കൊച്ചി: ഫുട്ബോളിന്റെ രസകരമായ രൂപമായ ബബ്ൾ സോക്കർ കൊച്ചിയിലും. വലിപ്പമുള്ള സുതാര്യബലൂണുകൾ ധരിച്ച കളിക്കാർ പരസ്പരം കൂട്ടിമുട്ടി തട്ടി വീഴ്ത്താനും ഗോളടിക്കാനും ശ്രമിക്കുന്ന കളിയാണിത്. നാലുപേർ വീതം അടങ്ങുന്ന ടീമുകൾ തമ്മിലാണ് മത്സരം. പത്തുമിനിറ്റ് ദൈർഘ്യമുള്ള കളിക്കിടെ അഞ്ചുമിനിറ്റിൽ ഹാഫ്-ടൈം ഉണ്ടാകും.
കടവന്ത്ര സെസ്റ്റോ ഫുട്ബോൾ ടർഫിലും ചിറ്റൂർ റോഡിലെ സിന്തറ്റിക് ടർഫിലുമായി കഴിഞ്ഞ രണ്ടു ശനിയാഴ്ചകളായി നടന്ന ബബ്ൾ സോക്കർ ലീഗ് കേരള പതിപ്പിന്റെ പ്രിലിമിനറി മത്സരങ്ങളിൽ മുപ്പതിലേറെ ടീമുകൾ പങ്കെടുത്തു. ഇന്ത്യയിൽതന്നെ ആദ്യമായാണ് ബബ്ൾ സോക്കർ നടക്കുന്നത്. ഫൈനൽ മത്സരങ്ങൾ മഹാരാജാസ് സ്റ്റേഡിയത്തിൽ 26നു നടക്കും. പ്ലിംഗ് ഫുഡ്സ് ആൻഡ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡും കിച്ചൻ കമ്യൂണിറ്റി ഇവന്റ്സും സംയുക്തമായാണ് ലീഗ് സംഘടിപ്പിച്ചത്.
കടവന്ത്ര സെസ്റ്റോ ഫുട്ബോൾ ടർഫിലും ചിറ്റൂർ റോഡിലെ സിന്തറ്റിക് ടർഫിലുമായി കഴിഞ്ഞ രണ്ടു ശനിയാഴ്ചകളായി നടന്ന ബബ്ൾ സോക്കർ ലീഗ് കേരള പതിപ്പിന്റെ പ്രിലിമിനറി മത്സരങ്ങളിൽ മുപ്പതിലേറെ ടീമുകൾ പങ്കെടുത്തു. ഇന്ത്യയിൽതന്നെ ആദ്യമായാണ് ബബ്ൾ സോക്കർ നടക്കുന്നത്. ഫൈനൽ മത്സരങ്ങൾ മഹാരാജാസ് സ്റ്റേഡിയത്തിൽ 26നു നടക്കും. പ്ലിംഗ് ഫുഡ്സ് ആൻഡ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡും കിച്ചൻ കമ്യൂണിറ്റി ഇവന്റ്സും സംയുക്തമായാണ് ലീഗ് സംഘടിപ്പിച്ചത്.