പുൽമൈതാനങ്ങളിൽ പ്രിയതാരങ്ങളുടെ ആവേശം ചാലിച്ചിറങ്ങുന്പോൾ ലോകകപ്പ് ഫുട്ബോളിൽ എക്കാലത്തും ഉയർന്നുവരുന്ന ചോദ്യമാണ് ഇക്കുറി കപ്പ് ആരു നേടുമെന്നത്. ഗ്രൂപ്പുകൾ വിലയിരുത്തി സാധ്യതകൾ പരിശോധിച്ച് ആരാധകർ ചാന്പ്യന്മാരെ കണ്ടെത്താറുണ്ട്. എന്നാൽ പ്രവചനങ്ങൾക്കു വഴങ്ങാത്ത മത്സരമായി പലപ്പോഴും അതു മാറുന്നു.
ഇരുപത്തിയൊന്നാമത് ലോകകപ്പ് റഷ്യയിൽ ആരംഭിക്കാനിരിക്കേ ആ ചോദ്യം വീണ്ടുമുയരുകയാണ്. ഫുട്ബോളിൽ വൻശക്തികളായവരുടെ നഗരത്തിൽവച്ചോ അല്ലെങ്കിൽ പിന്നോക്കസ്ഥാനം വഹിക്കുന്നവരുടെ രാജ്യങ്ങളിൽവച്ചോ ലോകകപ്പ് നടന്നിട്ടുണ്ട്. എന്നാൽ, സ്വന്തം ജനതയ്ക്കു മുന്നിൽ കീഴടങ്ങാനായിരുന്നു പലപ്പോഴും അവരുടെ വിധി. ഇതുവരെ ലോകകപ്പിന് ആതിഥേയത്വം വഹിച്ച രാജ്യങ്ങൾ കപ്പുയർത്തിയതു ആറുവട്ടം മാത്രം.
ആദ്യ രണ്ടു തവണയും ആതിഥേയർ...
1930-ൽ ഉറുഗ്വെയിലാണ് പ്രഥമ ലോകകപ്പ് അരങ്ങേറിയത്. ഫിഫ അധ്യക്ഷൻ യൂൾ റിമെ മുൻകൈയെടുത്താണ് ചാന്പ്യൻഷിപ്പിനു തുടക്കം. ഉറുഗ്വെയിലെ മോണ്ടവീഡിയോയിൽ മൂന്നു കളിക്കളത്തിലായിരുന്നു മത്സരം നടത്തിയത്. യോഗ്യതാ റൗണ്ടുകളില്ലാതെ നടന്ന മത്സരത്തിൽ ക്ഷണിക്കപ്പെട്ട കുറച്ചു ടീമുകൾക്കു മാത്രമായിരുന്നു പ്രവേശനം. ഉറുഗ്വെയിലേക്കുള്ള നീണ്ട യാത്ര കാരണം പല യൂറോപ്യൻ രാജ്യങ്ങളും വിട്ടുനിന്നു. യൂറോപ്പിൽനിന്നു ഫ്രാൻസ്, ബെൽജിയം, റുമേനിയ, യുഗോസ്ലാവിയ ടീമുകളാണു പങ്കെടുത്തത്.
തെക്കേ അമേരിക്കയിൽനിന്ന് ഏഴു ടീമും വടക്കേ അമേരിക്കയിൽനിന്നു രണ്ടു ടീമും പങ്കാളികളായി. ഫൈനലിൽ അർജന്റീനയെ രണ്ടിനെതിരേ നാലു ഗോളുകൾക്കു കീഴടക്കി ഉറുഗ്വെ ആദ്യ ലോകകപ്പ് ജേതാക്കളുമായി.
