വുഹാൻ: ബാഡ്മിന്റണ്‍ ഏഷ്യ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്വാൾ, പി.വി. സിന്ധു, പുരുഷ ലോക ഒന്നാം നന്പർ കിഡംബി ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ് എന്നിവർ ക്വാർട്ടർ ഫൈനലിൽ. സൈന ചൈനയുടെ ഗൗ ഫാങ്ജിയെ 21-18, 21-8ന് പരാജയപ്പെടുത്തി. ക്വാർട്ടറിൽ ഇന്ത്യൻ താരം കൊറിയയുടെ ലീ ജാംഗ് മിയെ നേരിടും. സിന്ധു, ചൈനയുടെ തന്നെ ചെൻ ഷിയോഷിനെ 21-12, 21-15ന് തോൽപ്പിച്ചു.
ശ്രീകാന്തിന് അധികം വിയർപ്പൊഴുക്കേണ്ടിവന്നില്ല. എതിരാളി, ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിൻസന്റ് 2-7ന് പിന്നിൽ നിൽക്കുന്പോൾ പിന്മാറി. ക്വാർട്ടറിൽ ശ്രീകാന്ത് മുൻ ലോക ഒന്നാം നന്പർ ലീ ചോംഗ് വീയെ നേരിടും. ആദ്യഗെയിം നഷ്ടപ്പെട്ടശേഷം ശക്തമായി തിരിച്ചുവന്ന പ്രണോയ് ചൈനീസ് തായ്പേയുടെ വാംഗ് ട്സു വീയെ 16-21, 21-14, 21-12ന് തകർത്തു. ക്വാർട്ടറിൽ പ്രണോയ് ദക്ഷിണകൊറിയയുടെ സണ്‍ വാൻ ഹോയെ നേരിടും. ബി. സായ് പ്രണീത് ചെൻ ലോംഗിനോടു തോറ്റ് ക്വാർട്ടർ കാണാതെ പുറത്തായി.
ശ്രീകാന്തിന് അധികം വിയർപ്പൊഴുക്കേണ്ടിവന്നില്ല. എതിരാളി, ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിൻസന്റ് 2-7ന് പിന്നിൽ നിൽക്കുന്പോൾ പിന്മാറി. ക്വാർട്ടറിൽ ശ്രീകാന്ത് മുൻ ലോക ഒന്നാം നന്പർ ലീ ചോംഗ് വീയെ നേരിടും. ആദ്യഗെയിം നഷ്ടപ്പെട്ടശേഷം ശക്തമായി തിരിച്ചുവന്ന പ്രണോയ് ചൈനീസ് തായ്പേയുടെ വാംഗ് ട്സു വീയെ 16-21, 21-14, 21-12ന് തകർത്തു. ക്വാർട്ടറിൽ പ്രണോയ് ദക്ഷിണകൊറിയയുടെ സണ്‍ വാൻ ഹോയെ നേരിടും. ബി. സായ് പ്രണീത് ചെൻ ലോംഗിനോടു തോറ്റ് ക്വാർട്ടർ കാണാതെ പുറത്തായി.