ന്യൂഡൽഹി: 2022ലെ കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഷൂട്ടിംഗ് ഒഴിവാക്കാനുള്ള തീരുമാനം ഇന്ത്യക്കു കനത്ത തിരിച്ചടിയാകുമെന്ന് ഒളിന്പിക്സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര. യുവതാരങ്ങളെ സംബന്ധിച്ച് വലിയ നഷ്ടമായിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. തീരുമാനത്തിൽ നിന്ന് അധികൃതർ പിൻമാറുമെന്നാണു കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022 ലെ കോമൺവെൽത്ത് ഗെയിംസ് നടത്താൻ നിശ്ചയിച്ചിരുന്നത് സൗത്ത് ആഫ്രിക്കയിലെ ദർബനിലാണ്. എന്നാൽ, സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് അവർ പിൻമാറുകയായിരുന്നു. അതിനെത്തുടർന്നാണ് പുതിയ വേദിയായി ബർമിംഗ്ഹാം തീരുമാനിച്ചത്. തങ്ങൾക്ക് ഷൂട്ടിംഗ് മത്സരങ്ങൾ നടത്താനുള്ള സൗകര്യങ്ങളില്ലെന്നും അതിനാൽ ഒാപ്ഷണൽ ഇവന്റായ ഷൂട്ടിംഗ് തങ്ങൾ ഒഴിവാക്കുകയാണെന്നുമാണ് ബർമിംഗ്ഹാം അധികൃതരുടെ നിലപാട്. ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 7 സ്വർണമുൾപ്പെടെ 16 മെഡലുകളാണ് ഇന്ത്യ നേടിയത്.
2022 ലെ കോമൺവെൽത്ത് ഗെയിംസ് നടത്താൻ നിശ്ചയിച്ചിരുന്നത് സൗത്ത് ആഫ്രിക്കയിലെ ദർബനിലാണ്. എന്നാൽ, സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് അവർ പിൻമാറുകയായിരുന്നു. അതിനെത്തുടർന്നാണ് പുതിയ വേദിയായി ബർമിംഗ്ഹാം തീരുമാനിച്ചത്. തങ്ങൾക്ക് ഷൂട്ടിംഗ് മത്സരങ്ങൾ നടത്താനുള്ള സൗകര്യങ്ങളില്ലെന്നും അതിനാൽ ഒാപ്ഷണൽ ഇവന്റായ ഷൂട്ടിംഗ് തങ്ങൾ ഒഴിവാക്കുകയാണെന്നുമാണ് ബർമിംഗ്ഹാം അധികൃതരുടെ നിലപാട്. ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 7 സ്വർണമുൾപ്പെടെ 16 മെഡലുകളാണ് ഇന്ത്യ നേടിയത്.