ബർലിൻ: ഐൻട്രാഹ്റ്റ് അല്ലെങ്കിൽ യൂണിറ്റി എന്ന പേരുകൊണ്ട് അവർ ഒന്നിച്ചിരുന്നു. അതും ജർമൻ കപ്പുയർത്താൻ വേണ്ടി, അതവർ സാധിക്കുകയും ചെയ്തു. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ഐൻട്രാഹ്റ്റിന്റെ ചുണക്കുട്ടികൾ ജർമനിയിലെ ഏറ്റവും വന്പൻ ടീമായ ബയേണ്‍ മ്യൂണിക്കിനെ ജർമൻ കപ്പ് ഫൈനലിൽ കശക്കിയെറിഞ്ഞത്.
ബർലിൻ ഒളിന്പിക് സ്റ്റേഡിയത്തിൽ നടന്ന ജർമൻ ഫുട്ബോൾ ഫെഡഷേൻ (ഡിഎഫ്ബി) കപ്പിന്റെ ഫൈനലിൽ (പൊക്കാൽ) ഐൻട്രാഹ്റ്റ് ഫ്രാങ്ക്ഫർട്ടിനോട് പരാജയപ്പെട്ടത് ബയേണിനേറ്റ ഏറ്റവും വലിയ നാണക്കേടായി. പതിനെട്ടുതവണ കപ്പ് നേടിയിട്ടുള്ള ബയേണിന് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും കാലിടറി.
നിലവിലെ ചാന്പ്യന്മാരായ ഡിവിബി ഡോർട്ട്മുണ്ട് നേരത്തെതന്നെ പുറത്തു പോയിരുന്നു. ഐൻട്രാഹ്റ്റ് ഇത് അഞ്ചാംതവണയാണ് ഡിഎഫ്ബി കപ്പ് കരസ്ഥമാക്കുന്നത്. മുപ്പതു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐൻട്രാഹ്റ്റ് വീണ്ടും കപ്പിൽ മുത്തമിടുന്നത്.
കളി തുടങ്ങി പതിനൊന്നാം മിനിറ്റിൽത്തന്നെ ക്രൊയേഷ്യൻ താരമായ അന്റെ റീബിച്ചിലൂടെ ഐൻട്രാഹ്റ്റ് മേൽക്കൈ നേടിയിരുന്നു. ഗോളടി യന്ത്രമായ ലെവൻഡോസ്കിയിലൂടെ ബയേണ്‍ പലതവണ ഗോൾ നേടുമെന്നു പ്രതീക്ഷിച്ചതൊക്കെയും പാഴായി.
രണ്ടാം പകുതിയിൽ 52-ാം മിനിറ്റിൽ ലെവൻഡോസ്കിയിലൂടെ സമനില നേടിയത് ബയേണിനെ തെല്ലൊരാത്മവിശ്വാസത്തിൽ എത്തിച്ചു. പിന്നീട് അങ്ങോട്ട് കട്ടയ്ക്കു കട്ടയായി മൽസരം കൊഴുത്തുവെങ്കിലും ബയേണിന്റെ ഹൃദയംപിളർന്ന ഗോൾ 82-ാം മിനിറ്റിൽ പിറന്നു. അന്റെ റീബിച്ചിലൂടെ രണ്ടാം ഗോളും നേടി ഐൻട്രാഹ്റ്റ് ഏതാണ്ട് വിജയം ഉറപ്പിച്ചു.
ഇൻജുറി ടൈമിൽ കെവിൻ പ്രിൻസ് ബോട്ടിംഗിന്റെ ഫൗൾ റഫറി ഫെലിക്സ് സ്വായർ വീഡിയോ റീപ്ലേയിലൂടെ പരിശോധിച്ച് പെനാൽറ്റിക്കു പകരം കോർണർ വിധിച്ചതും ബയേണിനു തിരിച്ചടിയായി. ബയേണ്‍ എടുത്ത കോർണറാവട്ടെ ലക്ഷ്യം കാണാതെ പോയി. കളി തീരുന്നതിനു തൊട്ടുമുന്‍പ് ഐൻട്രാഹ്റ്റിന്റെ ചുണക്കുട്ടൻ മിയാറ്റ് സാച്ചിനോവിച്ച് മൂന്നാമത്തെ ഗോളും നേടി.
