണ്മറഞ്ഞ മാനുവേൽ ഫ്രാൻസിസ്കോ ഗാരിഞ്ച ഡോസ് സാന്തോസ് എന്ന മാനോ ഗാരിഞ്ച. പാവു ഗ്രാൻഡെ, എന്ന ഗ്രാമത്തിലായിരുന്നു ഗാരിഞ്ചയുടെ ജീവിതം. ഇവിടെയെല്ലാക്കാര്യത്തിനും ഇപ്പോൾ ഗാരിഞ്ചയുടെ സ്പർശമുണ്ട്. ഗാരിഞ്ചയുടെ മകൾ റോസാഞ്ചലെയും ഉറ്റ സ്നേഹിതനായ പൗളോയെയും കാണാൻ സാധിച്ചു. ഒപ്പം അദ്ദേഹത്തിന്റെ ചെറിയ വസതിയും.
മഞ്ഞപ്പട്ടുടുത്ത് ബെം-വിന്ദോ(സ്വാഗതം) എന്ന് മന്ദസ്മിതത്തോടെ വിളിച്ചുപറയുന്നവരുടെ മുന്നിലേക്ക് വിമാനമിറങ്ങിയപ്പോൾ മുതൽ കാത്തിരുന്നത് കേട്ടറിഞ്ഞ ബ്രസീൽ ആയിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായ സംപൗളോ(സെന്റ് പോൾ എന്നതിന്റെ പോർച്ചുഗീസ് ഭാഷ്യമാണ് സംപൗളോ) ഗാരുല്യോസിന്റെ വിശാലമായ ആഗമനവാതിൽ മുതൽ ഫുട്ബോളിനെ മനസാ വരിച്ച രാജ്യത്തെക്കുറിച്ചുള്ള മനസിലെ ചിത്രങ്ങൾക്ക് ജീവൻ വയ്ക്കുകയായിരുന്നു. എവിടെയും ലോകകപ്പിനു സ്വാഗതമേകിക്കൊണ്ടുള്ള ബാനറുകളും കട്ടൗട്ടുകളും മാത്രം.
ചാൾസ് വില്യം മില്ലർ എന്ന ഇംഗ്ലീഷുകാരൻ ഫുട്ബോളിന്റെ വിത്ത് പാകിയ ഈ നഗരത്തിലൂടെ യാത്രചെയ്യുന്പോൾ ഓരോ കാഴ്ചയ്ക്കും കാൽപ്പന്തിന്റെ വർണഛായയാണ്. 1894ൽ ഇവിടെയെത്തി രണ്ടു പന്തുകൾ ബ്രസീലിനു നൽകുകയായിരുന്നു. അവർ ഫുട്ബോളിനെ സ്വീകരിച്ചത് കലാപരമായായിരുന്നു. അതോടെ ഫുട്ബോൾ ഒരു കലയും കളിക്കാർ കലാകാരന്മാരുമായി. റഷ്യൻ ലോകകപ്പിലും ഏറ്റവും സാധ്യത കല്പിക്കുന്ന ടീം ബ്രസീലാകുന്നത് ഈ ഫുട്ബോൾ വഴക്കംതന്നെയാണ്. പെലെയും ഗാരിഞ്ചയും വാവയും റൊണാൾഡോയും റൊണാൾഡീഞ്ഞോയും നെയ്മറുമൊക്കെ ഫുട്ബോൾ എന്ന കലയ്ക്ക് രചനാത്മകത പകർന്നു തന്നു. ജോഗോ ബൊനീറ്റോ (ബ്യൂട്ടിഫുൾ ഗെയിം) എന്ന പദത്തിന് അർഥം കൃത്യമായി മനസിലാക്കണമെങ്കിൽ കാനറികളുടെ നാട്ടിൽത്തന്നെ എത്തണം.
സംപൗളോ, ബ്രസീലിലേക്ക് ഫുട്ബോളിന്റെ കടന്നുവരവ് ഈ നഗരത്തിലൂടെയായിരുന്നു. സംപൗളോയുടെ ഹൃദയഭാഗത്ത് പക്കായേംബു എന്ന സ്ഥലത്ത് ബ്രസീലിയൻ ഫുട്ബോളിന്റെ ചരിത്രമുറങ്ങുന്ന മ്യൂസിയമുണ്ട്, സംപൗളോ മച്ചാഡോ ഡെ കർവാലോ എന്ന മ്യൂസിയം. 1958, 1962 ലോകകപ്പുകളിൽ ബ്രസീലിയൻ ടീമിനെ നയിച്ച പൗളോ മച്ചാഡോ ഡെ കർവാലോയോടുള്ള ആദരസൂചകമായാണ് മ്യൂസിയത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്.