1934-ൽ ഇറ്റലിയിലായിരുന്നു അടുത്ത ലോകകപ്പ്. പതിനാറു ടീമുകളാണ് യോഗ്യത നേടി ഫൈനൽ റൗണ്ടിലെത്തിയത്. എന്നാൽ, അർജന്റീനയും ബ്രസീലും യോഗ്യതാറൗണ്ട് കളിക്കാതെയാണു പങ്കെടുത്തത്. തങ്ങളുടെ നാട്ടിൽ നടന്ന മത്സരത്തിൽ ചില യൂറോപ്യൻ ടീമുകൾ പങ്കെടുക്കാതിരുന്നതിൽ പ്രതിഷേധിച്ച് ഉറുഗ്വെ ഈ മത്സരം ബഹിഷ്കരിച്ചു. ആഫ്രിക്കയിൽനിന്ന് ആദ്യമായി ഈജിപത് കളിക്കാനെത്തിയത് ഈ ലോകകപ്പിലാണ്. ഫൈനലിൽ ഇറ്റലി ഒന്നിനെതിരേ രണ്ടു ഗോളിനു ചെക്കോസ്ലോവാക്യയെ തോൽപ്പിച്ചു ജേതാക്കളായി. രണ്ടു പ്രമുഖ ഗോൾകീപ്പർമാരുടെ മുഖാമുഖമായിരുന്നു ഈ മത്സരം. ഇറ്റലിക്കുവേണ്ടി ജിയാൻപീറോ കോംബിയും ചെക്കോസ്ലോവാക്യയുടെ ഫ്രാൻറിസെക് പ്ലാനിക്കുമായിരുന്നു ഗോൾവലയം കാത്തത്.
ഇറ്റലിക്ക് അനുകൂലമായി റഫറി നിലനിന്നുവെന്നു പരക്കെ ആക്ഷേപമുണ്ടായിരുന്നു.
1950ലെ മാറക്കാന ദുരന്തം
1938-ൽ ഫ്രാൻസ് വേദിയായ ലോകകപ്പ് ഫൈനലിൽ ഹംഗറിയെ വീഴ്ത്തി ഇറ്റലി വീണ്ടും ജേതാക്കളായി. ലോകകപ്പിൽ ഇതാദ്യമായി ആതിഥേയർക്കു കിരീടം നേടാനാൻ കഴിയാത്ത ലോകകപ്പായിരുന്നു ഇത്. രണ്ടിനെതിരേ നാലു ഗോളുകൾക്കായിരുന്നു ജയം.
നിലവിലെ ജേതാക്കൾക്കും ആതിഥേയർക്കും നേരിട്ടു പ്രവേശനം അനുവദിച്ച ആദ്യ ലോകകപ്പും ഇതായിരുന്നു. അതേസമയം, യൂറോപ്പിൽ വീണ്ടും മത്സരം അനുവദിച്ചതിൽ പ്രതിഷേധിച്ച് ഉറുഗ്വെയും അർജന്റീനയും പങ്കെടുത്തില്ല. തുടർന്നു രണ്ടാം ലോകമഹായുദ്ധം കാരണം 1942-ലും 1948-ലും നടക്കേണ്ടിയിരുന്ന ലോകകപ്പുകൾ മാറ്റിവച്ചു. പിന്നീട് 1950-ൽ ബ്രസീലിലാണ് മത്സരം പുനരാരംഭിച്ചത്. ഫൈനൽ മത്സരമില്ലാത്ത ചാന്പ്യൻഷിപ്പായിരുന്നു ഇത്. രണ്ടു ഗ്രൂപ്പുതലത്തിൽ നടന്ന മത്സരത്തിൽ കൂടുതൽ പോയിന്റുകൾ നേടുന്നവർ വിജയികളാകും. അവസാനമത്സരം കളിക്കുന്ന ടീമുകൾ ചാന്പ്യന്മാരാകുമെന്നാണ് നിശ്ചയിച്ചത്. ഒടുവിൽ മത്സരം ഫൈനൽ തന്നെയായി മാറി.
റിയോയിലെ മാറക്കാന സ്റ്റേഡിയത്തിൽ നടന്ന ബ്രസീൽ- ഉറുഗ്വെ ‘കലാശക്കളി’ കാണാൻ ഇരന്പിയെത്തിയത് 1,99,854 പേരായിരുന്നു. അറുപത്തിയെട്ടു കൊല്ലമായി അനക്കമില്ലാതെ നിൽക്കുകയാണ് ഈ കണക്ക്.
