മലപ്പുറം: റഷ്യൻ ലോകകപ്പ് ആവേശം പുതിയ തലത്തിലേക്കു നീങ്ങുന്നു. അർജന്റീന ആരാധകരാണ് ഒരു ചുവടുമുന്നിൽ. കാരണം ലയണൽ മെസിയുടെ താരപ്രഭതന്നെ. വ്യക്തിഗത മികവിൽ ഒട്ടേറെ ബഹുമതികൾ വാരിക്കൂട്ടിയ മെസിക്കു എല്ലാം എല്ലാമായ ലോകകിരീടം ഉയർത്താനായിട്ടില്ല.
ഫോമിന്റെ പരകോടിയിൽ നിൽക്കുന്ന ഈ വേളയിൽ അതിനു സാധിച്ചില്ലെങ്കിൽ ഇനിയൊരിക്കിലും അവസരം ഉണ്ടാകാനിടയില്ല. അതിനാൽ റഷ്യൻ ലോകകപ്പിൽ ഏവരും ഉറ്റുനോക്കുന്നതു മെസിയെ തന്നെയാണ്. മെസി ലോകകപ്പ് ഉയർത്തണമെന്നു കടുത്ത അർജന്റീന ആരാധകർ മാത്രമല്ല, മറ്റു ഫാൻസുകാരും ആഗ്രഹിക്കുന്നു. അത്രയ്ക്കും അവർ മെസിയെ ഇഷ്ടപ്പെടുന്നുവെന്നു കാരണം. അതുകൊണ്ടു അർജന്റീനയ്ക്ക് ആരാധകരുടെ എണ്ണം കൂടിവരികയാണ്.
മെസിയെ ഏറെ ഇഷ്ടപ്പെടുന്ന മലയാളികളും വെറുതെയിരിക്കുന്നില്ല. മെസിക്കു പിന്തുണയർപ്പിച്ചു നൂറുക്കണക്കിനു ബോർഡുകളും കട്ടൗട്ടുകളും കൊടിതോരണങ്ങളുമാണ് നാടെങ്ങും ഉയർന്നു കഴിഞ്ഞിരിക്കുന്നത്. പ്രത്യേകിച്ചും കളിക്കന്പക്കാരായ മലപ്പുറത്ത് ഇത്തരം ദൃശ്യങ്ങൾ ധാരാളമായി കഴിഞ്ഞു. ഇതിനൊപ്പം മെസിയുടെ ഫേസ്ബുക്ക് പേജിൽ അഞ്ചു മലയാളികൾ ഇടം നേടികഴിഞ്ഞതു ശ്രദ്ധേയമാവുകയാണ്.
മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയം വായനശാലയിലെ അറയ്ക്കൽ ഷജീഹ്, ഹാസിഫ് എടപ്പാൾ, ഷബീബ് മൊറയൂർ, ഷരീഫ് ഫറോഖ്, ആദിഷ് തൃശൂർ എന്നിവരാണ് മെസിയുടെ ഫേസ് ബുക്ക് പേജിലെ വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. അർജന്റീനയുടെ പതാകയുമേന്തി ’വാമോസ് ലിയോ’ (കമോണ് ലിയോ)എന്നു വിളിച്ചുപറയുകയാണ് ഈ കടുത്ത അർജന്റീന ആരാധകകൂട്ടം. മെസി ഡോട്ട് കോം എന്ന സൈറ്റിലേക്ക് ഇവർ മലപ്പുറം കോട്ടക്കുന്നിൽ വച്ചു ചിത്രീകരിച്ച മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ അയച്ചുകൊടുത്തിരുന്നു. മെസി ഡോട്ട് കോമിന്റെ കോ-ഓർഡിനേറ്റർ ഗാസ്ട്രോണ് ആണ് ഇവർക്ക് ഇതേക്കുറിച്ചു നിർദേശം നൽകിയത്. മെസിയെക്കുറിച്ചു കാന്പയിൻ നടത്തി വാമോസ് ലിയോ എന്നു പറയാനായിരുന്നു നിർദേശം.
ഇതനുസരിച്ചു ഇവർ എന്തുകൊണ്ടു മെസി ലോകകപ്പ് നേടണമെന്നു ഓരോരുത്തരുടെയും രണ്ടുവാക്കുകൾ ചിത്രീകരിച്ചു. തുടർന്നു ഇവ ഇൻസ്റ്റഗ്രാമിലൂടെ അയച്ചുകൊടുക്കുകയായിരുന്നു. ഇതേത്തുടർന്നു കഴിഞ്ഞദിവസമാണ് മലയാളിയായ ചെറുപ്പക്കാരുടെ ഈ വിഡിയോയുടെ അവസാനഭാഗം ഉൾപ്പെടുത്തിയ വാമോസ് ലിയോ എന്നു പറയുന്ന ചിത്രം മെസിയുടെ ഫേസ്ബുക്ക് പേജിലെ വീഡിയോയിൽ കാണുന്നത്. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ളവർ വീഡിയോയിൽ വാമോസ് ലിയോ എന്നു പറഞ്ഞു ആരവം മുഴക്കുന്നതിനിടയിലാണ് ഇന്ത്യയിൽനിന്ന് ഈ മലയാളി സംഘത്തെ നിമിഷം നേരെ കാണുന്നത്. വീഡിയോ പുറത്തുവന്നതോടെ ഈ ചെറുപ്പക്കാർ ആഹ്ലാദം കൊണ്ടു മതിമറക്കുകയാണ്.
