റാമല്ല/ ബാഴ്സലോണ: ലോക ഫുട്ബോളർ കിരീടം അഞ്ച് തവണ സ്വന്തമാക്കിയ സൂപ്പർ താരം ലയണൽ മെസിയുടെ ജീവന് ഭീഷണിയുയർന്നതിനെത്തുടർന്ന് ഇസ്രയേലുമായുള്ള ലോകകപ്പ് സന്നാഹ മത്സരം അർജന്റീന ഉപേക്ഷിച്ചു. ഞായറാഴ്ച ജറുസലെമിൽ നടത്താനിരുന്ന മത്സരമാണ് ഉപേക്ഷിച്ചത്. ഒരു സംഘം പലസ്തീൻ പ്രതിഷേധകരാണ് മെസിക്കെതിരേ ഭീഷണി ഉയർത്തിയത്. അർജന്റീന ടീമിന്റെ പരിശീലനം നടക്കുന്ന ബാഴ്സലോണയിലെ സ്റ്റേഡിയത്തിനു പുറത്ത് പലസ്തീനികൾ മെസിയുടെ കോലംകത്തിച്ചു. ഇസ്രയേലുമായുള്ള മത്സരം ഉപേക്ഷിച്ചില്ലെങ്കിൽ മെസിയുടെ ജീവനു ഭീഷണി നേരിടേണ്ടിവരുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. റഷ്യൻ ലോകകപ്പിനു മുന്പുള്ള അർജന്റീനയുടെ അവസാന പരിശീലന മത്സരമായിരുന്നു ഇസ്രയേലുമായി നടക്കേണ്ടിയിരുന്നത്.
കളിക്കളത്തിൽ രാഷ്ട്രീയം കലർന്നതാണ് പ്രശ്നങ്ങൾക്കു കാരണം. ഇസ്രേലി തീരദേശ നഗരം ഹയ്ഫയിലാണ് മത്സരം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇസ്രയേലിലെ ബെന്യാമിൻ നെതന്യാഹു സർക്കാർ മത്സരം ജറുസലെമിൽ ആക്കാൻ നീക്കമാരംഭിച്ചു. ഇതേത്തുടർന്ന് പലസ്തീൻ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. ഗാസ-ഇസ്രേൽ അതിർത്തിയിൽ വൻതോതിൽ പലസ്തീനികൾ സംഘടിച്ചെത്തി. ഇസ്രയേലുമായുള്ള മത്സരം വേണ്ടെന്നുവയ്ക്കണമെന്ന് പലസ്തീൻ അർജന്റീന സർക്കാരിനോടും ലയണൽ മെസിയോടും ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധം ശക്തമായതോടെയാണ് ലോകകപ്പിനു മുന്പ് ഒരു ഭാഗ്യപരീക്ഷണത്തിനു നിൽക്കാതെ അർജന്റീന മത്സരം ഉപേക്ഷിച്ചത്. അർജന്റൈൻ സ്ട്രൈക്കർ ഗോണ്സാലോ ഹിഗ്വിനാണ് മത്സരം ഉപേക്ഷിച്ചതായുള്ള വിവരം അറിയിച്ചത്. മെസിയുടെ ജീവനു ഭീഷണി ഉള്ളതിനാലാണ് മത്സരം ഉപേക്ഷിക്കുന്നതെന്ന് അർജന്റീന ഒൗദ്യോഗികമായി അറിയിക്കുകയും ചെയ്തു.
പലസ്തീൻ ഫുട്ബോൾ താരമായ മുഹമ്മദ് ഖലീൽ അടക്കമുള്ളവർ മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങളിലെ കാന്പെയ്നുകളിൽ പങ്കെടുത്തിരുന്നു. മത്സരം ഉപേക്ഷിച്ചതിൽ അർജന്റീനയ്ക്കും മെസിക്കും നന്ദി അറിയിക്കുന്നതായി പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജിബ്രിൽ റാജൂബ് പറഞ്ഞു.
ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലാണ് അർജന്റീന. ക്രൊയേഷ്യ, ഐസ്ലൻഡ്, നൈജീരിയ എന്നിവയാണ് അർജന്റീനയ്ക്കൊപ്പമുള്ളത്. 16ന് ഐസ്ലൻഡിനെതിരേയാണ് അർജന്റീനയുടെ ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ മത്സരം. 21ന് ക്രൊയേഷ്യയുമായും 26ന് നൈജീരിയയുമായാണ് മെസിയുടെയും സംഘത്തിന്റെയും ഗ്രൂപ്പിലെ മറ്റ് മത്സരങ്ങൾ.
കളിക്കളത്തിൽ രാഷ്ട്രീയം കലർന്നതാണ് പ്രശ്നങ്ങൾക്കു കാരണം. ഇസ്രേലി തീരദേശ നഗരം ഹയ്ഫയിലാണ് മത്സരം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇസ്രയേലിലെ ബെന്യാമിൻ നെതന്യാഹു സർക്കാർ മത്സരം ജറുസലെമിൽ ആക്കാൻ നീക്കമാരംഭിച്ചു. ഇതേത്തുടർന്ന് പലസ്തീൻ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. ഗാസ-ഇസ്രേൽ അതിർത്തിയിൽ വൻതോതിൽ പലസ്തീനികൾ സംഘടിച്ചെത്തി. ഇസ്രയേലുമായുള്ള മത്സരം വേണ്ടെന്നുവയ്ക്കണമെന്ന് പലസ്തീൻ അർജന്റീന സർക്കാരിനോടും ലയണൽ മെസിയോടും ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധം ശക്തമായതോടെയാണ് ലോകകപ്പിനു മുന്പ് ഒരു ഭാഗ്യപരീക്ഷണത്തിനു നിൽക്കാതെ അർജന്റീന മത്സരം ഉപേക്ഷിച്ചത്. അർജന്റൈൻ സ്ട്രൈക്കർ ഗോണ്സാലോ ഹിഗ്വിനാണ് മത്സരം ഉപേക്ഷിച്ചതായുള്ള വിവരം അറിയിച്ചത്. മെസിയുടെ ജീവനു ഭീഷണി ഉള്ളതിനാലാണ് മത്സരം ഉപേക്ഷിക്കുന്നതെന്ന് അർജന്റീന ഒൗദ്യോഗികമായി അറിയിക്കുകയും ചെയ്തു.
പലസ്തീൻ ഫുട്ബോൾ താരമായ മുഹമ്മദ് ഖലീൽ അടക്കമുള്ളവർ മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങളിലെ കാന്പെയ്നുകളിൽ പങ്കെടുത്തിരുന്നു. മത്സരം ഉപേക്ഷിച്ചതിൽ അർജന്റീനയ്ക്കും മെസിക്കും നന്ദി അറിയിക്കുന്നതായി പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജിബ്രിൽ റാജൂബ് പറഞ്ഞു.
ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലാണ് അർജന്റീന. ക്രൊയേഷ്യ, ഐസ്ലൻഡ്, നൈജീരിയ എന്നിവയാണ് അർജന്റീനയ്ക്കൊപ്പമുള്ളത്. 16ന് ഐസ്ലൻഡിനെതിരേയാണ് അർജന്റീനയുടെ ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ മത്സരം. 21ന് ക്രൊയേഷ്യയുമായും 26ന് നൈജീരിയയുമായാണ് മെസിയുടെയും സംഘത്തിന്റെയും ഗ്രൂപ്പിലെ മറ്റ് മത്സരങ്ങൾ.