കോല്‍ക്കത്ത: 2019 ഐസിസി ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരേ. ജൂണ്‍ അഞ്ചിനാണ് മത്സരം. മേയ് 30 മുതല്‍ ജൂലൈ 14 വരെ 12 വേദികളിലായി ഇംഗ്ലണ്ടിലും വെയ്ൽസിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. ജൂണ്‍ രണ്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഐപിഎലിനുശേഷം അന്താരാഷ് ട്ര മത്സരങ്ങള്‍ക്കു മുമ്പ് 15 ദിവസത്തെ ഇടവേള വേണമെന്ന ലോധ കമ്മിറ്റിയുടെ നിര്‍ദേശം പാലിക്കാനാണ് ഇന്ത്യയുടെ മത്സരം അഞ്ചിലേക്കു മാറ്റിയത്. കോല്‍ക്കത്തയില്‍ ചേർന്ന അഞ്ച് ദിന ഐസിസി എക്സിക്യൂട്ടീവ്സ് മീറ്റിംഗിലാണ് ഇന്ത്യയുടെ ആദ്യ മത്സര തീയതി പ്രഖ്യാപിച്ചത്. 2019ലെ ഐപിഎല്‍ മാര്‍ച്ച് 29 മുതല്‍ മെയ് 19 വരെയാണ്. 16ന് മാഞ്ചസ്റ്ററില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. 2011ല്‍ ചാമ്പ്യന്മാരും 2015ല്‍ സെമിയിലുമെത്തിയ ഇന്ത്യ ഇത്തവണ കിരീടപ്രതീക്ഷയുള്ള ടീമാണ്.
പത്ത് ടീമുകളുള്ള ടൂര്‍ണമെന്റില്‍ ആകെ 48 മത്സരങ്ങളാണുള്ളത്. 45 എണ്ണം ഗ്രൂപ്പ് തലത്തിലാണ്. ഓരോ ടീമും ഒമ്പത് ഗ്രൂപ്പ് മത്സരം കളിക്കും. നാലു ടീം സെമിയിലേക്കു യോഗ്യത നേടും. 1992ലെ ലോകകപ്പിനു സമാനമാണ് പുതിയ ഷെഡ്യൂള്‍.
2015ലെ ലോകകപ്പ് നടത്താനുള്ള അപേക്ഷ പിന്‍വലിച്ചതിനെത്തുടര്‍ന്ന് 2006ലാണ് 2019ലെ ലോകകപ്പിനു വേദിയൊരുക്കാനുള്ള അവകാശം ഇംഗ്ലണ്ട് ആന്‍ഡ് വെയ്സ് ക്രിക്കറ്റിനു ലഭിച്ചത്. 1999 ലോകകപ്പിനുശേഷം ആദ്യമായാണ് യുകെയില്‍ ലോകകപ്പ് നടക്കുന്നത്. 1975, 1979, 1983 ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇംഗ്ലണ്ടാണ് വേദിയായത്.
2019 ഐപിഎല്‍ മാര്‍ച്ച് 29 മുതല്‍ മേയ് 19 വരെയാണ്. പക്ഷേ തങ്ങള്‍ക്ക് മേയ് 30ന് തുടങ്ങുന്ന ലോകകപ്പിനു മുമ്പ് 15 ദിവസത്തെ ഇടവേളയെടുക്കേണ്ടതുണ്ട്. അതുകൊണ്ട് 15 ദിവസത്തെ ഇടവേളയെടുക്കാനായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിലേക്കു മാറ്റിയത്. ബിസിസിഐയുടെ സീനിയര്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
2019-23 ക്രിക്കറ്റ് സൈക്കിളില്‍ ഇന്ത്യ എല്ലാ ഫോര്‍മാറ്റിലുമായി 309 ദിവസം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമെന്നും ഹോം ഗ്രൗണ്ടില്‍ ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം 15ല്‍ നിന്ന് 19 ആയി ഉയര്‍ത്തുമെന്നും ഈ ടെസ്റ്റ് മത്സരങ്ങളെല്ലാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഐപിഎലിനുശേഷം അന്താരാഷ് ട്ര മത്സരങ്ങള്‍ക്കു മുമ്പ് 15 ദിവസത്തെ ഇടവേള വേണമെന്ന ലോധ കമ്മിറ്റിയുടെ നിര്‍ദേശം പാലിക്കാനാണ് ഇന്ത്യയുടെ മത്സരം അഞ്ചിലേക്കു മാറ്റിയത്. കോല്‍ക്കത്തയില്‍ ചേർന്ന അഞ്ച് ദിന ഐസിസി എക്സിക്യൂട്ടീവ്സ് മീറ്റിംഗിലാണ് ഇന്ത്യയുടെ ആദ്യ മത്സര തീയതി പ്രഖ്യാപിച്ചത്. 2019ലെ ഐപിഎല്‍ മാര്‍ച്ച് 29 മുതല്‍ മെയ് 19 വരെയാണ്. 16ന് മാഞ്ചസ്റ്ററില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. 2011ല്‍ ചാമ്പ്യന്മാരും 2015ല്‍ സെമിയിലുമെത്തിയ ഇന്ത്യ ഇത്തവണ കിരീടപ്രതീക്ഷയുള്ള ടീമാണ്.
പത്ത് ടീമുകളുള്ള ടൂര്‍ണമെന്റില്‍ ആകെ 48 മത്സരങ്ങളാണുള്ളത്. 45 എണ്ണം ഗ്രൂപ്പ് തലത്തിലാണ്. ഓരോ ടീമും ഒമ്പത് ഗ്രൂപ്പ് മത്സരം കളിക്കും. നാലു ടീം സെമിയിലേക്കു യോഗ്യത നേടും. 1992ലെ ലോകകപ്പിനു സമാനമാണ് പുതിയ ഷെഡ്യൂള്‍.
2015ലെ ലോകകപ്പ് നടത്താനുള്ള അപേക്ഷ പിന്‍വലിച്ചതിനെത്തുടര്‍ന്ന് 2006ലാണ് 2019ലെ ലോകകപ്പിനു വേദിയൊരുക്കാനുള്ള അവകാശം ഇംഗ്ലണ്ട് ആന്‍ഡ് വെയ്സ് ക്രിക്കറ്റിനു ലഭിച്ചത്. 1999 ലോകകപ്പിനുശേഷം ആദ്യമായാണ് യുകെയില്‍ ലോകകപ്പ് നടക്കുന്നത്. 1975, 1979, 1983 ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇംഗ്ലണ്ടാണ് വേദിയായത്.
2019 ഐപിഎല്‍ മാര്‍ച്ച് 29 മുതല്‍ മേയ് 19 വരെയാണ്. പക്ഷേ തങ്ങള്‍ക്ക് മേയ് 30ന് തുടങ്ങുന്ന ലോകകപ്പിനു മുമ്പ് 15 ദിവസത്തെ ഇടവേളയെടുക്കേണ്ടതുണ്ട്. അതുകൊണ്ട് 15 ദിവസത്തെ ഇടവേളയെടുക്കാനായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിലേക്കു മാറ്റിയത്. ബിസിസിഐയുടെ സീനിയര്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
2019-23 ക്രിക്കറ്റ് സൈക്കിളില്‍ ഇന്ത്യ എല്ലാ ഫോര്‍മാറ്റിലുമായി 309 ദിവസം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമെന്നും ഹോം ഗ്രൗണ്ടില്‍ ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം 15ല്‍ നിന്ന് 19 ആയി ഉയര്‍ത്തുമെന്നും ഈ ടെസ്റ്റ് മത്സരങ്ങളെല്ലാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.