ബർലിൻ: ലോകകപ്പ് ഫുട്ബോൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് ജർമൻ മാധ്യമ പ്രവർത്തകർക്ക് റഷ്യ വിലക്കേർപ്പെടുത്തി. ജർമനിയിലെ മുഖ്യ ചാനലായ എആർഡിയുടെ മാധ്യമ പ്രവർത്തകൻ ഹാജോ സെപ്പെൽറ്റ് (55) അടക്കമുള്ളവർക്കാണ് റഷ്യ പ്രവേശനം നിഷേധിച്ചിരിക്കുന്നത്.
എആർഡിയുടെ പ്രമുഖ സ്പോർട്സ് ജേണലിസ്റ്റായ സെപ്പൽറ്റിന് റഷ്യൻ വീസായും അക്രഡിറ്റേഷൻ കാർഡും പാസും നിഷേധിച്ചു. റഷ്യയിൽ അധികൃതരുടെ സഹായത്തോടെ വ്യാപകമായി ഉത്തേജക മരുന്നു ഉപയോഗം നടന്നതായി വെളിപ്പെടുത്തിയത് സെപ്പെൽറ്റ് ആയിരുന്നു. അതിന്റെ പ്രതികാര നടപടിയെന്നോണമാണ് വിലക്ക്.
ഇതിനെതിരേ എആർഡി ചാനൽ മേധാവി ഫിഫയെ സമീപിച്ചിട്ടുണ്ട്. ജർമൻ വിദേശകാര്യമന്ത്രി ഹൈക്കോ മാസ് ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് പ്രതികരിക്കണമെന്നും റഷ്യൻ വിദേശകാര്യമന്താലയവുമായി ബന്ധപ്പെടണമെന്നും ജർമൻ ഭരണാ, പ്രതിപക്ഷ കക്ഷികൾ ഒന്നടക്കം ആവശ്യപ്പെട്ടു. ജർമൻ ഫുട്ബോൾ ഫെഡറേഷനും ഇതിനെതിരേ ശക്തമായി രംഗത്തു വന്നിട്ടുണ്ട്.
ജോസ് കുന്പിളുവേലിൽ
എആർഡിയുടെ പ്രമുഖ സ്പോർട്സ് ജേണലിസ്റ്റായ സെപ്പൽറ്റിന് റഷ്യൻ വീസായും അക്രഡിറ്റേഷൻ കാർഡും പാസും നിഷേധിച്ചു. റഷ്യയിൽ അധികൃതരുടെ സഹായത്തോടെ വ്യാപകമായി ഉത്തേജക മരുന്നു ഉപയോഗം നടന്നതായി വെളിപ്പെടുത്തിയത് സെപ്പെൽറ്റ് ആയിരുന്നു. അതിന്റെ പ്രതികാര നടപടിയെന്നോണമാണ് വിലക്ക്.
ഇതിനെതിരേ എആർഡി ചാനൽ മേധാവി ഫിഫയെ സമീപിച്ചിട്ടുണ്ട്. ജർമൻ വിദേശകാര്യമന്ത്രി ഹൈക്കോ മാസ് ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് പ്രതികരിക്കണമെന്നും റഷ്യൻ വിദേശകാര്യമന്താലയവുമായി ബന്ധപ്പെടണമെന്നും ജർമൻ ഭരണാ, പ്രതിപക്ഷ കക്ഷികൾ ഒന്നടക്കം ആവശ്യപ്പെട്ടു. ജർമൻ ഫുട്ബോൾ ഫെഡറേഷനും ഇതിനെതിരേ ശക്തമായി രംഗത്തു വന്നിട്ടുണ്ട്.
ജോസ് കുന്പിളുവേലിൽ