ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്ക് രാജ്യത്തെ പരമോന്നത കായികബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിനു ബിസിസിഐ ശിപാർശ ചെയ്തു. ഇന്ത്യ എയുടെയും അണ്ടർ 19 ടീമിന്റെയും പരിശീലകനായ രാഹുൽ ദ്രാവിഡിനെ ദ്രോണാചാര്യ അവാർഡിനും കായികമേഖലയിൽ നല്കിയ സംഭാവനകൾക്ക് സുനിൽ ഗാവസ്കർക്കു പരമോന്നത ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡായ ധ്യാൻചന്ദ് പുരസ്കാരത്തിനും ബിസിസിഐ ശിപാർശ ചെയ്തു. ദ്രാവിഡിന്റെ പരിശീലനത്തിനു കീഴിൽ അണ്ടർ 19 ടീം ന്യൂസിലൻഡിൽ നടന്ന ലോകകപ്പ് നേടിയിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ഓപ്പണർ ശിഖർ ധവാൻ, വനിതാ ടീം അംഗം സ്മൃതി മന്ദാന എന്നിവരെ സമീപകാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അർജുന അവാർഡിനു ബിസിസിഐ ശിപാർശ ചെയ്തു.
ഷൂട്ടിംഗ് താരം ഷഹ്സർ റിസവി, ശ്രേയസി സിംഗ്, പൂജാ ഘാത്കർ, അങ്കൂർ മിത്തൽ എന്നിവരെ അർജുന അവാർഡിനു നാഷണൽ റൈഫിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഎഐ) ശിപാർശ ചെയ്തു. ഭാരോദ്വഹനത്തിൽ സയ്ഖോം മിരാബായ് ചാനു, സൻജിത ചാനു , വെങ്കട് രാഹുൽ രഗാല എന്നിവരെ ഇന്ത്യൻ വെയ്റ്റ്ലിഫ്റ്റിംഗ് ഫെഡറേഷൻ അർജുന അവാർഡിനു നാമനിർദേശം നൽകി. വെയ്റ്റ്ലിഫ്റ്റിംഗ് ദേശീയ പരിശീലകൻ വിജയ് ശർമയ്ക്ക് ദ്രോണാചാര്യക്കും ശിപാർശ ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് ഓപ്പണർ ശിഖർ ധവാൻ, വനിതാ ടീം അംഗം സ്മൃതി മന്ദാന എന്നിവരെ സമീപകാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അർജുന അവാർഡിനു ബിസിസിഐ ശിപാർശ ചെയ്തു.
ഷൂട്ടിംഗ് താരം ഷഹ്സർ റിസവി, ശ്രേയസി സിംഗ്, പൂജാ ഘാത്കർ, അങ്കൂർ മിത്തൽ എന്നിവരെ അർജുന അവാർഡിനു നാഷണൽ റൈഫിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഎഐ) ശിപാർശ ചെയ്തു. ഭാരോദ്വഹനത്തിൽ സയ്ഖോം മിരാബായ് ചാനു, സൻജിത ചാനു , വെങ്കട് രാഹുൽ രഗാല എന്നിവരെ ഇന്ത്യൻ വെയ്റ്റ്ലിഫ്റ്റിംഗ് ഫെഡറേഷൻ അർജുന അവാർഡിനു നാമനിർദേശം നൽകി. വെയ്റ്റ്ലിഫ്റ്റിംഗ് ദേശീയ പരിശീലകൻ വിജയ് ശർമയ്ക്ക് ദ്രോണാചാര്യക്കും ശിപാർശ ചെയ്തിട്ടുണ്ട്.