ഫോമിന്റെ പരകോടിയിൽ നിൽക്കുന്ന ഈ വേളയിൽ അതിനു സാധിച്ചില്ലെങ്കിൽ ഇനിയൊരിക്കിലും അവസരം ഉണ്ടാകാനിടയില്ല. അതിനാൽ റഷ്യൻ ലോകകപ്പിൽ ഏവരും ഉറ്റുനോക്കുന്നതു മെസിയെ തന്നെയാണ്. മെസി ലോകകപ്പ് ഉയർത്തണമെന്നു കടുത്ത അർജന്റീന ആരാധകർ മാത്രമല്ല, മറ്റു ഫാൻസുകാരും ആഗ്രഹിക്കുന്നു. അത്രയ്ക്കും അവർ മെസിയെ ഇഷ്ടപ്പെടുന്നുവെന്നു കാരണം. അതുകൊണ്ടു അർജന്റീനയ്ക്ക് ആരാധകരുടെ എണ്ണം കൂടിവരികയാണ്.
മെസിയെ ഏറെ ഇഷ്ടപ്പെടുന്ന മലയാളികളും വെറുതെയിരിക്കുന്നില്ല. മെസിക്കു പിന്തുണയർപ്പിച്ചു നൂറുക്കണക്കിനു ബോർഡുകളും കട്ടൗട്ടുകളും കൊടിതോരണങ്ങളുമാണ് നാടെങ്ങും ഉയർന്നു കഴിഞ്ഞിരിക്കുന്നത്. പ്രത്യേകിച്ചും കളിക്കന്പക്കാരായ മലപ്പുറത്ത് ഇത്തരം ദൃശ്യങ്ങൾ ധാരാളമായി കഴിഞ്ഞു. ഇതിനൊപ്പം മെസിയുടെ ഫേസ്ബുക്ക് പേജിൽ അഞ്ചു മലയാളികൾ ഇടം നേടികഴിഞ്ഞതു ശ്രദ്ധേയമാവുകയാണ്.
മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയം വായനശാലയിലെ അറയ്ക്കൽ ഷജീഹ്, ഹാസിഫ് എടപ്പാൾ, ഷബീബ് മൊറയൂർ, ഷരീഫ് ഫറോഖ്, ആദിഷ് തൃശൂർ എന്നിവരാണ് മെസിയുടെ ഫേസ് ബുക്ക് പേജിലെ വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. അർജന്റീനയുടെ പതാകയുമേന്തി ’വാമോസ് ലിയോ’ (കമോണ് ലിയോ)എന്നു വിളിച്ചുപറയുകയാണ് ഈ കടുത്ത അർജന്റീന ആരാധകകൂട്ടം. മെസി ഡോട്ട് കോം എന്ന സൈറ്റിലേക്ക് ഇവർ മലപ്പുറം കോട്ടക്കുന്നിൽ വച്ചു ചിത്രീകരിച്ച മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ അയച്ചുകൊടുത്തിരുന്നു. മെസി ഡോട്ട് കോമിന്റെ കോ-ഓർഡിനേറ്റർ ഗാസ്ട്രോണ് ആണ് ഇവർക്ക് ഇതേക്കുറിച്ചു നിർദേശം നൽകിയത്. മെസിയെക്കുറിച്ചു കാന്പയിൻ നടത്തി വാമോസ് ലിയോ എന്നു പറയാനായിരുന്നു നിർദേശം.
ഇതനുസരിച്ചു ഇവർ എന്തുകൊണ്ടു മെസി ലോകകപ്പ് നേടണമെന്നു ഓരോരുത്തരുടെയും രണ്ടുവാക്കുകൾ ചിത്രീകരിച്ചു. തുടർന്നു ഇവ ഇൻസ്റ്റഗ്രാമിലൂടെ അയച്ചുകൊടുക്കുകയായിരുന്നു. ഇതേത്തുടർന്നു കഴിഞ്ഞദിവസമാണ് മലയാളിയായ ചെറുപ്പക്കാരുടെ ഈ വിഡിയോയുടെ അവസാനഭാഗം ഉൾപ്പെടുത്തിയ വാമോസ് ലിയോ എന്നു പറയുന്ന ചിത്രം മെസിയുടെ ഫേസ്ബുക്ക് പേജിലെ വീഡിയോയിൽ കാണുന്നത്. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ളവർ വീഡിയോയിൽ വാമോസ് ലിയോ എന്നു പറഞ്ഞു ആരവം മുഴക്കുന്നതിനിടയിലാണ് ഇന്ത്യയിൽനിന്ന് ഈ മലയാളി സംഘത്തെ നിമിഷം നേരെ കാണുന്നത്. വീഡിയോ പുറത്തുവന്നതോടെ ഈ ചെറുപ്പക്കാർ ആഹ്ലാദം കൊണ്ടു മതിമറക്കുകയാണ്.