കോൽക്കത്ത: ഐപിഎൽ ട്വന്റി-20യിൽ രാജസ്ഥാൻ റോയൽസിനെതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ റോയൽസിന്റെ ഇന്നിംഗ്സ് 19-ാം ഓവറിൽ 142 റണ്‍സിന് അവസാനിക്കുകയായിരുന്നു. 39 റണ്‍സ് നേടിയ ജോസ് ബട്ട്ലർ ആണ് സന്ദർശകരുടെ ഇന്നിംഗ്സിലെ ടോപ് സ്കോറർ. കോൽക്കത്ത 18 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ജയം നേടി. കോൽക്കത്തയ്ക്കായി ദിനേശ് കാർത്തിക് (31 നോട്ടൗട്ട്), ആന്ദ്രേ റസൽ (20 നോട്ടൗട്ട്) എന്നിവർ പുറത്താകാതെനിന്നു.
തുടർച്ചയായ അഞ്ച് അർധസെഞ്ചുറികളിലൂടെ രാജസ്ഥാനെ ഇതുവരെ തോളിലേറ്റിയ ബട്ട്ലർക്ക് ഇന്നലെ 39 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 22 പന്തിൽനിന്ന് രണ്ട് സിക്സും അഞ്ച് ഫോറും അടക്കമായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ ഇന്നിംഗ്സ്. ഓപ്പണിംഗ് വിക്കറ്റിൽ രാഹുൽ ത്രിപാഠിയും (15 പന്തിൽ 27 റണ്‍സ്) ബട്ട്ലറും നല്കിയ മികച്ച തുടക്കം മുതലാക്കാൻ റോയൽസിനു സാധിച്ചില്ല. ഇരുവരും 4.5 ഓവറിൽ 63 റണ്‍സ് ആദ്യ വിക്കറ്റിൽ കണ്ടെത്തി. തുടർന്ന് അജിങ്ക്യ രഹാനെ (11 റണ്‍സ്), സഞ്ജു വി. സാംസണ് (12 റണ്‍സ്), ബെൻ സ്റ്റോക്സ് (11 റണ്‍സ്), സ്റ്റൂവർട്ട് ബിന്നി (ഒരു റണ്‍) എന്നിവർ വന്നതുംപോയതും വേഗത്തിൽ.
വാലറ്റത്ത് ഉനദ്കട് 18 പന്തിൽ 26 റണ്‍സ് നേടിയതാണ് രാജസ്ഥാന്റെ ഇന്നിംഗ്സ് 142ൽ എത്തിക്കാൻ സഹായകമായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ കോൽക്കത്തയ്ക്കുവേണ്ടി ഓപ്പണർ സുനിർ നരെയ്ൻ ഏഴ് പന്തിൽ 21 റണ്‍സ് നേടി സ്ഫോടനാത്മക തുടക്കം നല്കി. റോബിൻ ഉത്തപ്പ (നാല് റണ്‍സ്), നിതീഷ് റാണ (21 റണ്‍സ്) എന്നിവർ വേഗത്തിൽ പുറത്തായി. എന്നാൽ, ക്രിസ് ലിനും (42 പന്തിൽ 45 റണ്‍സ്) ക്യാപ്റ്റൻ ദിനേശ് കാർത്തികും കോൽക്കത്തയെ മുന്നോട്ടു നയിച്ചു. 15 ഓവർ പൂർത്തിയായപ്പോൾ കോൽക്കത്ത മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 116ൽ എത്തി.
തുടർച്ചയായ അഞ്ച് അർധസെഞ്ചുറികളിലൂടെ രാജസ്ഥാനെ ഇതുവരെ തോളിലേറ്റിയ ബട്ട്ലർക്ക് ഇന്നലെ 39 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 22 പന്തിൽനിന്ന് രണ്ട് സിക്സും അഞ്ച് ഫോറും അടക്കമായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ ഇന്നിംഗ്സ്. ഓപ്പണിംഗ് വിക്കറ്റിൽ രാഹുൽ ത്രിപാഠിയും (15 പന്തിൽ 27 റണ്‍സ്) ബട്ട്ലറും നല്കിയ മികച്ച തുടക്കം മുതലാക്കാൻ റോയൽസിനു സാധിച്ചില്ല. ഇരുവരും 4.5 ഓവറിൽ 63 റണ്‍സ് ആദ്യ വിക്കറ്റിൽ കണ്ടെത്തി. തുടർന്ന് അജിങ്ക്യ രഹാനെ (11 റണ്‍സ്), സഞ്ജു വി. സാംസണ് (12 റണ്‍സ്), ബെൻ സ്റ്റോക്സ് (11 റണ്‍സ്), സ്റ്റൂവർട്ട് ബിന്നി (ഒരു റണ്‍) എന്നിവർ വന്നതുംപോയതും വേഗത്തിൽ.
വാലറ്റത്ത് ഉനദ്കട് 18 പന്തിൽ 26 റണ്‍സ് നേടിയതാണ് രാജസ്ഥാന്റെ ഇന്നിംഗ്സ് 142ൽ എത്തിക്കാൻ സഹായകമായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ കോൽക്കത്തയ്ക്കുവേണ്ടി ഓപ്പണർ സുനിർ നരെയ്ൻ ഏഴ് പന്തിൽ 21 റണ്‍സ് നേടി സ്ഫോടനാത്മക തുടക്കം നല്കി. റോബിൻ ഉത്തപ്പ (നാല് റണ്‍സ്), നിതീഷ് റാണ (21 റണ്‍സ്) എന്നിവർ വേഗത്തിൽ പുറത്തായി. എന്നാൽ, ക്രിസ് ലിനും (42 പന്തിൽ 45 റണ്‍സ്) ക്യാപ്റ്റൻ ദിനേശ് കാർത്തികും കോൽക്കത്തയെ മുന്നോട്ടു നയിച്ചു. 15 ഓവർ പൂർത്തിയായപ്പോൾ കോൽക്കത്ത മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 116ൽ എത്തി.