ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തിരക്കേറിയ ഷെഡ്യൂളുകൾ താരങ്ങളെ മോശമായി ബാധിക്കുന്നതായി കോച്ച് രവി ശാസ്ത്രി. പരിക്കിനെ തുടർന്ന് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കാനുള്ള അവസരം നഷ്ടപ്പെട്ട ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു ശാസ്ത്രി. ഐപിഎലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേയുള്ള മത്സരത്തിൽ ഫീൽഡിംഗിനിടെ കോഹ്ലിക്കു കഴുത്തിനു പരിക്കേൽക്കുകയായിരുന്നു. പരിക്കിനെത്തുടർന്ന് കോഹ്ലി മുംബൈയിലെ ഒരു ഓർത്തോപീഡിക് സ്പെഷലിസ്റ്റിനെ സന്ദർശിച്ചിരുന്നു.
എല്ലാവരെയും പോലെ സാധാരണ മനുഷ്യൻ മാത്രമാണ് കോഹ്ലി. അദ്ദേഹത്തിനും പരിക്കേൽക്കാം. അയാളൊരു യന്ത്രമല്ല, വെറും മനുഷ്യനാണ് - രവി ശാസ്ത്രി പറഞ്ഞു. റോക്കറ്റിന്റെ ഇന്ധനം നിറച്ച് മൈതാനത്ത് പാർക്ക് ചെയ്യാവുന്ന ഒരാളല്ല വിരാട് കോഹ്ലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവരെയും പോലെ സാധാരണ മനുഷ്യൻ മാത്രമാണ് കോഹ്ലി. അദ്ദേഹത്തിനും പരിക്കേൽക്കാം. അയാളൊരു യന്ത്രമല്ല, വെറും മനുഷ്യനാണ് - രവി ശാസ്ത്രി പറഞ്ഞു. റോക്കറ്റിന്റെ ഇന്ധനം നിറച്ച് മൈതാനത്ത് പാർക്ക് ചെയ്യാവുന്ന ഒരാളല്ല വിരാട് കോഹ്ലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.