മാഡ്രിഡ്: സ്പെയിൻ ഫുട്ബോൾ ടീം പരിശീലകനായ യൂലൻ ലോപെടെഗി റയൽ മാഡ്രിഡ് ക്ലബ്ബിന്റെ മുഖ്യപരിശീലകനാകും. മൂന്ന് വർഷത്തെ കരാറിൽ ലോപെടെഗിയെ നിയമിച്ചതായി റയൽ മാഡ്രിഡ് ഇന്നലെ അറിയിച്ചു. ചാന്പ്യൻസ് ലീഗ് കിരീടം നേടിയതിനു പിന്നാലെ റയലിന്റെ പരിശീലകസ്ഥാനം സിനദിൻ സിദാൻ രാജിവച്ച ഒഴിവിലേക്കാണ് ലോപെടെഗി എത്തുന്നത്.
രണ്ട് വർഷം പോർട്ടോയുടെ പരിശീലകനായിരുന്ന ലോപെടെഗി 2016 ജൂലൈയിലാണ് സ്പെയിനിന്റെ പരിശീലക സ്ഥാനത്ത് എത്തിയത്. ലോകകപ്പിലേക്കുള്ള മുന്നൊരുക്കം നടത്തുന്ന സ്പെയിനിന് റയൽ മാഡ്രിഡിന്റെ ഈ പ്രഖ്യാപനം തിരിച്ചടി ഉണ്ടാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
രണ്ട് വർഷം പോർട്ടോയുടെ പരിശീലകനായിരുന്ന ലോപെടെഗി 2016 ജൂലൈയിലാണ് സ്പെയിനിന്റെ പരിശീലക സ്ഥാനത്ത് എത്തിയത്. ലോകകപ്പിലേക്കുള്ള മുന്നൊരുക്കം നടത്തുന്ന സ്പെയിനിന് റയൽ മാഡ്രിഡിന്റെ ഈ പ്രഖ്യാപനം തിരിച്ചടി ഉണ്ടാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.