കോൽക്കത്ത: ഐപിഎൽ 2018 സീസണ് ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ എതിരാളി ആരെന്ന് ഇന്നറിയാം. ഫൈനൽ യോഗ്യതയ്ക്കായി കോൽക്കത്ത നൈറ്റ് റൈഡേഴ്സും ഹൈദരാബാദ് സണ്‍റൈസേഴ്സും ഇന്ന് രാത്രി ഏഴിന് കോൽക്കത്തയിൽ ഏറ്റുമുട്ടും.
പ്ലേ ഓഫിലെ എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 25 റണ്‍സിനു കീഴടക്കിയാണ് നൈറ്റ് റൈഡേഴ്സ് എത്തിയിരിക്കുന്നത്. അതേസമയം, പ്ലേ ഓഫ് ക്വാളിഫയർ ഒന്നിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് രണ്ട് വിക്കറ്റിനു പരാജയപ്പെട്ടാണ് രണ്ടാം ക്വാളിഫയറിനായി ഹൈദരാബാദ് ഇന്ന് ഇറങ്ങുന്നത്.
ലീഗ് റൗണ്ടിൽ ഇരു ടീമുകളും ഏറ്റുമുട്ടിയതിൽ ഓരോ ജയം വീതം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ സണ്‍റൈസേഴ്സ് ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ നൈറ്റ് റൈഡേഴ്സ് വെന്നിക്കൊടി പാറിക്കുകയായിരുന്നു. 2017 സീസണ് പ്ലേ ഓഫിൽ ഇരുവരും എലിമിനേറ്റർ റൗണ്ടിലായിരുന്നു മുഖാമുഖം എത്തിയത്. അന്ന് കോൽക്കത്ത ഏഴ് വിക്കറ്റിനു ജയിച്ചു. അതിന്റെ പകരംവീട്ടലും സണ്‍റൈസേഴ്സ് ഇത്തവണ ലക്ഷ്യംവയ്ക്കുന്നു.
ലീഗ് റൗണ്ടിൽ തുടർച്ചയായ ആറ് ജയത്തിലൂടെ ആദ്യം പ്ലേ ഓഫ് യോഗ്യത കരസ്ഥമാക്കിയ സംഘമാണ് സണ്‍റൈസേഴ്സ്. ലീഗ് റൗണ്ടിൽ അവസാനം കളിച്ച മൂന്ന് കളികളിൽ ചെന്നൈയോടും ബംഗളൂരുവിനോടും കോൽക്കത്തയോടും പരാജയപ്പെട്ടു. തുടർന്ന് പ്ലേ ഓഫിൽ ചെന്നൈക്കു മുന്നിൽ വീണ്ടും നിലംപൊത്തി. അതോടെ തുടർച്ചയായ നാല് തോൽവികൾ! ഒരുഘട്ടത്തിൽ അപരാജിതരായി മുന്നേറിയ സണ്‍റൈസേഴ്സിന്റെ കരുത്ത് ഇപ്പോൾ ചോദ്യചിഹ്നമായിരിക്കുകയാണ്.
മറുവശത്ത് കോൽക്കത്ത ഇടറിയും പതറിയും ഉയിർത്തെണീറ്റുമാണ് ക്വാളിഫയർ രണ്ട് വരെ എത്തിയിരിക്കുന്നത്. 15 മത്സരങ്ങളിൽനിന്ന് 54.44 ശരാശരിയിൽ 490 റണ്‍സെടുത്ത ക്യാപ്റ്റൻ ദിനേശ് കാർത്തിക്കാണ് നൈറ്റ് റൈഡേഴ്സിന്റെ കരുത്ത്. ഓപ്പണർ ക്രിസ് ലിനും (443 റണ്‍സ്) റോബിൻ ഉത്തപ്പയും (349 റണ്‍സ്) സുനിൽ നരേനും (331 റണ്‍സ്) ആ്രന്ദേ റസലും (313 റണ്‍സ്) കോൽക്കത്തയുടെ ബാറ്റിംഗ് കരുത്തുകളാണ്. നരെയ്ൻ (16 വിക്കറ്റ്), കുൽദീപ് യാദവ് (15 വിക്കറ്റ്), പീയുഷ് ചൗള (13 വിക്കറ്റ്), ആ്രന്ദേ റസൽ (13 വിക്കറ്റ്) എന്നിവർ കോൽക്കത്തയുടെ ബൗളിംഗ് ആക്രമണം നയിക്കും. നരേനും റസലുമാണ് കോൽക്കത്തയുടെ തുറുപ്പ് ചീട്ടുകൾ.
ക്യാപറ്റൻ കെയ്ൻ വില്യംസണ് (685 റണ്‍സ്), ശിഖർ ധവാൻ (437 റണ്‍സ്), മനീഷ് പാണ്ഡെ (284 റണ്‍സ്) തുടങ്ങിയവരിലാണ് സണ്‍റൈസേഴ്സിന്റെ ബാറ്റിംഗ് പ്രതീക്ഷ. ബൗളിംഗിൽ സിദ്ധാർഥ് കൗൾ (19 വിക്കറ്റ്), റഷീദ് ഖാൻ (18 വിക്കറ്റ്), ഷക്കീബ് അൽ ഹസൻ (13 വിക്കറ്റ്), സന്ദീപ് ശർമ (11 വിക്കറ്റ്), ഭുവനേശ്വർ കുമാർ (ഒന്‍പത് വിക്കറ്റ്) എന്നിവർ ഹൈദരാബാദിന്റെ കരുത്താകും.
