ലണ്ടന്‍: എഫ്എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്-ചെൽസി ഫൈനൽ. ആദ്യ സെമിയിൽ തുടക്കത്തില്‍ ടോട്ടനം ഹോട്സ്പര്‍ ഉയര്‍ത്തിയ കൊടുങ്കാറ്റില്‍ പെടാതെ പിടിച്ചുനിന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആന്ദ്രെ ഹെരേരയുടെ ഗോളില്‍ 2-1 ന് യുണൈറ്റഡ് വിജയിച്ചു. രണ്ടാം സെമിയിൽ ചെൽസി എതിരില്ലാത്ത രണ്ടു ഗോളിന് സതാംപ്ടണെ തോൽപ്പിച്ചു. ഒളിവർ ഗിരു (46), ആൽവരോ മൊറാട്ട (82) എന്നിവരാണ് ഗോൾ നേടിയത്.
മെയ് 19ന് ആണ് ഫൈനൽ.വെംബ്ലിയില്‍ നടന്ന സെമി ഫൈനലില്‍ പിന്നില്‍നിന്നശേഷം തിരിച്ചടിച്ചാണ് യുണൈറ്റഡ് ഫൈനലിനു ടിക്കറ്റെടുത്തത്. അലക്സിസ് സാഞ്ചസ്, ആന്ദ്രെ ഹെരേര എന്നിവരുടെ ഗോളുകള്‍ ടോട്ടനത്തെ മുന്നിലെത്തിച്ച ഡെലെ അലിയുടെ ഗോളിനെ ഇല്ലാത്താക്കി. എഫ്എ കപ്പില്‍ തുടര്‍ച്ചയായ എട്ടാം തവണയാണ് ടോട്ടനം സെമിയില്‍ പരാജപ്പെടുന്നത്. ഹൊസെ മൗറിഞ്ഞോ 2006ല്‍ ചെല്‍സിയുടെ പരിശീലകനായിരുന്നപ്പോള്‍ കിരീടം നേടിയിരുന്നു. ഇത്തവണ യുണൈറ്റഡിനെ ജേതാക്കളാക്കാനായാല്‍ രണ്ടു ക്ലബ്ബുകള്‍ക്ക് എഫ്എ കപ്പ് നേടിക്കൊടുത്ത മൂന്നാമത്തെ പരിശീലകനാകും.
11-ാം മിനിറ്റില്‍ ടോട്ടനം മുന്നിലെത്തി. പന്തുമായി കുതിച്ച ക്രിസ്റ്റ്യന്‍ എറിക്സന്റെ കൃത്യമായ ക്രോസില്‍ കാല് വച്ച അലി പന്ത് വലയ്ക്കുള്ളിലാക്കി. തിരിച്ചടിക്കാന്‍ യുണൈറ്റഡിന് 13 മിനിറ്റിന്റെ താമസമേ ഉണ്ടായിരുന്നുള്ളൂ. ശാരീരിക കരുത്തും സാങ്കേതിക മികവും യോജിപ്പിച്ച് കളിച്ച പോഗ്ബയുടെ അളന്നുമുറിച്ചുള്ള ക്രോസില്‍ തലവച്ച സാഞ്ചസ് യുണൈറ്റഡിനു സമനില നല്കി. വെംബ്ലിയില്‍ ചിലിയന്‍ താരത്തിന്റെ എട്ടാമത്തെ ഗോളായിരുന്നു - ക്ലബ് തലത്തിലും രാജ്യത്തിനുമായി. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ ഇരുടീമിനും ലീഡ് നേടാന്‍ അവസരം ലഭിച്ചെങ്കിലും ഫലം കണ്ടില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലും ടോട്ടനത്തിന്റെ മുന്നേറ്റമായിരുന്നു. എന്നാൽ, 62-ാം മിനിറ്റില്‍ ഹെരേര വിജയ ഗോള്‍ നേടി. ബോക്സിനുള്ളില്‍ വച്ച് സാഞ്ചസ് നല്കിയ പാസ്് റൊമേലു ലുക്കാക്കുവിന്. ലുക്കാക്കു ജെസെ ലിന്ഗാര്ഡിനു പന്ത് മറിച്ചുകൊടുത്തെങ്കിലും പന്തില്‍ കാല്വച്ചില്ല. ഹെരേരയുടെ വെടിയുണ്ടപോലുള്ള ഷോട്ട് ടോട്ടനത്തിന്റെ വല തകര്‍ത്തു.
