ഗ്രൂപ്പ് സി അത്ര ഈസിയല്ല. ലോകകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഡി കഴിഞ്ഞാൽ രണ്ടാം മരണഗ്രൂപ്പ് എന്ന വിശേഷണം എന്തുകൊണ്ടും സി ഗ്രൂപ്പിന് അനുയോജ്യം. ഫിഫ റാങ്കിംഗിൽ ആദ്യ പതിനഞ്ചിനുള്ളിലുള്ള മൂന്ന് ടീമുകളാണ് സിയിൽ അണിനിരക്കുന്നത്. അതുകൊണ്ടുതന്നെ മത്സരം കടുപ്പമേറിയതാകുമെന്നതിന് എതിർവാക്കില്ല.
ഗ്രൂപ്പ് സിയിലെ കരുത്തർ ആരാണെന്നു ചോദിച്ചാൽ ലോകകപ്പ് ഫേവറിറ്റുകളിലൊന്നായ ഫ്രാൻസ് തന്നെ എന്നാകും ഉത്തരം. ഫിഫ റാങ്കിൽ 11-ാം സ്ഥാനത്തുള്ള പെറുവും 12-ാം സ്ഥാനത്തുള്ള ഡെൻമാർക്കും ഫ്രാൻസിനു കടുത്ത വെല്ലുവിളിതന്നെ. ഗ്രൂപ്പിലെ നാലാമനായ ഓസ്ട്രേലിയ (ഫിഫ റാങ്ക് 40) റാങ്കിംഗിൽ പിന്നിലാണെങ്കിലും ഒരു അട്ടിമറിക്കുള്ള ബാല്യമൊക്കെയുണ്ട്.
ഗ്രൂപ്പ് സി ഫിക്സ്ചർ
ഫ്രാൻസ് - ഓസ്ട്രേലിയ (ജൂണ്‍ 16, ഉച്ചകഴിഞ്ഞ് 3.30)
പെറു - ഡെന്മാർക്ക് (ജൂണ്‍ 16, രാത്രി 9.30)
ഡെന്മാർക്ക് - ഓസ്ട്രേലിയ (ജൂണ്‍ 21, വൈകുന്നേരം 5.30)
ഫ്രാൻസ് - പെറു (ജൂണ്‍ 21, രാത്രി 8.30)
ഓസ്ട്രേലിയ - പെറു (ജൂണ്‍ 26, രാത്രി 7.30)
ഡെന്മാർക്ക് - ഫ്രാൻസ് (ജൂണ്‍ 26, രാത്രി 7.30)
പെറു
* ഫിഫ റാങ്ക്: 11
* ലോകകപ്പിൽ: അഞ്ചാം തവണ
* മികച്ച പ്രകടനം: 1970, 1978 ക്വാർട്ടർ
* പരിശീലകൻ: റിക്കാർഡോ ഗരേസ്
36 വർഷത്തെ നീണ്ടകാത്തിരിപ്പിനുശേഷമാണ് പെറു ലോകകപ്പിൽ പന്തുതട്ടാനെത്തുന്നത്. ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് യോഗ്യത നേടിയത്. അർജന്റീനക്കാരനായ പരിശീലകൻ റിക്കാർഡോ ഗരേസയുടെ തന്ത്രങ്ങളാണ് ടീമിന്റെ ശക്തി. ക്യാപ്റ്റനും പെറുവിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള പാബ്ലോ ഗ്വറേറോയ്ക്കു ലോകകപ്പിൽ കളിക്കാൻ അനുമതി ലഭിച്ചതോടെ പെറുവിന്റെ തയാറെടുപ്പുകൾക്ക് ഉൗർജമായി.
ഫ്രാൻസ്
* ഫിഫ റാങ്ക്: 7
* ലോകകപ്പിൽ: 15-ാം തവണ
* മികച്ച പ്രകടനം: 1998 ജേതാക്കൾ
* പരിശീലകൻ: ദിദിയെ ദേഷാംപ്
മികച്ച താരനിരയുമായാണ് ദിദിയെ ദെഷാംപ് ഫ്രഞ്ച് ടീമിനെ ഒരുക്കിയിരിക്കുന്നത്. 2010 ലോകകപ്പ്, 2012 യൂറോ കപ്പ് ടൂർണമെന്റുകളിലെ നിരാശജനകമായ പ്രകടനത്തിനുശേഷം ഫ്രാൻസ് വളർച്ചയുടെ പാതയിലാണ്. 2016 യൂറോ കപ്പിൽ ഫൈനലിൽ പ്രവേശിച്ചു.
റഷ്യൻ ലോകകപ്പിൽ കിരീടപ്രതീക്ഷകളിൽ ഒന്നായ ഫ്രാൻസിന് ലോകഫുട്ബോളിൽ പ്രതിഭ തെളിയിച്ച മികച്ച യുവതാരങ്ങളുടെ നിരയാണുള്ളത്. അന്റോയിൻ ഗ്രീസ്മാൻ, ഡെംബെലെ, പോൾ പോഗ്ബ തുടങ്ങിയവരാണ് ഫ്രഞ്ച് നിരയി ലെ മിന്നും താരങ്ങൾ.
