കൊച്ചി: ഐപിഎൽ, ഐഎസ്എൽ മാതൃകയിൽ വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രോ-വോളിബോൾ ലീഗിന്റെ ഒന്നാം എഡിഷനു കൊച്ചി വേദിയാകും.
സെപ്റ്റംബറിൽ നടക്കുന്ന ലീഗിൽ കൊച്ചിക്കു പുറമെ ജയ്പുരാണു രണ്ടാമത്തെ വേദി. ലീഗിൽ ആകെയുള്ള 18 മത്സരങ്ങളിൽ ഒൻപതും കൊച്ചിയിലാകും നടക്കുക. ഇൻഡോർ വേദികളിലാണു മത്സരം. ജൂലൈയിൽ കളിക്കാരുടെ ലേലം നടക്കും.
തൊണ്ണൂറിലധികം വരുന്ന കളിക്കാരിൽനിന്ന് ഫ്രാഞ്ചൈസികൾക്കു കളിക്കാരെ ലേലത്തിലൂടെ സ്വന്തമാക്കാം. വിദേശ കളിക്കാരെ ഡ്രാഫ്റ്റ് വഴി റിക്രൂട്ട് ചെയ്യും. ഇന്ത്യൻ കളിക്കാർക്കു പുറമെ, അന്താരാഷ്ട്ര വോളിബോൾ ഫെഡറേഷനിൽ അംഗങ്ങളായ രാജ്യത്തെ ദേശീയ കളിക്കാരും ഓരോ ടീമിലുമുണ്ടാകും. സ്പോർട്ട്സ് മാർക്കറ്റിംഗ് സ്ഥാപനമായ ബേസ്ലൈൻ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ഒത്തുച്ചേർന്നാണു ഫെഡറേഷൻ പ്രോ-വോളിബോൾ ലീഗ് സംഘടിപ്പിക്കുന്നത്.
സെപ്റ്റംബറിൽ നടക്കുന്ന ലീഗിൽ കൊച്ചിക്കു പുറമെ ജയ്പുരാണു രണ്ടാമത്തെ വേദി. ലീഗിൽ ആകെയുള്ള 18 മത്സരങ്ങളിൽ ഒൻപതും കൊച്ചിയിലാകും നടക്കുക. ഇൻഡോർ വേദികളിലാണു മത്സരം. ജൂലൈയിൽ കളിക്കാരുടെ ലേലം നടക്കും.
തൊണ്ണൂറിലധികം വരുന്ന കളിക്കാരിൽനിന്ന് ഫ്രാഞ്ചൈസികൾക്കു കളിക്കാരെ ലേലത്തിലൂടെ സ്വന്തമാക്കാം. വിദേശ കളിക്കാരെ ഡ്രാഫ്റ്റ് വഴി റിക്രൂട്ട് ചെയ്യും. ഇന്ത്യൻ കളിക്കാർക്കു പുറമെ, അന്താരാഷ്ട്ര വോളിബോൾ ഫെഡറേഷനിൽ അംഗങ്ങളായ രാജ്യത്തെ ദേശീയ കളിക്കാരും ഓരോ ടീമിലുമുണ്ടാകും. സ്പോർട്ട്സ് മാർക്കറ്റിംഗ് സ്ഥാപനമായ ബേസ്ലൈൻ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ഒത്തുച്ചേർന്നാണു ഫെഡറേഷൻ പ്രോ-വോളിബോൾ ലീഗ് സംഘടിപ്പിക്കുന്നത്.