കീവ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടം നാളെ. കീവിലെ ഒളിന്പിയസ്കി നാഷണൽ സ്പോർട്സ് കോംപ്ലക്സാണ് റയൽ മാഡ്രിഡ്-ലിവർപൂൾ പോരാട്ടത്തിനു വേദിയാകുന്നത്. യുക്രെയ്ൻ ക്ലബ് ഡയനാമോ കീവിന്റെ ഹോം ഗ്രൗണ്ടാണിത്. സെർബിയൻ റഫറി മിലോർഡ് മാസിച് ആണ് കളി നിയന്ത്രിക്കുന്നത്.
റയൽ മാഡ്രിഡ് ഹാട്രിക് കിരീടം തേടുന്പോൾ ലിവർപൂൾ വർഷങ്ങൾക്കുശേഷം ചാന്പ്യൻസ് ലീഗിൽ മുത്തമിടാനുള്ള ഒരുക്കത്തിലാണ്. റയൽ ഇതുവരെ 12 തവണ യൂറോപ്പിന്റെ പ്രധാന കിരീടമുയർത്തി. ലിവർപൂൾ അഞ്ച് തവണയും. 2005ലാണ് ലിവർപൂൾ അവസാനമായി ചാന്പ്യന്മാരായത്. 2007ൽ ഫൈനലിലെത്തിയെങ്കിലും തോറ്റു. റയൽ കിരീടം നിലനിർത്തിയാൽ പരിശീലകൻ സിനദിൻ സിദാന്റെ പേരിലാകും ആധുനിക ചാന്പ്യൻസ് ലീഗിലെ ഹാട്രിക് കിരീടങ്ങളുടെ നേട്ടം. ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ് ആദ്യ ചാന്പ്യൻസ് ലീഗ് കിരീടമാണ് തേടുന്നത്. ഈ സീസണിൽ ആഭ്യന്തര കിരീടങ്ങൾ ഒന്നും നേടാത്ത ടീമുകളാണ് രണ്ടുകൂട്ടരും. അതുകൊണ്ട് യൂറോപ്യൻ കിരീടമാണ് ലക്ഷ്യമിടുന്നത്. ഈ സീസണിൽ മികച്ച പോരാട്ടങ്ങൾ കാഴ്ചവച്ചുകൊണ്ടാണ് ഇരുടീമും ഫൈനലിലെത്തിയിരിക്കുന്നത്.
റയൽ മാഡ്രിഡ് ഹാട്രിക് കിരീടം തേടുന്പോൾ ലിവർപൂൾ വർഷങ്ങൾക്കുശേഷം ചാന്പ്യൻസ് ലീഗിൽ മുത്തമിടാനുള്ള ഒരുക്കത്തിലാണ്. റയൽ ഇതുവരെ 12 തവണ യൂറോപ്പിന്റെ പ്രധാന കിരീടമുയർത്തി. ലിവർപൂൾ അഞ്ച് തവണയും. 2005ലാണ് ലിവർപൂൾ അവസാനമായി ചാന്പ്യന്മാരായത്. 2007ൽ ഫൈനലിലെത്തിയെങ്കിലും തോറ്റു. റയൽ കിരീടം നിലനിർത്തിയാൽ പരിശീലകൻ സിനദിൻ സിദാന്റെ പേരിലാകും ആധുനിക ചാന്പ്യൻസ് ലീഗിലെ ഹാട്രിക് കിരീടങ്ങളുടെ നേട്ടം. ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ് ആദ്യ ചാന്പ്യൻസ് ലീഗ് കിരീടമാണ് തേടുന്നത്. ഈ സീസണിൽ ആഭ്യന്തര കിരീടങ്ങൾ ഒന്നും നേടാത്ത ടീമുകളാണ് രണ്ടുകൂട്ടരും. അതുകൊണ്ട് യൂറോപ്യൻ കിരീടമാണ് ലക്ഷ്യമിടുന്നത്. ഈ സീസണിൽ മികച്ച പോരാട്ടങ്ങൾ കാഴ്ചവച്ചുകൊണ്ടാണ് ഇരുടീമും ഫൈനലിലെത്തിയിരിക്കുന്നത്.