കീവ്: ചാന്പ്യൻസ് ലീഗ് കിരീടമെന്ന ലിവർപൂൾ സ്വപ്നം തകർന്നത് ഗോളി ലോറിസ് കാരിയസിന്റെ രണ്ട് നിർണായക പിഴവുകളെത്തുടർന്ന്. ലോറിസ് എന്ന ഇരുപത്തിനാലുകാരനായ ജർമൻ ഗോളി ചാന്പ്യൻസ് ലീഗ് ഫൈനലിലെ ദുരന്തമായി.
മത്സരശേഷം കണ്ണീർവാർത്ത ലോറിസിനെ സാന്ത്വനിപ്പിക്കാൻ ആദ്യം എത്തിയത് ലിവർപൂളിന്റെ ഗോൾകീപ്പർ കോച്ചായ ജോണ് ആച്ചർബർഗായിരുന്നു. തുടർന്ന് റയലിന്റെ ഗാരെത് ബെയ്ൽ എത്തി. സഹഗോളിയായ ഡാനി വാർഡും റോബർട്ടോ ഫിർമിനോയും മാത്രമാണ് ലിവർപൂൾനിരയിൽനിന്ന് ആശ്വസിപ്പിക്കാനെത്തിയത്.
മത്സരശേഷം കണ്ണീർവാർത്ത ലോറിസിനെ സാന്ത്വനിപ്പിക്കാൻ ആദ്യം എത്തിയത് ലിവർപൂളിന്റെ ഗോൾകീപ്പർ കോച്ചായ ജോണ് ആച്ചർബർഗായിരുന്നു. തുടർന്ന് റയലിന്റെ ഗാരെത് ബെയ്ൽ എത്തി. സഹഗോളിയായ ഡാനി വാർഡും റോബർട്ടോ ഫിർമിനോയും മാത്രമാണ് ലിവർപൂൾനിരയിൽനിന്ന് ആശ്വസിപ്പിക്കാനെത്തിയത്.