ബ്രസീൽ, ഒരു മുത്തശിയെപ്പോലെയാണ്. മനസു മുഴുവൻ സ്നേഹമൊളിപ്പിച്ച് അവൾ നമ്മെ പരിലാളിക്കും. ജനങ്ങൾ സ്നേഹസന്പന്നരാണ്. എത്ര അപരിചിതരാണെങ്കിലും വളരെ അടുപ്പമുള്ളവരെപ്പോലെ പെരുമാറും. അവർ നമ്മെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വിളിക്കും. എത്ര പാവപ്പെട്ടവരും അതുചെയ്യും. ഏതു പ്രതികൂല സാഹചര്യത്തിലും അവർ ശുഭാപ്തി വിശ്വാസക്കാരാണ്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള രാജ്യം ഈശ്വരവിശ്വാസത്തിൽ മുന്നിലാണ്. ഈ വിശ്വാസമാണ് തങ്ങളെ നയിക്കുന്നതെന്ന് ബ്രസീലുകാർ പറയുന്നു.
പെലെയുടെ നഗരമായ സാന്തോസിൽനിന്ന് ഏതാണ്ട് 120 കിലോമീറ്റർ അകലെ സംപൗളോയിൽ ഇറ്റാക്വെരയിലെ പ്രശസ്തമായ കൊറിന്ത്യൻസ് അരീനയിലായിരുന്നു 2014 ലോകകപ്പിന്റെ ഉദ്ഘാടനമത്സരം. ഫുട്ബോളിനായി ജീവിതം മാറ്റിവച്ച ഇതിഹാസതാരം എഡ്സണ് അരാന്റസ് ഡോ നാസിമെന്റോ എന്ന പെലെയുടെ വസതിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത് സാന്തോസിനടുത്തുള്ള പ്രായഗ്രാൻഡെ എന്ന സ്ഥലത്തുനിന്നാണ്. പ്രായഗ്രാൻഡെയിൽനിന്ന് 17 കിലോമീറ്റർ അകലെയാണ് തുറമുഖനഗരമായ സാന്തോസ്. ഇവിടത്തെ ഏറ്റവും പ്രശസ്തമായ സാന്തോസ് ക്ലബ്ബിലേക്കാണ് ആദ്യം പോയത്. പെലെയുടെ കാല്പാടുകൾ പതിഞ്ഞ സാന്തോസ് ക്ലബ്ബിലെത്തുന്പോൾ വളരെ ആകാംക്ഷയായിരുന്നു. ചരിത്രത്തിന്റെ ഏടുകളിൽ പെലെ പിന്നിട്ട വഴികൾ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. എന്നാൽ, പെലെയുടെ നടവഴികളിൽ പട്ടുമെത്ത വിരിക്കാൻ സാന്തോസ് ക്ലബ്ബുണ്ടായിരുന്നു.
ലോകത്തിനുമുന്നിൽ സാന്തോസ് ക്ലബ് സംഭാവന നല്കിയ ഇതിഹാസതാരങ്ങളുടെ നേട്ടങ്ങളുടെ മുദ്രകളായിരുന്നു അതിനുള്ളിലെവിടെയും. പെലെയും കുട്ടീഞ്ഞോയും റൊബീഞ്ഞോയും നെയ്മറുമൊക്കെ ഇവിടെ നിറഞ്ഞുനിൽക്കുകയാണ്. അവർ ക്ലബ്ബിനു നൽകിയ സംഭാവനകളുടെ ചിത്രങ്ങളും ലിഖിതങ്ങളും ട്രോഫികളും കീർത്തിമുദ്രകളുമൊക്കെ യാതൊരു കേടുപാടും കൂടാതെ സൂക്ഷിച്ചിട്ടുണ്ട്. പെലെയെ വളർത്തിയതും ലോകത്തിന്റെ നെറുകയിലെത്തിച്ചതും ഈ ക്ലബ്ബാണ്. സാന്തോസ് ക്ലബ്ബിലായിരിക്കുന്പോൾ പെലെ താമസിച്ച വസതിയുണ്ട്, സാന്തോസിൽനിന്ന് ഏതാണ്ട് 25 കിലോമീറ്റർ മാറി ഗരൂജ എന്ന അതിമനോഹരമായ സ്ഥലത്താണ് പെലെയുടെ രമ്യഹർമ്യം. സാന്തോസിൽനിന്ന് ഏതാണ്ട് അര മണിക്കൂർ യാത്രയുണ്ട് ഗരൂജയിലേക്ക്. പെലെ നിർമിച്ച ഒന്നിലധികം വീടുകൾ ഇവിടെയുണ്ട്. കൂറ്റൻ മതിലിനപ്പുറത്തായാണ് പെലെ താമസിക്കുന്ന വീട്.
