മാഡ്രിഡ്: സ്പാനിഷ് കോച്ച് ഹുലെൻ ലോപെടെഹിയുടെ കരാർ സ്പെയിൻ 20120 വരെ നീട്ടി. റഷ്യൻ ലോകകപ്പിനു ശേഷം യൂറോ കപ്പും മുന്നിൽ കണ്ടാണ് ലോപെടെഹിയെ നിലനിർത്താൻ സ്പെയിൻ തീരുമാനിച്ചത്. അണ്ടർ 19, അണ്ടർ 21 ടീമുകളുടെ പരിശീലകനായിരുന്ന ലോപെടഹിയുടെ മികച്ച പ്രകടനമാണ് അദ്ദേഹത്തെ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്കുയർത്തിയത്.
അദ്ദേഹത്തിന്റെ പ്രതിഭയെ പരമാവധി ഉപയോഗിക്കുകയെന്നതാണ് ദേശീയ ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. ലോപെടഹിയെ റാഞ്ചാൻ നിരവധി ക്ലബുകളാണ് കാത്തു നിൽക്കുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് അദ്ദേഹത്തിന്റെ കാലാവധി 2020 വരെ നീട്ടിയിരിക്കുന്നത്. റഷ്യൻ ലോകകപ്പിനു മുന്നോടിയായാണ് ലോപെടഹിയെ കോച്ചായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ നിയമിച്ചത്.
അദ്ദേഹത്തിന്റെ പ്രതിഭയെ പരമാവധി ഉപയോഗിക്കുകയെന്നതാണ് ദേശീയ ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. ലോപെടഹിയെ റാഞ്ചാൻ നിരവധി ക്ലബുകളാണ് കാത്തു നിൽക്കുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് അദ്ദേഹത്തിന്റെ കാലാവധി 2020 വരെ നീട്ടിയിരിക്കുന്നത്. റഷ്യൻ ലോകകപ്പിനു മുന്നോടിയായാണ് ലോപെടഹിയെ കോച്ചായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ നിയമിച്ചത്.