ന്യൂഡൽഹി: ഐപിഎൽ ലീഗ് റൗണ്ട് സമാപിച്ചപ്പോൾ റണ്‍വേട്ടയിൽ ഒന്നാമത് എത്തിയത് ഡൽഹി ഡെയർ ഡെവിൾസിന്റെ ഋഷഭ് പന്ത്. 14 ഇന്നിംഗ്സിൽനിന്ന് 684 റണ്‍സ് ആണ് പന്ത് അടിച്ചെടുത്തത്. ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും ഇതിൽ ഉൾപ്പെടും. 128 നോട്ടൗട്ടാണ് ഉയർന്ന സ്കോർ. ശരാശരി 52.61ഉം സ്ട്രൈക്ക് റേറ്റ് 173.60ഉം.
ഏറ്റവും അധികം സിക്സർ പറത്തിയതിലും ഒന്നാമത് പന്ത്തന്നെ. 37 തവണയാണ് പന്തിന്റെ ബാറ്റിൽനിന്ന് പന്ത് നിലംതൊടാതെ ഗാലറിയിലെത്തിയത്. 68 ഫോറുകളും ഈ യുവതാരത്തിന്റെ ബാറ്റിൽനിന്ന് പിറന്നു. പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ സണ്‍റൈസേഴ്സിന്റെ കെയ്ൻ വില്യംസണ്, ചെന്നൈ സൂപ്പർ കിംഗ്സിന്റെ അന്പാട്ടി റായുഡു തുടങ്ങിയവർക്കെല്ലാം പന്തിനെ മറികടന്ന് ഓറഞ്ച് ക്യാപ് നേടാനുള്ള അവസരമുണ്ട്. എന്നാൽ, ലീഗ് റൗണ്ടിൽ പന്തിനെ വെല്ലാൻ ആർക്കും സാധിച്ചില്ല.
ഏറ്റവും അധികം സിക്സർ പറത്തിയതിലും ഒന്നാമത് പന്ത്തന്നെ. 37 തവണയാണ് പന്തിന്റെ ബാറ്റിൽനിന്ന് പന്ത് നിലംതൊടാതെ ഗാലറിയിലെത്തിയത്. 68 ഫോറുകളും ഈ യുവതാരത്തിന്റെ ബാറ്റിൽനിന്ന് പിറന്നു. പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ സണ്‍റൈസേഴ്സിന്റെ കെയ്ൻ വില്യംസണ്, ചെന്നൈ സൂപ്പർ കിംഗ്സിന്റെ അന്പാട്ടി റായുഡു തുടങ്ങിയവർക്കെല്ലാം പന്തിനെ മറികടന്ന് ഓറഞ്ച് ക്യാപ് നേടാനുള്ള അവസരമുണ്ട്. എന്നാൽ, ലീഗ് റൗണ്ടിൽ പന്തിനെ വെല്ലാൻ ആർക്കും സാധിച്ചില്ല.