ഓസ്ട്രേലിയ
* ഫിഫ റാങ്ക്: 40
* ലോകകപ്പിൽ: അഞ്ചാം തവണ
* മികച്ച പ്രകടനം: 2006 പ്രീക്വാർട്ടർ
* പരിശീലകൻ: ബെർട് വാൻ മാർവിക്
ലോകകപ്പ് യോഗ്യതകളിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇറങ്ങിയ ടീം. മത്സരങ്ങൾക്കായി ഏകദേശം 250,000 കിലോമീറ്റർ സഞ്ചരിച്ചു. 11 വ്യത്യസ്ത എതിരാളികളുമായി ഏറ്റുമുട്ടി. അവസാനം പ്ലേ ഓഫിൽ ഹോണ്ടുറാസിനെ തോൽപ്പിച്ച് റഷ്യയിലെത്തി.
നിലവിൽ ഫോമിലല്ലെങ്കിലും 38 വയസുള്ള ടിം കാഹിലിനെ ടീമിൽ ഉണ്ട്. കാഹിലിന്റെ നാലാം ലോകകപ്പ് ആണിത്.
ഡെന്മാർക്ക്
* ഫിഫ റാങ്ക്: 12
* ലോകകപ്പിൽ: 16-ാം തവണ
* മികച്ച പ്രകടനം: 1998 ക്വാർട്ടർ
* പരിശീലകൻ: അഗേ ഹറീദ്
അഗേ ഹറീദിന്റെ പരിശീലനത്തിനു കീഴിലാണ് ഇത്തവണ ഡെന്മാർക്ക് ലോകകപ്പ് യോഗ്യത നേടിയത്. യൂറോപ്യൻ ഫുട്ബോളിൽ കഴിവ് തെളിയിച്ച ഒരുകൂട്ടം താരങ്ങളാണ് ഡെന്മാർക്കിനുള്ളത്. ടോട്ടനത്തിന്റെ മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സണ്, ചെൽസിയുടെ ആന്ദ്രെസ് ക്രിസ്റ്റ്യൻസെൻ, ലാ ലിഗയിൽ ഏറ്റവും കൂടുതൽ അസിസ്റ്റുള്ള സെൽറ്റ വിഗോയുടെ പിയോണ്‍ സിസ്റ്റോ എന്നിവരാകും ടീമിന്റെ ശക്തി. ഇവരുടെ മികവിൽ അടുത്ത റൗണ്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെറു, ഓസ്ട്രേലിയ ടീമുകളെ അപേക്ഷിച്ചു നോക്കിയാൽ ഡെന്മാർക്ക് കടലാസിൽ കരുത്തരാണ്.
ഗ്രൂപ്പ് സിയിലെ കരുത്തർ ആരാണെന്നു ചോദിച്ചാൽ ലോകകപ്പ് ഫേവറിറ്റുകളിലൊന്നായ ഫ്രാൻസ് തന്നെ എന്നാകും ഉത്തരം. ഫിഫ റാങ്കിൽ 11-ാം സ്ഥാനത്തുള്ള പെറുവും 12-ാം സ്ഥാനത്തുള്ള ഡെൻമാർക്കും ഫ്രാൻസിനു കടുത്ത വെല്ലുവിളിതന്നെ. ഗ്രൂപ്പിലെ നാലാമനായ ഓസ്ട്രേലിയ (ഫിഫ റാങ്ക് 40) റാങ്കിംഗിൽ പിന്നിലാണെങ്കിലും ഒരു അട്ടിമറിക്കുള്ള ബാല്യമൊക്കെയുണ്ട്.
ഗ്രൂപ്പ് സി ഫിക്സ്ചർ
ഫ്രാൻസ് - ഓസ്ട്രേലിയ (ജൂണ്‍ 16, ഉച്ചകഴിഞ്ഞ് 3.30)
പെറു - ഡെന്മാർക്ക് (ജൂണ്‍ 16, രാത്രി 9.30)
ഡെന്മാർക്ക് - ഓസ്ട്രേലിയ (ജൂണ്‍ 21, വൈകുന്നേരം 5.30)
ഫ്രാൻസ് - പെറു (ജൂണ്‍ 21, രാത്രി 8.30)
ഓസ്ട്രേലിയ - പെറു (ജൂണ്‍ 26, രാത്രി 7.30)
ഡെന്മാർക്ക് - ഫ്രാൻസ് (ജൂണ്‍ 26, രാത്രി 7.30)
പെറു
* ഫിഫ റാങ്ക്: 11
* ലോകകപ്പിൽ: അഞ്ചാം തവണ
* മികച്ച പ്രകടനം: 1970, 1978 ക്വാർട്ടർ
* പരിശീലകൻ: റിക്കാർഡോ ഗരേസ്
36 വർഷത്തെ നീണ്ടകാത്തിരിപ്പിനുശേഷമാണ് പെറു ലോകകപ്പിൽ പന്തുതട്ടാനെത്തുന്നത്. ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് യോഗ്യത നേടിയത്. അർജന്റീനക്കാരനായ പരിശീലകൻ റിക്കാർഡോ ഗരേസയുടെ തന്ത്രങ്ങളാണ് ടീമിന്റെ ശക്തി. ക്യാപ്റ്റനും പെറുവിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള പാബ്ലോ ഗ്വറേറോയ്ക്കു ലോകകപ്പിൽ കളിക്കാൻ അനുമതി ലഭിച്ചതോടെ പെറുവിന്റെ തയാറെടുപ്പുകൾക്ക് ഉൗർജമായി.