ജനുവരിനദി എന്നാണ് റിയോ ഡി ഷാനെറോയുടെ അർഥം. 1502 ജനുവരിയിൽ പോർച്ചുഗീസ് യാത്രികനായ കപ്പിത്താൻ ഗാസ്പർ ഡെ ലെമോസ് കണ്ടുപിടിച്ചതിനാലാണ് ഈ സ്ഥലത്തിന് റിയോ ഡി ജനെയ്റോ എന്ന പേരു വന്നത്. സംപൗളോയിൽനിന്ന് എട്ടു മണിക്കൂറോളം യാത്രചെയ്താലേ റിയോ നഗരത്തിലെത്താൻ സാധിക്കൂ. ഫവേലകളുടെ വലിയ നിരതന്നെ റിയോയുടെ പ്രത്യേകതയാണ്. ഏതാണ്ട് മുംബൈയിലെ ചേരികൾക്കു സമാനം. റിയോയിലെ പാവപ്പെട്ടവരേറെയും താമസിക്കുന്നത് ഇവിടെയാണ്. ധാരാളം മയക്കുമരുന്നുമാഫിയ കിരീടം വയ്ക്കാതെ വാഴുന്ന ഇടംകൂടിയാണ് റിയോ. ഒപ്പം, ബീച്ചുകളുടെ നഗരവുമാണ്. ലോകത്തെ ഏറ്റവും വലിയ ബീച്ചായ കോപ്പകബാന ഇവിടെയാണ്. നാലു കിലോമീറ്ററാണ് ഇതിന്റെ ദൂരം. ലോകകപ്പ് കാലമായതുകൊണ്ടുതന്നെ ആരാധകരുടെ ആഘോഷം മുഴുവൻ അവിടെയായിരുന്നു.
ഫുട്ബോളിനൊപ്പം ബ്രസീലിനെ ലോകത്തിനു മുന്നിൽ വ്യത്യസ്തമാക്കുന്ന മറ്റൊന്നാണ് ആമസോണ്‍, ഭൂമിയുടെ ഓക്സിജൻ സിലിണ്ടർ. പിരാനയും അനാക്കോണ്ടയും ജാഗ്വാറും നിറഞ്ഞ ആമസോണ്‍. ബ്രസീലിന്റെ വടക്കൻ പ്രവിശ്യയായ മനൗസിൽനിന്ന് ബോട്ടുമാർഗം റിയോ നെഗ്രോ (കറുത്ത നദി)യിലൂടെ ഏതാണ്ട് രണ്ടര കിലോമീറ്റർ കഴിഞ്ഞാൽ പ്രകൃതിയൊരുക്കിയ അപൂർവ രസക്കൂട്ടാണ് കാത്തിരിക്കുന്നത്, രണ്ടുനദികളുടെ സംഗമം. ബ്രസീലിന്റെ സംസ്കാരം സങ്കരവംശീയതയുടേതെന്നു പറയുന്നതുപോലെ നദികളും ആ പ്രത്യേകത കാണിക്കുകയാണിവിടെ. ഒരിക്കലും കോപിക്കാത്ത റിയോ നെഗ്രോ, ആമസോണ്‍ നദിയുമായി ഇണചേരുന്ന സംഗമസ്ഥാനം. കറുത്ത നിറമുള്ള നെഗ്രോ നദി മണ്ണിന്റെ നിറമുള്ള ആമസോണ്‍ അഥവാ റിയോ സോളിമോസുമായി സംഗമിക്കുന്നു. മത്സ്യങ്ങളുടെ സന്പന്നതായണ് ആമസോണ്‍ നദിയുടെ വലിയ പ്രത്യേകത.
ബ്രസീൽ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ഗാരിഞ്ചയുടെ വസതിയിലെത്തിയ ആദ്യ ഇന്ത്യൻ പത്രപ്രവർത്തകനാകാനുള്ള ഭാഗ്യവും ലഭിച്ചു. ബ്യൂട്ടിഫുൾ ഗെയിം അതിന്റെ പുഷ്കലമായ ചരിത്രത്തിലേക്ക് ഡ്രിബിൾ ചെയ്തു മുന്നേറിയ ഒരു അസാമാന്യ പ്രതിഭയായിരുന്നു മണ്മറഞ്ഞ മാനുവേൽ ഫ്രാൻസിസ്കോ ഗാരിഞ്ച ഡോസ് സാന്തോസ് എന്ന മാനോ ഗാരിഞ്ച. പാവു ഗ്രാൻഡെ, എന്ന ഗ്രാമത്തിലായിരുന്നു ഗാരിഞ്ചയുടെ ജീവിതം. ഇവിടെയെല്ലാക്കാര്യത്തിനും ഇപ്പോൾ ഗാരിഞ്ചയുടെ സ്പർശമുണ്ട്. ഗാരിഞ്ചയുടെ മകൾ റോസാഞ്ചലെയും ഉറ്റ സ്നേഹിതനായ പൗളോയെയും കാണാൻ സാധിച്ചു. ഒപ്പം അദ്ദേഹത്തിന്റെ ചെറിയ വസതിയും.