ഒാരോ ഗോൾവീതം നേടി മത്സരം നിർണായകഘട്ടത്തിലെത്തി നിൽക്കേ അവസാന നിമിഷം ഉറുഗ്വെ വിജയഗോൾ നേടി.
1998ൽ ഫ്രാൻസ്
1998-ൽ നടന്ന ലോകകപ്പിലാണ് ആതിഥേയർ അവസാനമായി ലോകകപ്പ് നേടുന്നത്. ഫൈനലിൽ ബ്രസീലിനെ (30) ഗോളുകൾക്കു തോൽപ്പിച്ചു സിനദിൻ സിദാനും സംഘവും കപ്പുയർത്തി. 2014-ൽ ബ്രസീൽ ലോകകപ്പിൽ ജർമനിയാണ് ജേതാക്കളായത്. എല്ലാംകൊണ്ടും അനുകൂലമായിരുന്നു ബ്രസീലിന്. ഒടുവിൽ സെമിയിൽ ജർമനിയോടു (7-1) തോൽവിയേറ്റുവാങ്ങി പുറത്താകാനായിരുന്നു മഞ്ഞക്കുപ്പായക്കാരുടെ വിധി. ഫൈനലിൽ അർജന്റീനയെ ഒരു ഗോളിനു തോൽപ്പിച്ചു ജർമനി ചാന്പ്യന്മാരാവുകയും ചെയ്തു. ഇനി റഷ്യയിലാണ് കളി. അവിടെ ആരാകും കപ്പുയർത്തുക? കാത്തിരിക്കാം...
ഇംഗ്ലണ്ടിന്റെ കന്നിക്കിരീടം
1966-ൽ ആതിഥേയരായ ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് നേടി. ഭാഗ്യചിഹ്നവും ലോഗോയും രംഗത്തെത്തിയത് ഇംഗ്ലണ്ട് ലോകകപ്പിലൂടെയാണ്. വർണവിവേചനത്തെത്തുടർന്നു ദക്ഷിണാഫ്രിക്കയെ ലോകകപ്പിൽനിന്നു വിലക്കിയിരുന്നു. വെംബ്ലിയിൽ നടന്ന ഫൈനലിൽ ജർമനിയെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കു കീഴടക്കി ഇംഗ്ലണ്ട് ചാന്പ്യൻപട്ടം സ്വന്തമാക്കി. ഒൻപതുഗോളുമായി പോർച്ചുഗലിന്റെ വിഖ്യാതതാരം യൂസേബിയോ ആയിരുന്നു ടോപ്സ്കോറർ. ഫുട്ബോളിലെ പ്രബല ശക്തികളായ ഇംഗ്ലണ്ടിനു പിന്നീടു ഇതുവരെ ലോകകപ്പുയർത്താനായിട്ടില്ല.
1970-ൽ മെക്സിക്കോയിൽ നടന്ന ടൂർണമെന്റിൽ ഇറ്റലിയെ ഒന്നിനെതിരേ നാലു ഗോളുകൾക്കു തോൽപ്പിച്ചു ബ്രസീൽ മൂന്നാംതവണയും കപ്പുയർത്തി. ലോകകപ്പ് സ്ഥാപകനായ യൂൾ റിമെയുടെ പേരിലുള്ള കപ്പ് മഞ്ഞക്കുപ്പായക്കാർ എന്നേക്കുമായി സ്വന്തമാക്കുകയായിരുന്നു. 1974-ൽ പശ്ചിമജർമനിയിലാണ് ലോകകപ്പ് നടന്നത്. ഫൈനലിൽ ടോട്ടൽ ഫുട്ബോളിന്റെ വക്താക്കളായ ഹോളണ്ടിനെ 2-1നു തോൽപ്പിച്ച് ആതിഥേയരായ ജർമനി കിരീടമണിഞ്ഞു. നായകൻ ഫ്രാൻസ് ബെക്കൻബോവറുടെ നേതൃത്വത്തിൽ ജർമനി തകർത്താടുകയായിരുന്നു. വീണ്ടും ആതിഥേയർ വിജയം കണ്ട മത്സരമായിരുന്നു 1978-ൽ അർജന്റീനയിൽ നടന്നത്. ഹോളണ്ടുമായുള്ള ഫൈനലിൽ അർജന്റീന 3-1നു ജയിച്ചു വിജയകിരീടം ചൂടി. ഹോളണ്ട് തുടർച്ചയായി രണ്ടാംലോകകപ്പിലും ഫൈനലിൽ തോറ്റു.