ഫ്രാൻസ്
* ഫിഫ റാങ്ക്: 7
* ലോകകപ്പിൽ: 15-ാം തവണ
* മികച്ച പ്രകടനം: 1998 ജേതാക്കൾ
* പരിശീലകൻ: ദിദിയെ ദേഷാംപ്
മികച്ച താരനിരയുമായാണ് ദിദിയെ ദെഷാംപ് ഫ്രഞ്ച് ടീമിനെ ഒരുക്കിയിരിക്കുന്നത്. 2010 ലോകകപ്പ്, 2012 യൂറോ കപ്പ് ടൂർണമെന്റുകളിലെ നിരാശജനകമായ പ്രകടനത്തിനുശേഷം ഫ്രാൻസ് വളർച്ചയുടെ പാതയിലാണ്. 2016 യൂറോ കപ്പിൽ ഫൈനലിൽ പ്രവേശിച്ചു.
റഷ്യൻ ലോകകപ്പിൽ കിരീടപ്രതീക്ഷകളിൽ ഒന്നായ ഫ്രാൻസിന് ലോകഫുട്ബോളിൽ പ്രതിഭ തെളിയിച്ച മികച്ച യുവതാരങ്ങളുടെ നിരയാണുള്ളത്. അന്റോയിൻ ഗ്രീസ്മാൻ, ഡെംബെലെ, പോൾ പോഗ്ബ തുടങ്ങിയവരാണ് ഫ്രഞ്ച് നിരയി ലെ മിന്നും താരങ്ങൾ.
ഓസ്ട്രേലിയ
* ഫിഫ റാങ്ക്: 40
* ലോകകപ്പിൽ: അഞ്ചാം തവണ
* മികച്ച പ്രകടനം: 2006 പ്രീക്വാർട്ടർ
* പരിശീലകൻ: ബെർട് വാൻ മാർവിക്
ലോകകപ്പ് യോഗ്യതകളിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇറങ്ങിയ ടീം. മത്സരങ്ങൾക്കായി ഏകദേശം 250,000 കിലോമീറ്റർ സഞ്ചരിച്ചു. 11 വ്യത്യസ്ത എതിരാളികളുമായി ഏറ്റുമുട്ടി. അവസാനം പ്ലേ ഓഫിൽ ഹോണ്ടുറാസിനെ തോൽപ്പിച്ച് റഷ്യയിലെത്തി.
നിലവിൽ ഫോമിലല്ലെങ്കിലും 38 വയസുള്ള ടിം കാഹിലിനെ ടീമിൽ ഉണ്ട്. കാഹിലിന്റെ നാലാം ലോകകപ്പ് ആണിത്.
ഡെന്മാർക്ക്
* ഫിഫ റാങ്ക്: 12
* ലോകകപ്പിൽ: 16-ാം തവണ
* മികച്ച പ്രകടനം: 1998 ക്വാർട്ടർ
* പരിശീലകൻ: അഗേ ഹറീദ്
അഗേ ഹറീദിന്റെ പരിശീലനത്തിനു കീഴിലാണ് ഇത്തവണ ഡെന്മാർക്ക് ലോകകപ്പ് യോഗ്യത നേടിയത്. യൂറോപ്യൻ ഫുട്ബോളിൽ കഴിവ് തെളിയിച്ച ഒരുകൂട്ടം താരങ്ങളാണ് ഡെന്മാർക്കിനുള്ളത്. ടോട്ടനത്തിന്റെ മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സണ്, ചെൽസിയുടെ ആന്ദ്രെസ് ക്രിസ്റ്റ്യൻസെൻ, ലാ ലിഗയിൽ ഏറ്റവും കൂടുതൽ അസിസ്റ്റുള്ള സെൽറ്റ വിഗോയുടെ പിയോണ്‍ സിസ്റ്റോ എന്നിവരാകും ടീമിന്റെ ശക്തി. ഇവരുടെ മികവിൽ അടുത്ത റൗണ്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെറു, ഓസ്ട്രേലിയ ടീമുകളെ അപേക്ഷിച്ചു നോക്കിയാൽ ഡെന്മാർക്ക് കടലാസിൽ കരുത്തരാണ്.