ബ്രസൽസ്: റഷ്യൻ ലോകകപ്പിനുള്ള 28 അംഗ ബെൽജിയം സംഘത്തിൽനിന്ന് പരിശീലകൻ റോബർട്ടോ മാർട്ടിനസ് എഎസ് റോമയുടെ മധ്യനിരത്താരം റാഡ്ജ നൈൻഗോളാനെ ഒഴിവാക്കി. റോമയെ ചാന്പ്യൻസ് ലീഗ് സെമിയിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമായിരുന്നു റാഡ്ജ. ഒഴിവാക്കപ്പെട്ടതിൽ മനംനൊന്ത മുപ്പതുകാരനായ താരം രാജ്യാന്തര മത്സരങ്ങളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 15 പ്രീമിയൽ ലീഗ് താരങ്ങൾ ഉൾപ്പെട്ടതാണ് ബെൽജിയത്തിന്റെ 28 അംഗ പ്രാഥമിക സംഘം. ഇഡൻ ഹസാഡാണ് നായകൻ. റാഡ്ജ മികച്ച താരമാണെന്നും എന്നാൽ ടാക്റ്റിക്കൽ കാരണത്താലാണ് അദ്ദേഹത്തെ ഉൾപ്പെടുത്താത്തതെന്നും റോബർട്ടോ മാർട്ടിനസ് പറഞ്ഞു.
ഗോളിമാരുടെ സംഘത്തിൽ വൂൾഫ്സ്ബർഗിന്റെ കിയോൻ കാസ്റ്റീൽസ്, ചെൽസിയുടെ ട്രിബൗട്ട് ക്രൂട്ടോയിസ്, ലിവർപൂളിന്റെ സിമണ്‍ മിഗ്നോൾട്ട്, ന്യൂകാസിലിന്റെ മാറ്റ്സ് സെൽസ് എന്നിവരാണുള്ളത്.
ക്രിസ്റ്റൽ പാലസിന്റെ സ്ട്രൈക്കറായ ക്രിസ്റ്റ്യൻ ബെൻടെക് ടീമിൽ ഉൾപ്പെട്ടതാണ് ശ്രദ്ധേയം. ചെൽസിയിൽനിന്ന് ബൊറൂസിയയിലേക്ക് ലോണ്‍ വ്യവസ്ഥയിൽപോയ മുന്നേറ്റനിരത്താരം മിക്കി ബാറ്റ്ശ്വായും സംഘത്തിലുണ്ട്. ഏപ്രിലിൽ മിക്കിക്ക് പരിക്കേറ്റിരുന്നു. ജൂണ്‍ നാലിനാണ് അന്തിമ 23 അംഗ സംഘത്തെ പ്രഖ്യാപിക്കുക. റൊമേലു ലുക്കാക്കുവാണ് സ്ട്രൈക്കർമാരുടെ സംഘത്തിന്റെ പ്രധാനി.
ഗോളിമാരുടെ സംഘത്തിൽ വൂൾഫ്സ്ബർഗിന്റെ കിയോൻ കാസ്റ്റീൽസ്, ചെൽസിയുടെ ട്രിബൗട്ട് ക്രൂട്ടോയിസ്, ലിവർപൂളിന്റെ സിമണ്‍ മിഗ്നോൾട്ട്, ന്യൂകാസിലിന്റെ മാറ്റ്സ് സെൽസ് എന്നിവരാണുള്ളത്.
ക്രിസ്റ്റൽ പാലസിന്റെ സ്ട്രൈക്കറായ ക്രിസ്റ്റ്യൻ ബെൻടെക് ടീമിൽ ഉൾപ്പെട്ടതാണ് ശ്രദ്ധേയം. ചെൽസിയിൽനിന്ന് ബൊറൂസിയയിലേക്ക് ലോണ്‍ വ്യവസ്ഥയിൽപോയ മുന്നേറ്റനിരത്താരം മിക്കി ബാറ്റ്ശ്വായും സംഘത്തിലുണ്ട്. ഏപ്രിലിൽ മിക്കിക്ക് പരിക്കേറ്റിരുന്നു. ജൂണ്‍ നാലിനാണ് അന്തിമ 23 അംഗ സംഘത്തെ പ്രഖ്യാപിക്കുക. റൊമേലു ലുക്കാക്കുവാണ് സ്ട്രൈക്കർമാരുടെ സംഘത്തിന്റെ പ്രധാനി.