കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ജവര്‍ഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന 16-ാമത് ഫെഡറേഷന് കപ്പ് ദേശീയ ജൂണിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം ദിനമായ ഇന്നലെ കേരളത്തിനു മൂന്നു മെഡല്‍. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ഡെക്കാത്തലണില്‍ കെ.ആര്. ഗോകുല്‍, പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജിസ്ന മാത്യു എന്നിവര്‍ സ്വര്‍ണം നേടി.ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഫയസ് വെള്ളിയും ആണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ ടി.വി. അഖില്‍ (7.26 മീറ്റര്‍) വെങ്കലവും നേടി. ഇതോടെ കേരളത്തിന് ആകെ അഞ്ചു മെഡലായി. അവസാന ദിനമായ ഇന്ന് 20 ഫൈനലുകളാണുള്ളത്.
ആണ്‍കുട്ടികളുടെ ഡെക്കാത്തലണില്‍ 6423 പോയിന്റ് നേടിയാണ് ഗോകുല്‍ കേരളത്തിന് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്. ആദ്യ ദിനം 3526 പോയിന്റുമായി മുന്നില്‍നിന്ന ഗോകുല്‍ രണ്ടാം ദിനവും മികച്ച പ്രകടനം തുടര്‍ന്ന് പോയിന്റ് 2897ലെത്തിച്ചു. ഹരിയാനയ്ക്കാണ് വെള്ളിയും വെങ്കലവും അമിത് (6006 പോയിന്റ്), അഞ്ജു സാങ് വാന്‍ (5923 പോയിന്റ്).
ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഫയസിന്റെ (14.20 സെക്കന്‍ഡ്) വെള്ളിയാണ് കേരളം ഇന്നലെ നേടിയ ആദ്യ മെഡല്‍. സ്വര്‍ണം ഡല്‍ഹിയുടെ കുനാല്‍ ചൗധരിക്കാണ് (14.16 സെക്കന്‍ഡ്). മഹാരാഷ് ട്രയുടെ ആല്ഡിന് നൊരോണയ്ക്കാണ് (14.28 സെക്കന്‍ഡ്) വെങ്കലം. കേരളത്തിന്റെ തന്നെ എന്‍. ബേസില്‍ മുഹമ്മദ് ഏറ്റവും അവസാനമായാണ് പൂര്‍ത്തിയാക്കിയത്.
ആണ്‍കുട്ടികളുടെ 10 കിലോമീറ്റര്‍ നടത്തത്തില്‍ ഹരിയാന സ്വര്‍ണവും വെള്ളിയും നേടി. സഞ്ജയ് കുമാര്‍ (42:09.44 സെക്കന്‍ഡ്), ജുനീദ് (42:22.21 സെക്കന്‍ഡ്). വെങ്കലം പഞ്ചാബിന്റെ ആകാശ്ദീപ് സിംഗിനാണ് (42:36.10 സെക്കന്‍ഡ്). കേരളത്തിന്റെ സി.ടി. നിഥീഷിന് ആറാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ആണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ ഹരിയാനയുടെ ആശിഷ് ബലോത്തിയ (17.89 മീറ്റര്‍) സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ മഹാരാഷ്ട്രയ്ക്കാണ് സ്വര്‍ണവും വെള്ളിയും. ദുര്‍ഗ ദിയോറെ (4:30.43 സെക്കന്‍ഡ്), തായ് ബാമനെ (4:36.61 സെക്കന്‍ഡ്). ആണ്‍കുട്ടികളുടെ ഹൈ ജംപില്‍ തമിഴ്നാടിന്റെ സന്തോഷ് മണികണ്ഠനാണ് (2.06 മീറ്റര്‍) സ്വര്‍ണം.
പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായിരുന്ന ആന്‍സി സോജന് അഞ്ചാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ഉത്തര്‍ പ്രദേശിന്റെ ദീപന്‍ഷി സിംഗ് (5.89 മീറ്റര്‍) സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ആദ്യ മൂന്നു സ്ഥാനവും തമിഴ്നാടിനാണ്. കേരളത്തിന്റെ അര്‍ഷ ബാബു നാലാം സ്ഥാനത്തായി. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളം നിരാശപ്പെടുത്തി. അഞ്ജി തോമസ് അഞ്ചാമതായും അപര്‍ണ കെ. നായര്‍ എട്ടാം സ്ഥാനത്തായും ഫിനിഷ് ചെയ്തു. ജാര്‍ഖണ്ഡിന്റെ സപ്ന കുമാരി (13.78 സെക്കന്‍ഡ്) സ്വര്‍ണത്തില്‍ മുത്തമിട്ടു. ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ ഹരിയാനയുടെ അജയ് (51.06 മീറ്റര്‍) സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കേരളത്തിന്റെ സുവര് പ്രതീക്ഷയായിരുന്ന ജിസ്ന മാത്യു സ്വര്‍ണത്തോടെ പ്രതീക്ഷകാത്തു. 54.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജിസ്ന സ്വര്‍ണമണിഞ്ഞത്.
ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഹരിയാനയുടെ ഗൗരവിനാണ് (46.93 സെക്കന്‍ഡ്) സ്വര്‍ണം. വെള്ളി കര്‍ണാടകയുടെ നിഹാല്‍ ജോയലിനും വെങ്കലം തമിഴ്നാടിന്റെ രാജേഷ് രമേഷിനുമാണ്. പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ കേരളത്തിന്റെ അഞ്ജന ബാബു, ജെനി ജോസഫ്, മൃദുല മരിയ ബാബു, കെ.എം. നിഭ എന്നിവരുള്‍പ്പെട്ട കേരള ബി ടീമിന് നാലാം സ്ഥാനം. മഹാരാഷ് ട്ര സ്വര്‍ണവും കര്‍ണാടക വെള്ളിയും തമിഴ്നാട് വെങ്കലവും നേടി. ആണ്‍കുട്ടികളുടെ 4-100 മീറ്റർ റിലേയില്‍ തമിഴ്നാടിനാണ് സ്വര്‍ണം. വെള്ളി കര്‍ണാടകയ്ക്കും വെങ്കലം തെലങ്കാനയ്ക്കുമാണ്.
