സൂറിച്ച്: 2026 ഫിഫ ലോകകപ്പിന് ടീമുകളുടെ എണ്ണം വർധിപ്പിക്കാനുള്ള സാധ്യതകൾ തെളിയുന്നു. ടീമുകളുടെ എണ്ണം ഉയർത്തുന്നത് സംബന്ധിച്ച വോട്ടിംഗ് ഈ ആഴ്ച നടക്കും. ലോക കപ്പിൽ ഇപ്പോഴുള്ള ടീം സംഖ്യ മുപ്പത്തിരണ്ടിൽനിന്ന് 48 ആയി ഉയർത്താനാണ് നീക്കം. നിലവിൽ ലോകകപ്പിൽ 64 മത്സരങ്ങളാണുള്ളത്.
48 ടീമുകളാകുന്പോൾ അത് 80 മത്സരമായി ഉയരും. 1930ൽ ആദ്യ ലോകകപ്പ് ഉറുഗ്വെയിൽ നടക്കുന്പോൾ 13 രാജ്യങ്ങളാണ് പങ്കെടുത്തത്. പിന്നീട് ഫുട്ബോൾ ലോകമെങ്ങും വളർന്നു. ഇപ്പോൾ ഫിഫയിൽ 211 രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. ടീമുകളുടെ എണ്ണം കൂടുന്നതോടെ ഏഷ്യൻ രാജ്യങ്ങളാകും അതിന്റെ ഗുണഫലം കൂടുതൽ അനുഭവിക്കുക. രാജ്യങ്ങൾ കൂടുന്നതോടെ ഫിഫയ്ക്ക് ടെലിവിഷൻ സംപ്രേക്ഷണാവകാശം, സ്പോണ്‍സർഷിപ്പ് എന്നിവയിലൂടെ വരുമാനം ഉയരും.
അംഗമായ 211 രാജ്യങ്ങൾക്കും ഫുട്ബോൾ വളർച്ചയ്ക്കായി ഓരോ വർഷവും 50 ലക്ഷം രൂപ നൽകുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു. പുതിയ തീരുമാനം നടപ്പാകുകയാണെങ്കിൽ എല്ലാ ഭൂഖണ്ഡങ്ങൾക്കും കൂടുതൽ ടീമുകളെ ഇറക്കാനാകും. യൂറോപ്പിനു നിലവിലുള്ള 13ൽനിന്ന് 16 ടീമുകളാകും. യൂറോപ്പ് 16 (നിലവിൽ 13), ആഫ്രിക്ക 9 (നിലവിൽ 5), ഏഷ്യ 8.5 (നിലവിൽ 4.5), ലാറ്റിനമേരിക്ക 6 (നിലവിൽ 4.5), കോണ്‍കാകഫ് 6.5 (നിലവിൽ 3.5), ആതിഥേയർ 1(1) എന്നിങ്ങനെയാവും 48 ടീമുകളുടെ പ്രവേശനം.
48 ടീമുകളാകുന്പോൾ അത് 80 മത്സരമായി ഉയരും. 1930ൽ ആദ്യ ലോകകപ്പ് ഉറുഗ്വെയിൽ നടക്കുന്പോൾ 13 രാജ്യങ്ങളാണ് പങ്കെടുത്തത്. പിന്നീട് ഫുട്ബോൾ ലോകമെങ്ങും വളർന്നു. ഇപ്പോൾ ഫിഫയിൽ 211 രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. ടീമുകളുടെ എണ്ണം കൂടുന്നതോടെ ഏഷ്യൻ രാജ്യങ്ങളാകും അതിന്റെ ഗുണഫലം കൂടുതൽ അനുഭവിക്കുക. രാജ്യങ്ങൾ കൂടുന്നതോടെ ഫിഫയ്ക്ക് ടെലിവിഷൻ സംപ്രേക്ഷണാവകാശം, സ്പോണ്‍സർഷിപ്പ് എന്നിവയിലൂടെ വരുമാനം ഉയരും.
അംഗമായ 211 രാജ്യങ്ങൾക്കും ഫുട്ബോൾ വളർച്ചയ്ക്കായി ഓരോ വർഷവും 50 ലക്ഷം രൂപ നൽകുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു. പുതിയ തീരുമാനം നടപ്പാകുകയാണെങ്കിൽ എല്ലാ ഭൂഖണ്ഡങ്ങൾക്കും കൂടുതൽ ടീമുകളെ ഇറക്കാനാകും. യൂറോപ്പിനു നിലവിലുള്ള 13ൽനിന്ന് 16 ടീമുകളാകും. യൂറോപ്പ് 16 (നിലവിൽ 13), ആഫ്രിക്ക 9 (നിലവിൽ 5), ഏഷ്യ 8.5 (നിലവിൽ 4.5), ലാറ്റിനമേരിക്ക 6 (നിലവിൽ 4.5), കോണ്‍കാകഫ് 6.5 (നിലവിൽ 3.5), ആതിഥേയർ 1(1) എന്നിങ്ങനെയാവും 48 ടീമുകളുടെ പ്രവേശനം.