ബംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു ഭേദപ്പെട്ട സ്കോര്‍. ഋഷഭ് പന്ത് (48 പന്തില്‍ 85), ശ്രേയസ് അയ്യര്‍ (31 പന്തില്‍ 52) എന്നിവരുടെ മികവില്‍ ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 174 റണ്‍സ് എടുത്തു. ടോസ് നേടിയ ബംഗളൂരു ഡല്‍ഹിയെ ബാറ്റിംഗിനു വിടുകയായിരുന്നു.
23 റണ്‍സിലെത്തിയപ്പോള്‍ ഡല്‍ഹിക്ക് ഓപ്പണര്‍മാരായ ഗൗതം ഗംഭീറിനെയും (3) ജേസണ്‍ റോയിയെയും (5) നഷ്ടമായി. യുവ ഇന്ത്യന്‍ താരങ്ങളായ അയ്യര്‍-പന്ത് കൂട്ടുകെട്ടില്‍ പിറന്ന 75 റണ്‍സ് ഡല്‍ഹിയെ കരകയറ്റി. എന്നാല്‍ ഡല്‍ഹിയുടെ സ്കോര്‍ 98ല്‍ അയ്യര്‍ പുറത്തായി. പിന്നീടെത്തിയ ഗ്ലെന്‍ മാക്സ് വെലിനും (4) അധിക നേരം ക്രീസില്‍ നില്ക്കാനായില്ല.
രാഹുല്‍ തെവാട്യയെ (ഒമ്പത് പന്തില്‍ 13 നോട്ടൗട്ട്) കൂട്ടുപിടിച്ച് നേടിയ 67 റണ്‍സ് ഡല്‍ഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ആദ്യ ബാറ്റിംഗ് തീരാന്‍ രണ്ടു പന്തു ബാക്കിയിരിക്കേ കൂറ്റന്‍ അടിക്കുള്ള പന്തിന്റെ ശ്രമം എബി ഡിവില്യേഴ്സിന്റെ കൈകളില്‍ അവസാനിച്ചു. കോറി ആന്‍ഡേഴ്സണായിരുന്നു വിക്കറ്റ്. ആറു ഫോറും ഏഴു സിക്സുമാണ് പന്ത് നേടിയത്. യുസ് വേന്ദ്ര ചാഹൽ രണ്ടു വിക്കറ്റ് വീഴ്ത്തി.
23 റണ്‍സിലെത്തിയപ്പോള്‍ ഡല്‍ഹിക്ക് ഓപ്പണര്‍മാരായ ഗൗതം ഗംഭീറിനെയും (3) ജേസണ്‍ റോയിയെയും (5) നഷ്ടമായി. യുവ ഇന്ത്യന്‍ താരങ്ങളായ അയ്യര്‍-പന്ത് കൂട്ടുകെട്ടില്‍ പിറന്ന 75 റണ്‍സ് ഡല്‍ഹിയെ കരകയറ്റി. എന്നാല്‍ ഡല്‍ഹിയുടെ സ്കോര്‍ 98ല്‍ അയ്യര്‍ പുറത്തായി. പിന്നീടെത്തിയ ഗ്ലെന്‍ മാക്സ് വെലിനും (4) അധിക നേരം ക്രീസില്‍ നില്ക്കാനായില്ല.
രാഹുല്‍ തെവാട്യയെ (ഒമ്പത് പന്തില്‍ 13 നോട്ടൗട്ട്) കൂട്ടുപിടിച്ച് നേടിയ 67 റണ്‍സ് ഡല്‍ഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ആദ്യ ബാറ്റിംഗ് തീരാന്‍ രണ്ടു പന്തു ബാക്കിയിരിക്കേ കൂറ്റന്‍ അടിക്കുള്ള പന്തിന്റെ ശ്രമം എബി ഡിവില്യേഴ്സിന്റെ കൈകളില്‍ അവസാനിച്ചു. കോറി ആന്‍ഡേഴ്സണായിരുന്നു വിക്കറ്റ്. ആറു ഫോറും ഏഴു സിക്സുമാണ് പന്ത് നേടിയത്. യുസ് വേന്ദ്ര ചാഹൽ രണ്ടു വിക്കറ്റ് വീഴ്ത്തി.