കോൽക്കത്ത: ഗാർഹികപീഡനക്കേസിൽ അകപ്പെട്ട ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് കോൽക്കത്ത പോലീസിന്റെ സമൻസ്. ഐപിഎലിൽ ഡൽഹി ഡെയർ ഡെവിൾസിനൊപ്പം കോൽക്കത്തയിൽ നൈറ്റ് റൈഡേഴ്സിനെതിരേ കളിക്കാനെത്തിയ ഷമിക്ക് ടീമിനൊപ്പം തിരിച്ചുപോകാൻ സാധിച്ചില്ല. സമൻസ് ഉള്ളതിനാലാണ് ഡൽഹി ടീമിനൊപ്പം മടങ്ങാൻ പേസ് ബൗളർക്ക് സാധിക്കാതിരുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്കായിരുന്നു ഡൽഹി ടീം കോൽക്കത്തയിൽനിന്ന് മടങ്ങിയത്.
ബുധനാഴ്ച ഹാജരാകാനാണ് പോലീസ് സമൻസ് അയച്ചത്. എന്നാൽ, തിരക്കുള്ളതിനാൽ സാധിക്കില്ലെന്ന് ഷമി വക്കീൽ മുഖാന്തരം അറിയിച്ചിരുന്നു.
ഗാർഹികപീഡനം അടക്കമുള്ള വിവിധ ആരോപണങ്ങളുമായി ഭാര്യ ഹസിൻ ജഹാൻ രംഗത്തെത്തിയതിനുശേഷം ആദ്യമായാണ് ഷമി കോൽക്കത്തയിൽ എത്തിയത്. ഷമിക്കെതിരേ കോൽക്കത്ത പോലീസിൽ ഹസിൻ പരാതി നല്കിയിരുന്നു.
ബുധനാഴ്ച ഹാജരാകാനാണ് പോലീസ് സമൻസ് അയച്ചത്. എന്നാൽ, തിരക്കുള്ളതിനാൽ സാധിക്കില്ലെന്ന് ഷമി വക്കീൽ മുഖാന്തരം അറിയിച്ചിരുന്നു.
ഗാർഹികപീഡനം അടക്കമുള്ള വിവിധ ആരോപണങ്ങളുമായി ഭാര്യ ഹസിൻ ജഹാൻ രംഗത്തെത്തിയതിനുശേഷം ആദ്യമായാണ് ഷമി കോൽക്കത്തയിൽ എത്തിയത്. ഷമിക്കെതിരേ കോൽക്കത്ത പോലീസിൽ ഹസിൻ പരാതി നല്കിയിരുന്നു.