വി. മനോജ്
ഇരുപത്തിയൊന്നാമത് ലോകകപ്പ് റഷ്യയിൽ ആരംഭിക്കാനിരിക്കേ ആ ചോദ്യം വീണ്ടുമുയരുകയാണ്. ഫുട്ബോളിൽ വൻശക്തികളായവരുടെ നഗരത്തിൽവച്ചോ അല്ലെങ്കിൽ പിന്നോക്കസ്ഥാനം വഹിക്കുന്നവരുടെ രാജ്യങ്ങളിൽവച്ചോ ലോകകപ്പ് നടന്നിട്ടുണ്ട്. എന്നാൽ, സ്വന്തം ജനതയ്ക്കു മുന്നിൽ കീഴടങ്ങാനായിരുന്നു പലപ്പോഴും അവരുടെ വിധി. ഇതുവരെ ലോകകപ്പിന് ആതിഥേയത്വം വഹിച്ച രാജ്യങ്ങൾ കപ്പുയർത്തിയതു ആറുവട്ടം മാത്രം.
ആദ്യ രണ്ടു തവണയും ആതിഥേയർ...
1930-ൽ ഉറുഗ്വെയിലാണ് പ്രഥമ ലോകകപ്പ് അരങ്ങേറിയത്. ഫിഫ അധ്യക്ഷൻ യൂൾ റിമെ മുൻകൈയെടുത്താണ് ചാന്പ്യൻഷിപ്പിനു തുടക്കം. ഉറുഗ്വെയിലെ മോണ്ടവീഡിയോയിൽ മൂന്നു കളിക്കളത്തിലായിരുന്നു മത്സരം നടത്തിയത്. യോഗ്യതാ റൗണ്ടുകളില്ലാതെ നടന്ന മത്സരത്തിൽ ക്ഷണിക്കപ്പെട്ട കുറച്ചു ടീമുകൾക്കു മാത്രമായിരുന്നു പ്രവേശനം. ഉറുഗ്വെയിലേക്കുള്ള നീണ്ട യാത്ര കാരണം പല യൂറോപ്യൻ രാജ്യങ്ങളും വിട്ടുനിന്നു. യൂറോപ്പിൽനിന്നു ഫ്രാൻസ്, ബെൽജിയം, റുമേനിയ, യുഗോസ്ലാവിയ ടീമുകളാണു പങ്കെടുത്തത്.
തെക്കേ അമേരിക്കയിൽനിന്ന് ഏഴു ടീമും വടക്കേ അമേരിക്കയിൽനിന്നു രണ്ടു ടീമും പങ്കാളികളായി. ഫൈനലിൽ അർജന്റീനയെ രണ്ടിനെതിരേ നാലു ഗോളുകൾക്കു കീഴടക്കി ഉറുഗ്വെ ആദ്യ ലോകകപ്പ് ജേതാക്കളുമായി.
1934-ൽ ഇറ്റലിയിലായിരുന്നു അടുത്ത ലോകകപ്പ്. പതിനാറു ടീമുകളാണ് യോഗ്യത നേടി ഫൈനൽ റൗണ്ടിലെത്തിയത്. എന്നാൽ, അർജന്റീനയും ബ്രസീലും യോഗ്യതാറൗണ്ട് കളിക്കാതെയാണു പങ്കെടുത്തത്. തങ്ങളുടെ നാട്ടിൽ നടന്ന മത്സരത്തിൽ ചില യൂറോപ്യൻ ടീമുകൾ പങ്കെടുക്കാതിരുന്നതിൽ പ്രതിഷേധിച്ച് ഉറുഗ്വെ ഈ മത്സരം ബഹിഷ്കരിച്ചു. ആഫ്രിക്കയിൽനിന്ന് ആദ്യമായി ഈജിപത് കളിക്കാനെത്തിയത് ഈ ലോകകപ്പിലാണ്. ഫൈനലിൽ ഇറ്റലി ഒന്നിനെതിരേ രണ്ടു ഗോളിനു ചെക്കോസ്ലോവാക്യയെ തോൽപ്പിച്ചു ജേതാക്കളായി. രണ്ടു പ്രമുഖ ഗോൾകീപ്പർമാരുടെ മുഖാമുഖമായിരുന്നു ഈ മത്സരം. ഇറ്റലിക്കുവേണ്ടി ജിയാൻപീറോ കോംബിയും ചെക്കോസ്ലോവാക്യയുടെ ഫ്രാൻറിസെക് പ്ലാനിക്കുമായിരുന്നു ഗോൾവലയം കാത്തത്.
