ന്യൂഡല്‍ഹി: സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ മൂന്നു റീജണല്‍ സെന്ററില്‍നിന്ന് ലൈംഗികാതിക്രമ പരാതികള്‍. ഇതേത്തുടര്‍ന്ന് ചെന്നൈ സെന്‍ട്രലിലെ ഒരു പരിശീലകനെ പുറത്താക്കുകയും അവിടത്തെതന്നെ ഒരു ഉദ്യോഗസ്ഥനെ നിര്‍ബന്ധിത വിരമിക്കലിന് അറിയിപ്പും നല്കി.
പുറത്താക്കപ്പെട്ടവര്‍ തങ്ങളോട് ലൈംഗികാതിക്രമത്തിനു മുതിർന്നതായി 15 ജൂണിയര്‍ കായികതാരങ്ങള്‍ വെളിപ്പെടുത്തി. ഇവര്‍ തങ്ങളോട് ലൈംഗികതാത്പര്യമറിയിച്ചതായും കായികതാരങ്ങള്‍ പറഞ്ഞു. ഇത്തരം പരാതി ഗുജറാത്തില്നിന്നുമെത്തി. ഇതിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ബംഗളൂരു സെന്ററിലെ ഒരു അക്കൗണ്ടന്റ് ഒരു വനിത പരിശീലകയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതായും പരാതിയുണ്ട്.
പുറത്താക്കപ്പെട്ടവര്‍ തങ്ങളോട് ലൈംഗികാതിക്രമത്തിനു മുതിർന്നതായി 15 ജൂണിയര്‍ കായികതാരങ്ങള്‍ വെളിപ്പെടുത്തി. ഇവര്‍ തങ്ങളോട് ലൈംഗികതാത്പര്യമറിയിച്ചതായും കായികതാരങ്ങള്‍ പറഞ്ഞു. ഇത്തരം പരാതി ഗുജറാത്തില്നിന്നുമെത്തി. ഇതിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ബംഗളൂരു സെന്ററിലെ ഒരു അക്കൗണ്ടന്റ് ഒരു വനിത പരിശീലകയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതായും പരാതിയുണ്ട്.