ആണ്‍കുട്ടികളുടെ ഡെക്കാത്തലണില്‍ 6423 പോയിന്റ് നേടിയാണ് ഗോകുല്‍ കേരളത്തിന് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്. ആദ്യ ദിനം 3526 പോയിന്റുമായി മുന്നില്‍നിന്ന ഗോകുല്‍ രണ്ടാം ദിനവും മികച്ച പ്രകടനം തുടര്‍ന്ന് പോയിന്റ് 2897ലെത്തിച്ചു. ഹരിയാനയ്ക്കാണ് വെള്ളിയും വെങ്കലവും അമിത് (6006 പോയിന്റ്), അഞ്ജു സാങ് വാന്‍ (5923 പോയിന്റ്).
ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഫയസിന്റെ (14.20 സെക്കന്‍ഡ്) വെള്ളിയാണ് കേരളം ഇന്നലെ നേടിയ ആദ്യ മെഡല്‍. സ്വര്‍ണം ഡല്‍ഹിയുടെ കുനാല്‍ ചൗധരിക്കാണ് (14.16 സെക്കന്‍ഡ്). മഹാരാഷ് ട്രയുടെ ആല്ഡിന് നൊരോണയ്ക്കാണ് (14.28 സെക്കന്‍ഡ്) വെങ്കലം. കേരളത്തിന്റെ തന്നെ എന്‍. ബേസില്‍ മുഹമ്മദ് ഏറ്റവും അവസാനമായാണ് പൂര്‍ത്തിയാക്കിയത്.
ആണ്‍കുട്ടികളുടെ 10 കിലോമീറ്റര്‍ നടത്തത്തില്‍ ഹരിയാന സ്വര്‍ണവും വെള്ളിയും നേടി. സഞ്ജയ് കുമാര്‍ (42:09.44 സെക്കന്‍ഡ്), ജുനീദ് (42:22.21 സെക്കന്‍ഡ്). വെങ്കലം പഞ്ചാബിന്റെ ആകാശ്ദീപ് സിംഗിനാണ് (42:36.10 സെക്കന്‍ഡ്). കേരളത്തിന്റെ സി.ടി. നിഥീഷിന് ആറാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ആണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ ഹരിയാനയുടെ ആശിഷ് ബലോത്തിയ (17.89 മീറ്റര്‍) സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ മഹാരാഷ്ട്രയ്ക്കാണ് സ്വര്‍ണവും വെള്ളിയും. ദുര്‍ഗ ദിയോറെ (4:30.43 സെക്കന്‍ഡ്), തായ് ബാമനെ (4:36.61 സെക്കന്‍ഡ്). ആണ്‍കുട്ടികളുടെ ഹൈ ജംപില്‍ തമിഴ്നാടിന്റെ സന്തോഷ് മണികണ്ഠനാണ് (2.06 മീറ്റര്‍) സ്വര്‍ണം.
പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായിരുന്ന ആന്‍സി സോജന് അഞ്ചാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ഉത്തര്‍ പ്രദേശിന്റെ ദീപന്‍ഷി സിംഗ് (5.89 മീറ്റര്‍) സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ആദ്യ മൂന്നു സ്ഥാനവും തമിഴ്നാടിനാണ്. കേരളത്തിന്റെ അര്‍ഷ ബാബു നാലാം സ്ഥാനത്തായി. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളം നിരാശപ്പെടുത്തി. അഞ്ജി തോമസ് അഞ്ചാമതായും അപര്‍ണ കെ. നായര്‍ എട്ടാം സ്ഥാനത്തായും ഫിനിഷ് ചെയ്തു. ജാര്‍ഖണ്ഡിന്റെ സപ്ന കുമാരി (13.78 സെക്കന്‍ഡ്) സ്വര്‍ണത്തില്‍ മുത്തമിട്ടു. ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ ഹരിയാനയുടെ അജയ് (51.06 മീറ്റര്‍) സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കേരളത്തിന്റെ സുവര് പ്രതീക്ഷയായിരുന്ന ജിസ്ന മാത്യു സ്വര്‍ണത്തോടെ പ്രതീക്ഷകാത്തു. 54.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജിസ്ന സ്വര്‍ണമണിഞ്ഞത്.
ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഹരിയാനയുടെ ഗൗരവിനാണ് (46.93 സെക്കന്‍ഡ്) സ്വര്‍ണം. വെള്ളി കര്‍ണാടകയുടെ നിഹാല്‍ ജോയലിനും വെങ്കലം തമിഴ്നാടിന്റെ രാജേഷ് രമേഷിനുമാണ്. പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ കേരളത്തിന്റെ അഞ്ജന ബാബു, ജെനി ജോസഫ്, മൃദുല മരിയ ബാബു, കെ.എം. നിഭ എന്നിവരുള്‍പ്പെട്ട കേരള ബി ടീമിന് നാലാം സ്ഥാനം. മഹാരാഷ് ട്ര സ്വര്‍ണവും കര്‍ണാടക വെള്ളിയും തമിഴ്നാട് വെങ്കലവും നേടി. ആണ്‍കുട്ടികളുടെ 4-100 മീറ്റർ റിലേയില്‍ തമിഴ്നാടിനാണ് സ്വര്‍ണം. വെള്ളി കര്‍ണാടകയ്ക്കും വെങ്കലം തെലങ്കാനയ്ക്കുമാണ്.