ബയേണ്‍ കോച്ച് യുപ് ഹെയ്ങ്കിസിന്റെ അവസാന മൽസരം കൂടിയായ ഫൈനൽ, ബയേണിന്റെ തോൽവിയിൽ കലാശിച്ചത് വിടപറയൽ വേദനയായി. ബയേണിന്റെ കോച്ചായി കോവാച്ച് അടുത്തയാഴ്ച ചുമതലയേൽക്കും.
ബർലിൻ ഒളിന്പിക് സ്റ്റേഡിയത്തിൽ നടന്ന ജർമൻ ഫുട്ബോൾ ഫെഡഷേൻ (ഡിഎഫ്ബി) കപ്പിന്റെ ഫൈനലിൽ (പൊക്കാൽ) ഐൻട്രാഹ്റ്റ് ഫ്രാങ്ക്ഫർട്ടിനോട് പരാജയപ്പെട്ടത് ബയേണിനേറ്റ ഏറ്റവും വലിയ നാണക്കേടായി. പതിനെട്ടുതവണ കപ്പ് നേടിയിട്ടുള്ള ബയേണിന് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും കാലിടറി.
നിലവിലെ ചാന്പ്യന്മാരായ ഡിവിബി ഡോർട്ട്മുണ്ട് നേരത്തെതന്നെ പുറത്തു പോയിരുന്നു. ഐൻട്രാഹ്റ്റ് ഇത് അഞ്ചാംതവണയാണ് ഡിഎഫ്ബി കപ്പ് കരസ്ഥമാക്കുന്നത്. മുപ്പതു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐൻട്രാഹ്റ്റ് വീണ്ടും കപ്പിൽ മുത്തമിടുന്നത്.
കളി തുടങ്ങി പതിനൊന്നാം മിനിറ്റിൽത്തന്നെ ക്രൊയേഷ്യൻ താരമായ അന്റെ റീബിച്ചിലൂടെ ഐൻട്രാഹ്റ്റ് മേൽക്കൈ നേടിയിരുന്നു. ഗോളടി യന്ത്രമായ ലെവൻഡോസ്കിയിലൂടെ ബയേണ്‍ പലതവണ ഗോൾ നേടുമെന്നു പ്രതീക്ഷിച്ചതൊക്കെയും പാഴായി.
രണ്ടാം പകുതിയിൽ 52-ാം മിനിറ്റിൽ ലെവൻഡോസ്കിയിലൂടെ സമനില നേടിയത് ബയേണിനെ തെല്ലൊരാത്മവിശ്വാസത്തിൽ എത്തിച്ചു. പിന്നീട് അങ്ങോട്ട് കട്ടയ്ക്കു കട്ടയായി മൽസരം കൊഴുത്തുവെങ്കിലും ബയേണിന്റെ ഹൃദയംപിളർന്ന ഗോൾ 82-ാം മിനിറ്റിൽ പിറന്നു. അന്റെ റീബിച്ചിലൂടെ രണ്ടാം ഗോളും നേടി ഐൻട്രാഹ്റ്റ് ഏതാണ്ട് വിജയം ഉറപ്പിച്ചു.
ഇൻജുറി ടൈമിൽ കെവിൻ പ്രിൻസ് ബോട്ടിംഗിന്റെ ഫൗൾ റഫറി ഫെലിക്സ് സ്വായർ വീഡിയോ റീപ്ലേയിലൂടെ പരിശോധിച്ച് പെനാൽറ്റിക്കു പകരം കോർണർ വിധിച്ചതും ബയേണിനു തിരിച്ചടിയായി. ബയേണ്‍ എടുത്ത കോർണറാവട്ടെ ലക്ഷ്യം കാണാതെ പോയി. കളി തീരുന്നതിനു തൊട്ടുമുന്‍പ് ഐൻട്രാഹ്റ്റിന്റെ ചുണക്കുട്ടൻ മിയാറ്റ് സാച്ചിനോവിച്ച് മൂന്നാമത്തെ ഗോളും നേടി.
ബയേണ്‍ കോച്ച് യുപ് ഹെയ്ങ്കിസിന്റെ അവസാന മൽസരം കൂടിയായ ഫൈനൽ, ബയേണിന്റെ തോൽവിയിൽ കലാശിച്ചത് വിടപറയൽ വേദനയായി. ബയേണിന്റെ കോച്ചായി കോവാച്ച് അടുത്തയാഴ്ച ചുമതലയേൽക്കും.