ഇറ്റലിക്ക് അനുകൂലമായി റഫറി നിലനിന്നുവെന്നു പരക്കെ ആക്ഷേപമുണ്ടായിരുന്നു.
1950ലെ മാറക്കാന ദുരന്തം
1938-ൽ ഫ്രാൻസ് വേദിയായ ലോകകപ്പ് ഫൈനലിൽ ഹംഗറിയെ വീഴ്ത്തി ഇറ്റലി വീണ്ടും ജേതാക്കളായി. ലോകകപ്പിൽ ഇതാദ്യമായി ആതിഥേയർക്കു കിരീടം നേടാനാൻ കഴിയാത്ത ലോകകപ്പായിരുന്നു ഇത്. രണ്ടിനെതിരേ നാലു ഗോളുകൾക്കായിരുന്നു ജയം.
നിലവിലെ ജേതാക്കൾക്കും ആതിഥേയർക്കും നേരിട്ടു പ്രവേശനം അനുവദിച്ച ആദ്യ ലോകകപ്പും ഇതായിരുന്നു. അതേസമയം, യൂറോപ്പിൽ വീണ്ടും മത്സരം അനുവദിച്ചതിൽ പ്രതിഷേധിച്ച് ഉറുഗ്വെയും അർജന്റീനയും പങ്കെടുത്തില്ല. തുടർന്നു രണ്ടാം ലോകമഹായുദ്ധം കാരണം 1942-ലും 1948-ലും നടക്കേണ്ടിയിരുന്ന ലോകകപ്പുകൾ മാറ്റിവച്ചു. പിന്നീട് 1950-ൽ ബ്രസീലിലാണ് മത്സരം പുനരാരംഭിച്ചത്. ഫൈനൽ മത്സരമില്ലാത്ത ചാന്പ്യൻഷിപ്പായിരുന്നു ഇത്. രണ്ടു ഗ്രൂപ്പുതലത്തിൽ നടന്ന മത്സരത്തിൽ കൂടുതൽ പോയിന്റുകൾ നേടുന്നവർ വിജയികളാകും. അവസാനമത്സരം കളിക്കുന്ന ടീമുകൾ ചാന്പ്യന്മാരാകുമെന്നാണ് നിശ്ചയിച്ചത്. ഒടുവിൽ മത്സരം ഫൈനൽ തന്നെയായി മാറി.
റിയോയിലെ മാറക്കാന സ്റ്റേഡിയത്തിൽ നടന്ന ബ്രസീൽ- ഉറുഗ്വെ ‘കലാശക്കളി’ കാണാൻ ഇരന്പിയെത്തിയത് 1,99,854 പേരായിരുന്നു. അറുപത്തിയെട്ടു കൊല്ലമായി അനക്കമില്ലാതെ നിൽക്കുകയാണ് ഈ കണക്ക്.
ഒാരോ ഗോൾവീതം നേടി മത്സരം നിർണായകഘട്ടത്തിലെത്തി നിൽക്കേ അവസാന നിമിഷം ഉറുഗ്വെ വിജയഗോൾ നേടി.
