നിയോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ബാഴ്സലോണയുടെ സീനിയര്‍ ടീമിനു കിട്ടിയില്ലെങ്കിലും ചാമ്പ്യന്‍സ് ലീഗിന്റെ അണ്ടര്‍ 19 യൂത്ത് ലീഗ് കിരീടം ബാഴ്സലോണ സ്വന്തമാക്കി.
ഫൈനലില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ചെല്‍സിയെ പരാജയപ്പെടുത്തിയാണ് ബാഴ്സയുടെ യുവസംഘം യൂറോപ്പിലെ ക്ലബ് ചാമ്പ്യന്മാരായത്. രണ്ടു പകുതിയിലുമായി അലെജാന്‍ഡ്രോ മാര്‍കേസിന്റെ ഓരോ ഗോളും ഇഞ്ചുറി ടൈമില്‍ നായകന് ആബല്‍ റൂയിസിന്റെ ഗോളും ചേര്‍ന്നപ്പോള്‍ ബാഴ്സലോണ യൂത്ത് ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായി. ഇതോടെ യൂത്ത് കിരീട നേട്ടത്തില്‍ രണ്ടു കിരീടവുമായി ബാഴ്സ ചെല്‍സിക്കൊപ്പമെത്തി. 2015ലും 2016ലും ചെല്‍സിയായിരുന്നു ചാമ്പ്യന്മാര്. ഇതിനു മുമ്പ് ടൂർണമെന്റിന്റെ ആദ്യ കിരീടം 2014ല്‍ കിരീടം ബാഴ്സലോണയ്ക്കായിരുന്നു. 2013ലാണ് യൂത്ത് ലീഗിനു തുടക്കമായത്.
മത്സരത്തിന്റെ തുടക്കത്തില്‍ ചെല്‍സിയില്‍നിന്നു മികച്ച നീക്കങ്ങള്‍ വന്നു. 12-ാം മിനിറ്റില്‍ ഗോളെന്നു തോന്നിച്ച ഷോട്ടെത്തി. കല്ലം ഹഡ്സണ്‍ ഒഡോയിയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തേക്കു പോയത്. വിംഗര്‍ കാള്‍സ് പെരസിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തേക്കു പോയി. ബാഴ്സലോണയില്‍നിന്നുള്ള നീക്കങ്ങള്‍ വന്നു തുടങ്ങി. 32-ാം മിനിറ്റില്‍ റൂയിസിന്റെ ക്രോസില്‍ മാര്‍കേസിന്റെ ഹെഡര്‍ ചെല്‍സിയുടെ വല തുളച്ചു.
മുന്നിലെത്തിയതോടെ ബാഴ്സലോണ പന്തടക്കത്തില്‍ ആധിപത്യം നേടി. ചെല്‍സിയെ മുന്നോട്ടു കടത്താതെ അവരുടെ പകുതിയില്‍തന്നെ നിര്‍ത്തി കളിച്ചു. രണ്ടാം പകുതിയിലും ബാഴ്സലോണ ആക്രമണം ശക്തമാക്കി. 52-ാം മിനിറ്റില്‍ ചെല്‍സി പ്രതിരോധതാരം മാര്‍ക് ഗ്യൂഹിയുടെ വീഴ്ച മുതലാക്കി മാര്‍കേസ് രണ്ടാം ഗോള്‍ നേടി. ഒരു ഗോള്‍ തിരിച്ചടിക്കാനുള്ള ചെല്‍സിയുടെ ശ്രമം ചെല്‍സിയും ആരംഭിച്ചു. ഹഡ്സണ്‍ ഒഡോയിയുടെ ഫ്രീകിക്ക് ഭീഷണി ഉയര്‍ത്താതെ പുറത്തേക്കു പോയി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ നായകന് റൂയിസ് ചെല്‍സിയുടെ വലയില്‍ പന്തെത്തിച്ചു.
ഫൈനലില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ചെല്‍സിയെ പരാജയപ്പെടുത്തിയാണ് ബാഴ്സയുടെ യുവസംഘം യൂറോപ്പിലെ ക്ലബ് ചാമ്പ്യന്മാരായത്. രണ്ടു പകുതിയിലുമായി അലെജാന്‍ഡ്രോ മാര്‍കേസിന്റെ ഓരോ ഗോളും ഇഞ്ചുറി ടൈമില്‍ നായകന് ആബല്‍ റൂയിസിന്റെ ഗോളും ചേര്‍ന്നപ്പോള്‍ ബാഴ്സലോണ യൂത്ത് ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായി. ഇതോടെ യൂത്ത് കിരീട നേട്ടത്തില്‍ രണ്ടു കിരീടവുമായി ബാഴ്സ ചെല്‍സിക്കൊപ്പമെത്തി. 2015ലും 2016ലും ചെല്‍സിയായിരുന്നു ചാമ്പ്യന്മാര്. ഇതിനു മുമ്പ് ടൂർണമെന്റിന്റെ ആദ്യ കിരീടം 2014ല്‍ കിരീടം ബാഴ്സലോണയ്ക്കായിരുന്നു. 2013ലാണ് യൂത്ത് ലീഗിനു തുടക്കമായത്.
മത്സരത്തിന്റെ തുടക്കത്തില്‍ ചെല്‍സിയില്‍നിന്നു മികച്ച നീക്കങ്ങള്‍ വന്നു. 12-ാം മിനിറ്റില്‍ ഗോളെന്നു തോന്നിച്ച ഷോട്ടെത്തി. കല്ലം ഹഡ്സണ്‍ ഒഡോയിയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തേക്കു പോയത്. വിംഗര്‍ കാള്‍സ് പെരസിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തേക്കു പോയി. ബാഴ്സലോണയില്‍നിന്നുള്ള നീക്കങ്ങള്‍ വന്നു തുടങ്ങി. 32-ാം മിനിറ്റില്‍ റൂയിസിന്റെ ക്രോസില്‍ മാര്‍കേസിന്റെ ഹെഡര്‍ ചെല്‍സിയുടെ വല തുളച്ചു.
മുന്നിലെത്തിയതോടെ ബാഴ്സലോണ പന്തടക്കത്തില്‍ ആധിപത്യം നേടി. ചെല്‍സിയെ മുന്നോട്ടു കടത്താതെ അവരുടെ പകുതിയില്‍തന്നെ നിര്‍ത്തി കളിച്ചു. രണ്ടാം പകുതിയിലും ബാഴ്സലോണ ആക്രമണം ശക്തമാക്കി. 52-ാം മിനിറ്റില്‍ ചെല്‍സി പ്രതിരോധതാരം മാര്‍ക് ഗ്യൂഹിയുടെ വീഴ്ച മുതലാക്കി മാര്‍കേസ് രണ്ടാം ഗോള്‍ നേടി. ഒരു ഗോള്‍ തിരിച്ചടിക്കാനുള്ള ചെല്‍സിയുടെ ശ്രമം ചെല്‍സിയും ആരംഭിച്ചു. ഹഡ്സണ്‍ ഒഡോയിയുടെ ഫ്രീകിക്ക് ഭീഷണി ഉയര്‍ത്താതെ പുറത്തേക്കു പോയി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ നായകന് റൂയിസ് ചെല്‍സിയുടെ വലയില്‍ പന്തെത്തിച്ചു.