പ്ലേ ഓഫിലെ എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 25 റണ്‍സിനു കീഴടക്കിയാണ് നൈറ്റ് റൈഡേഴ്സ് എത്തിയിരിക്കുന്നത്. അതേസമയം, പ്ലേ ഓഫ് ക്വാളിഫയർ ഒന്നിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് രണ്ട് വിക്കറ്റിനു പരാജയപ്പെട്ടാണ് രണ്ടാം ക്വാളിഫയറിനായി ഹൈദരാബാദ് ഇന്ന് ഇറങ്ങുന്നത്.
ലീഗ് റൗണ്ടിൽ ഇരു ടീമുകളും ഏറ്റുമുട്ടിയതിൽ ഓരോ ജയം വീതം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ സണ്‍റൈസേഴ്സ് ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ നൈറ്റ് റൈഡേഴ്സ് വെന്നിക്കൊടി പാറിക്കുകയായിരുന്നു. 2017 സീസണ് പ്ലേ ഓഫിൽ ഇരുവരും എലിമിനേറ്റർ റൗണ്ടിലായിരുന്നു മുഖാമുഖം എത്തിയത്. അന്ന് കോൽക്കത്ത ഏഴ് വിക്കറ്റിനു ജയിച്ചു. അതിന്റെ പകരംവീട്ടലും സണ്‍റൈസേഴ്സ് ഇത്തവണ ലക്ഷ്യംവയ്ക്കുന്നു.
ലീഗ് റൗണ്ടിൽ തുടർച്ചയായ ആറ് ജയത്തിലൂടെ ആദ്യം പ്ലേ ഓഫ് യോഗ്യത കരസ്ഥമാക്കിയ സംഘമാണ് സണ്‍റൈസേഴ്സ്. ലീഗ് റൗണ്ടിൽ അവസാനം കളിച്ച മൂന്ന് കളികളിൽ ചെന്നൈയോടും ബംഗളൂരുവിനോടും കോൽക്കത്തയോടും പരാജയപ്പെട്ടു. തുടർന്ന് പ്ലേ ഓഫിൽ ചെന്നൈക്കു മുന്നിൽ വീണ്ടും നിലംപൊത്തി. അതോടെ തുടർച്ചയായ നാല് തോൽവികൾ! ഒരുഘട്ടത്തിൽ അപരാജിതരായി മുന്നേറിയ സണ്‍റൈസേഴ്സിന്റെ കരുത്ത് ഇപ്പോൾ ചോദ്യചിഹ്നമായിരിക്കുകയാണ്.
മറുവശത്ത് കോൽക്കത്ത ഇടറിയും പതറിയും ഉയിർത്തെണീറ്റുമാണ് ക്വാളിഫയർ രണ്ട് വരെ എത്തിയിരിക്കുന്നത്. 15 മത്സരങ്ങളിൽനിന്ന് 54.44 ശരാശരിയിൽ 490 റണ്‍സെടുത്ത ക്യാപ്റ്റൻ ദിനേശ് കാർത്തിക്കാണ് നൈറ്റ് റൈഡേഴ്സിന്റെ കരുത്ത്. ഓപ്പണർ ക്രിസ് ലിനും (443 റണ്‍സ്) റോബിൻ ഉത്തപ്പയും (349 റണ്‍സ്) സുനിൽ നരേനും (331 റണ്‍സ്) ആ്രന്ദേ റസലും (313 റണ്‍സ്) കോൽക്കത്തയുടെ ബാറ്റിംഗ് കരുത്തുകളാണ്. നരെയ്ൻ (16 വിക്കറ്റ്), കുൽദീപ് യാദവ് (15 വിക്കറ്റ്), പീയുഷ് ചൗള (13 വിക്കറ്റ്), ആ്രന്ദേ റസൽ (13 വിക്കറ്റ്) എന്നിവർ കോൽക്കത്തയുടെ ബൗളിംഗ് ആക്രമണം നയിക്കും. നരേനും റസലുമാണ് കോൽക്കത്തയുടെ തുറുപ്പ് ചീട്ടുകൾ.
ക്യാപറ്റൻ കെയ്ൻ വില്യംസണ് (685 റണ്‍സ്), ശിഖർ ധവാൻ (437 റണ്‍സ്), മനീഷ് പാണ്ഡെ (284 റണ്‍സ്) തുടങ്ങിയവരിലാണ് സണ്‍റൈസേഴ്സിന്റെ ബാറ്റിംഗ് പ്രതീക്ഷ. ബൗളിംഗിൽ സിദ്ധാർഥ് കൗൾ (19 വിക്കറ്റ്), റഷീദ് ഖാൻ (18 വിക്കറ്റ്), ഷക്കീബ് അൽ ഹസൻ (13 വിക്കറ്റ്), സന്ദീപ് ശർമ (11 വിക്കറ്റ്), ഭുവനേശ്വർ കുമാർ (ഒന്‍പത് വിക്കറ്റ്) എന്നിവർ ഹൈദരാബാദിന്റെ കരുത്താകും.