ബർലിൻ: റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ആദ്യത്തെ പ്രവചനം സ്വിറ്റ്സർലണ്ടിൽനിന്നും ഉയർന്നു. സ്വിസിലെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പായ യുബിഎസ് ആണ് മുൻപ് ലോകകപ്പ് പ്രവചനങ്ങൾ നടത്തിയിട്ടുള്ള ജർമനിയിലെ ഓബർഹൗസൻ സീ ലൈഫ് സെന്റർ അക്വാ പാർക്കിലെ ഒക്ടോപ്പസ് വർഗത്തിൽപ്പെട്ട പോൾ നീരാളിയുടെ ജോലി ഇത്തവണ ഏറ്റെടുത്തിരിക്കുന്നത്.
യുബിഎസിന്റെ കണക്കുകൂട്ടൽ അനുസരിച്ച് നിലവിലെ ചാന്പ്യന്മാരായ ജർമനി ഇത്തവണയും ലോക ഫുട്ബോൾ കിരീടം കരസ്ഥമാക്കുമെന്ന് പ്രവചിക്കുന്നു. യുബിഎസ് ബാങ്കിന്റെ ഗ്ലോബൽ വെൽത്ത് മാനേജ്മെന്റിലെ വിദഗ്ധരാണ് തങ്ങളുടെ ബുദ്ധിയിലെ കണക്കുകൾ നിരത്തി കൂടുതൽ സാധ്യതയുള്ള വിജയിയെ പ്രവിചിച്ചിരിക്കുന്നത്.
ബാങ്കിലെ നിക്ഷേപ അവസരങ്ങളെ വിലയിരുത്തുന്നതിന്റെ ചട്ടക്കൂട്ടിൽനിന്നുകൊണ്ടുള്ള പ്രവചനം തെറ്റില്ലെന്നും അവർ പറയുന്നു. യുബിഎസ് പ്രഖ്യാപനം അനുസരിച്ച് മൊത്തത്തിൽ 24 ശതമാനം സാധ്യതയാണ് ജർമനിക്ക് കൽപ്പിക്കുന്നത്. എന്നാൽ, മുൻ ചാന്പ്യൻമാരായ ബ്രസീലും സ്പെയിനും യഥാക്രമം 20 (19.8%) ശതമാനത്തിനും 16(16.1%) ശതമാനത്തിനുമിടയിൽ വലിയ സാധ്യതയുമായി ജർമനിക്ക് പുറകിലുണ്ട്. മെസിയുടെ അർജന്റീനയ്ക്ക് അഞ്ചു ശതമാനം വിജയ സാധ്യതയാണ് ബാങ്ക് കണ്ടെത്തിയിരിക്കുന്നത്. ബാങ്കിന്റെ സ്വന്തം രാജ്യമായ സ്വിറ്റ്സർലണ്ടിന് 1.8% വും, ആതിഥേയരായ റഷ്യക്ക് 1,6% വും മാത്രമാണ് വിജയസാധ്യത. ടൂർണമെന്റ് തുടങ്ങാൻ ഇനി 19 ദിവസം മാത്രമാണ് ബാക്കി നിൽക്കുന്നത്. ഗ്രൂപ്പ് എഫിലുള്ള ജർമനിയുടെ ആദ്യ മൽസരം ജൂണ്‍ 17 നാണ്. മെക്സിക്കോയാണ് എതിരാളി. സൗത്ത് കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികൾ.
ജോസ് കുന്പിളുവേലിൽ
യുബിഎസിന്റെ കണക്കുകൂട്ടൽ അനുസരിച്ച് നിലവിലെ ചാന്പ്യന്മാരായ ജർമനി ഇത്തവണയും ലോക ഫുട്ബോൾ കിരീടം കരസ്ഥമാക്കുമെന്ന് പ്രവചിക്കുന്നു. യുബിഎസ് ബാങ്കിന്റെ ഗ്ലോബൽ വെൽത്ത് മാനേജ്മെന്റിലെ വിദഗ്ധരാണ് തങ്ങളുടെ ബുദ്ധിയിലെ കണക്കുകൾ നിരത്തി കൂടുതൽ സാധ്യതയുള്ള വിജയിയെ പ്രവിചിച്ചിരിക്കുന്നത്.
ബാങ്കിലെ നിക്ഷേപ അവസരങ്ങളെ വിലയിരുത്തുന്നതിന്റെ ചട്ടക്കൂട്ടിൽനിന്നുകൊണ്ടുള്ള പ്രവചനം തെറ്റില്ലെന്നും അവർ പറയുന്നു. യുബിഎസ് പ്രഖ്യാപനം അനുസരിച്ച് മൊത്തത്തിൽ 24 ശതമാനം സാധ്യതയാണ് ജർമനിക്ക് കൽപ്പിക്കുന്നത്. എന്നാൽ, മുൻ ചാന്പ്യൻമാരായ ബ്രസീലും സ്പെയിനും യഥാക്രമം 20 (19.8%) ശതമാനത്തിനും 16(16.1%) ശതമാനത്തിനുമിടയിൽ വലിയ സാധ്യതയുമായി ജർമനിക്ക് പുറകിലുണ്ട്. മെസിയുടെ അർജന്റീനയ്ക്ക് അഞ്ചു ശതമാനം വിജയ സാധ്യതയാണ് ബാങ്ക് കണ്ടെത്തിയിരിക്കുന്നത്. ബാങ്കിന്റെ സ്വന്തം രാജ്യമായ സ്വിറ്റ്സർലണ്ടിന് 1.8% വും, ആതിഥേയരായ റഷ്യക്ക് 1,6% വും മാത്രമാണ് വിജയസാധ്യത. ടൂർണമെന്റ് തുടങ്ങാൻ ഇനി 19 ദിവസം മാത്രമാണ് ബാക്കി നിൽക്കുന്നത്. ഗ്രൂപ്പ് എഫിലുള്ള ജർമനിയുടെ ആദ്യ മൽസരം ജൂണ്‍ 17 നാണ്. മെക്സിക്കോയാണ് എതിരാളി. സൗത്ത് കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികൾ.
ജോസ് കുന്പിളുവേലിൽ