1998ൽ ഫ്രാൻസ്
1998-ൽ നടന്ന ലോകകപ്പിലാണ് ആതിഥേയർ അവസാനമായി ലോകകപ്പ് നേടുന്നത്. ഫൈനലിൽ ബ്രസീലിനെ (30) ഗോളുകൾക്കു തോൽപ്പിച്ചു സിനദിൻ സിദാനും സംഘവും കപ്പുയർത്തി. 2014-ൽ ബ്രസീൽ ലോകകപ്പിൽ ജർമനിയാണ് ജേതാക്കളായത്. എല്ലാംകൊണ്ടും അനുകൂലമായിരുന്നു ബ്രസീലിന്. ഒടുവിൽ സെമിയിൽ ജർമനിയോടു (7-1) തോൽവിയേറ്റുവാങ്ങി പുറത്താകാനായിരുന്നു മഞ്ഞക്കുപ്പായക്കാരുടെ വിധി. ഫൈനലിൽ അർജന്റീനയെ ഒരു ഗോളിനു തോൽപ്പിച്ചു ജർമനി ചാന്പ്യന്മാരാവുകയും ചെയ്തു. ഇനി റഷ്യയിലാണ് കളി. അവിടെ ആരാകും കപ്പുയർത്തുക? കാത്തിരിക്കാം...
ഇംഗ്ലണ്ടിന്റെ കന്നിക്കിരീടം
1966-ൽ ആതിഥേയരായ ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് നേടി. ഭാഗ്യചിഹ്നവും ലോഗോയും രംഗത്തെത്തിയത് ഇംഗ്ലണ്ട് ലോകകപ്പിലൂടെയാണ്. വർണവിവേചനത്തെത്തുടർന്നു ദക്ഷിണാഫ്രിക്കയെ ലോകകപ്പിൽനിന്നു വിലക്കിയിരുന്നു. വെംബ്ലിയിൽ നടന്ന ഫൈനലിൽ ജർമനിയെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കു കീഴടക്കി ഇംഗ്ലണ്ട് ചാന്പ്യൻപട്ടം സ്വന്തമാക്കി. ഒൻപതുഗോളുമായി പോർച്ചുഗലിന്റെ വിഖ്യാതതാരം യൂസേബിയോ ആയിരുന്നു ടോപ്സ്കോറർ. ഫുട്ബോളിലെ പ്രബല ശക്തികളായ ഇംഗ്ലണ്ടിനു പിന്നീടു ഇതുവരെ ലോകകപ്പുയർത്താനായിട്ടില്ല.
1970-ൽ മെക്സിക്കോയിൽ നടന്ന ടൂർണമെന്റിൽ ഇറ്റലിയെ ഒന്നിനെതിരേ നാലു ഗോളുകൾക്കു തോൽപ്പിച്ചു ബ്രസീൽ മൂന്നാംതവണയും കപ്പുയർത്തി. ലോകകപ്പ് സ്ഥാപകനായ യൂൾ റിമെയുടെ പേരിലുള്ള കപ്പ് മഞ്ഞക്കുപ്പായക്കാർ എന്നേക്കുമായി സ്വന്തമാക്കുകയായിരുന്നു. 1974-ൽ പശ്ചിമജർമനിയിലാണ് ലോകകപ്പ് നടന്നത്. ഫൈനലിൽ ടോട്ടൽ ഫുട്ബോളിന്റെ വക്താക്കളായ ഹോളണ്ടിനെ 2-1നു തോൽപ്പിച്ച് ആതിഥേയരായ ജർമനി കിരീടമണിഞ്ഞു. നായകൻ ഫ്രാൻസ് ബെക്കൻബോവറുടെ നേതൃത്വത്തിൽ ജർമനി തകർത്താടുകയായിരുന്നു. വീണ്ടും ആതിഥേയർ വിജയം കണ്ട മത്സരമായിരുന്നു 1978-ൽ അർജന്റീനയിൽ നടന്നത്. ഹോളണ്ടുമായുള്ള ഫൈനലിൽ അർജന്റീന 3-1നു ജയിച്ചു വിജയകിരീടം ചൂടി. ഹോളണ്ട് തുടർച്ചയായി രണ്ടാംലോകകപ്പിലും ഫൈനലിൽ തോറ്റു.
വി. മനോജ്