മെയ് 19ന് ആണ് ഫൈനൽ.വെംബ്ലിയില്‍ നടന്ന സെമി ഫൈനലില്‍ പിന്നില്‍നിന്നശേഷം തിരിച്ചടിച്ചാണ് യുണൈറ്റഡ് ഫൈനലിനു ടിക്കറ്റെടുത്തത്. അലക്സിസ് സാഞ്ചസ്, ആന്ദ്രെ ഹെരേര എന്നിവരുടെ ഗോളുകള്‍ ടോട്ടനത്തെ മുന്നിലെത്തിച്ച ഡെലെ അലിയുടെ ഗോളിനെ ഇല്ലാത്താക്കി. എഫ്എ കപ്പില്‍ തുടര്‍ച്ചയായ എട്ടാം തവണയാണ് ടോട്ടനം സെമിയില്‍ പരാജപ്പെടുന്നത്. ഹൊസെ മൗറിഞ്ഞോ 2006ല്‍ ചെല്‍സിയുടെ പരിശീലകനായിരുന്നപ്പോള്‍ കിരീടം നേടിയിരുന്നു. ഇത്തവണ യുണൈറ്റഡിനെ ജേതാക്കളാക്കാനായാല്‍ രണ്ടു ക്ലബ്ബുകള്‍ക്ക് എഫ്എ കപ്പ് നേടിക്കൊടുത്ത മൂന്നാമത്തെ പരിശീലകനാകും.
11-ാം മിനിറ്റില്‍ ടോട്ടനം മുന്നിലെത്തി. പന്തുമായി കുതിച്ച ക്രിസ്റ്റ്യന്‍ എറിക്സന്റെ കൃത്യമായ ക്രോസില്‍ കാല് വച്ച അലി പന്ത് വലയ്ക്കുള്ളിലാക്കി. തിരിച്ചടിക്കാന്‍ യുണൈറ്റഡിന് 13 മിനിറ്റിന്റെ താമസമേ ഉണ്ടായിരുന്നുള്ളൂ. ശാരീരിക കരുത്തും സാങ്കേതിക മികവും യോജിപ്പിച്ച് കളിച്ച പോഗ്ബയുടെ അളന്നുമുറിച്ചുള്ള ക്രോസില്‍ തലവച്ച സാഞ്ചസ് യുണൈറ്റഡിനു സമനില നല്കി. വെംബ്ലിയില്‍ ചിലിയന്‍ താരത്തിന്റെ എട്ടാമത്തെ ഗോളായിരുന്നു - ക്ലബ് തലത്തിലും രാജ്യത്തിനുമായി. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ ഇരുടീമിനും ലീഡ് നേടാന്‍ അവസരം ലഭിച്ചെങ്കിലും ഫലം കണ്ടില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലും ടോട്ടനത്തിന്റെ മുന്നേറ്റമായിരുന്നു. എന്നാൽ, 62-ാം മിനിറ്റില്‍ ഹെരേര വിജയ ഗോള്‍ നേടി. ബോക്സിനുള്ളില്‍ വച്ച് സാഞ്ചസ് നല്കിയ പാസ്് റൊമേലു ലുക്കാക്കുവിന്. ലുക്കാക്കു ജെസെ ലിന്ഗാര്ഡിനു പന്ത് മറിച്ചുകൊടുത്തെങ്കിലും പന്തില്‍ കാല്വച്ചില്ല. ഹെരേരയുടെ വെടിയുണ്ടപോലുള്ള ഷോട്ട് ടോട്ടനത്തിന്റെ വല തകര്‍ത്തു.